ദീര്‍ഘദൂര സര്‍വീസുകള്‍ ഈ ആഴ്ച്ച മുതല്‍, ഇന്റര്‍സിറ്റിയും ജനശതാബ്ദിയും നാളെ ഓടി തുടങ്ങും
തിരുവനന്തപുരം: കൊവിഡ് കാരണം നിര്‍ത്തിവെച്ച ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഭാഗികമായിട്ടാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. കൊവിഡ് കേസുകള്‍ കുറഞ്ഞതും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതും പരിഗണിക്കാന്‍ റെയില്‍വേ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. അതേസമയം ഓടി തുടങ്ങുന്ന ട്രെയിനുകളിലേക്കുള്ള റിസര്‍വേഷനും ആരംഭിച്ച് കഴിഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ഭാഗികമായി നിര്‍ത്തിവെച്ച പല സര്‍വീസുകളും നാളെ മുതല്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ ശ്രമം. ഇതിനിടെ ട്രെയിനുകള്‍ എല്ലാം അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായതായും റെയില്‍വേ അറിയിച്ചു.
കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ
നേരത്തെ കൊവിഡ് ഒന്നാം തരംഗമുണ്ടായപ്പോള്‍ ട്രെയിന്‍ സര്‍വീസുകള്‍ മൊത്തത്തില്‍ നിര്‍ത്തിവെച്ചിരുന്നു. ഇടയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇത് രണ്ടാം തരംഗം വന്നതോടെ നിര്‍ത്തി. കൂടുതല്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിക്കും. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ പല തീവണ്ടി സര്‍വീസുകളും ദക്ഷിണ റെയില്‍വേ ചുരുക്കിയിരുന്നു. ഇതില്‍ ജനശതാബ്ദിയുള്ളവയും ഉണ്ടായിരുന്നു.
ക്യൂട്ട് സാറാ അലിഖാന്‍-പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video