Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖജനാവില്‍ 6000 കോടി; പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ തെറ്റ് വിശദീകരിച്ച് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തിന് എതിരേ മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ധവളപത്രം തയ്യാറാക്കുന്നതിന് സ്വകാര്യ സംഘത്തെ ഉപയോഗിച്ചതിലൂടെ ട്രഷറി രഹസ്യം പരസ്യമാക്കിയെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഖജനാവില്‍ 6000 കോടി രൂപയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മുന്‍ ധനമന്ത്രിയാണ് എന്നായിരുന്നു വിഡി സതീശന്റെ മറുപടി.

ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം; സമരവുമായി ഓട്ടോ തൊഴിലാളികള്‍, 4 വര്‍ഷമായി ഒരേ കൂലി
ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം; സമരവുമായി ഓട്ടോ തൊഴിലാളികള്‍, 4 വര്‍ഷമായി ഒരേ കൂലി

ധവളപത്രം തയ്യാറാക്കാന്‍ എഐ ഉപയോഗിച്ചു എന്ന തോമസ് ഐസകിന്റെ വിമര്‍ശനത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ ധവളപത്രം തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ച കെഎം ചന്ദ്രശേഖര്‍ തന്നെ മറുപടി പറഞ്ഞതാണ്. തോമസ് ഐസക് തന്റെ അടുത്ത സുഹൃത്താണ്. ഇത്തരം തമാശ അദ്ദേഹം പറയരുത്. 172 പേജ് എങ്ങനെ ഇത്രയും കുറഞ്ഞ ദിവസത്തില്‍ തയ്യാറാക്കി എന്നാണ് അദ്ദേഹത്തിന്റെ സംശയം. അതിനൊക്കെ സര്‍ക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vd satheesan kn balagopal

ധവളപത്രം തയ്യാറാക്കാന്‍ എഐ ഉപയോഗിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ പറഞ്ഞതാണ്. എഐ ഉപയോഗിച്ചാല്‍ എന്താണ് തെറ്റ്. ഇനി എഐ ഉപയോഗിക്കും. ഇപ്പോള്‍ ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കും. ഡാറ്റ ഡ്രിവണ്‍ ഗവേണന്‍സ് ആണ് വരാന്‍ പോകുന്നത്. അതിനുള്ള പഠനം സര്‍ക്കാര്‍ തുടങ്ങി എന്നും വിഡി സതീശന്‍ വിശദീകരിച്ചു.

സ്വര്‍ണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; പൊന്നിന് എന്തുപറ്റി? ഇന്ന് മാത്രം 4000 രൂപയുടെ ഇടിവ്
സ്വര്‍ണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; പൊന്നിന് എന്തുപറ്റി? ഇന്ന് മാത്രം 4000 രൂപയുടെ ഇടിവ്

ട്രഷറി ബാലന്‍സ് ഒരിക്കലും പുറത്ത് അറിയാന്‍ പാടില്ല എന്നാണ് മറ്റൊരു ആക്ഷേപം. ട്രഷറില്‍ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് ആദ്യം പറഞ്ഞത് കെഎന്‍ ബാലഗോപാല്‍ ആണ്. ഇതിലൊന്നും ഒരു രഹസ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിനാണ് കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ചാണ് പറഞ്ഞത്. മറ്റു രഹസ്യ കണക്കുകള്‍ സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. ഇക്കാര്യമാണ് തങ്ങള്‍ ചൂണ്ടിക്കാട്ടിയത് എന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

കെഎന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞപ്പോള്‍ ഖജനാവില്‍ 6000 കോടി രൂപ ബാക്കിയുണ്ട് എന്ന് മുന്‍ ധനകാര്യ മന്ത്രി പറഞ്ഞല്ലോ, അതും രഹസ്യ വിവരമല്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന വേളയില്‍ സര്‍ക്കാരിന്റെ വരവ് ചെലവ് സംബന്ധിച്ച അന്തിമ സംഖ്യകളും ക്യാഷ് ബാലന്‍സും ധനകാര്യ മന്ത്രിമാര്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാറുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട വിവരങ്ങളാണവ.

ദുബായ് തിളക്കം മങ്ങുമോ? കോടികള്‍ എറിഞ്ഞ് സൗദിയുടെ പുതിയ തന്ത്രം, റിയാദ് എയര്‍ തുടങ്ങി
ദുബായ് തിളക്കം മങ്ങുമോ? കോടികള്‍ എറിഞ്ഞ് സൗദിയുടെ പുതിയ തന്ത്രം, റിയാദ് എയര്‍ തുടങ്ങി

എന്നാല്‍ ധനകാര്യവകുപ്പിന്റെ സീക്രട്ട് സെക്ഷനുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരിന്റെ മുഴുവന്‍ ഇടപാടുകളും രഹസ്യ കണക്കുകളും റിപ്പോര്‍ട്ടുകളും ദൈനംദിന വരവും ചെലവും, ഭാവി വരവ്- ചെലവ് സംബന്ധിച്ച അനുമാന കണക്കുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്തുള്ള ഒരു സ്വകാര്യ സംഘത്തിന് കൈമാറുന്നത് തെറ്റായ നടപടിയാണ്. രാജ്യത്തൊരിടത്തും കേട്ടുകേഴ് വി ഇല്ലാത്ത നടപടിയാണിത്. ഈ തെറ്റാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സ്വന്തം പക്ഷത്ത് സംഭവിച്ച വീഴ്ച അംഗീകരിക്കാതെ വീണ്ടും വീണ്ടും തെറ്റിനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടിട്ടുള്ളത്. അത് അദ്ദേഹം തിരുത്തണം.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+