ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല, വ്രതമെടുത്ത് മലചവിട്ടാന്‍ തൃപ്തി ദേശായി വരുന്നു
സത്രീകള്‍ക്കൊപ്പം വ്രതമെടുത്ത് മല ചവിട്ടുമെന്ന് തൃപ്തി ദേശായി. ആര്‍ത്തവം വിശുദ്ധിയുടെ അളവ്കോലല്ലെന്നും തൃപ്തി. പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല.
മുംബൈ : ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ സ്ത്രീകളിലെ ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തരുതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.
വിവാദങ്ങള്‍ അവസാനിക്കാതെ തുടരുമ്പോള്‍ വ്രതമെടുത്ത് മലചവിട്ടുമെന്ന് വെല്ലുവിളിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്തെത്തി. വര്‍ഷങ്ങളോളം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സമരം നടത്തുകയും ഒടുവില്‍ ഹാജി അലി ദര്‍ഗയില്‍ പുരുഷന് തുല്യമായ ആരാധനാ സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഹാജി അലി ദര്‍ഗയില്‍ ദര്‍ശനം നടത്തിയ ശേഷമാണ് തൃപ്തി ഇക്കാര്യം വ്യക്തമാക്കിയത്.

വ്രതമെടുത്ത് മലചവിട്ടും
ആരാധനയില്‍ ലിംഗനീതി നേടിഎടുക്കുന്നതിനായുളള സമരത്തില്‍ ശബരിമലയാണ് അടുത്ത ലക്ഷ്യമെന്ന് തൃപ്തി ദേശായി പറയുന്നു. 41 ദിവസം വ്രതമെടുത്ത് മലചവിട്ടുമെന്നും തൃപ്തി.

ഒന്നിച്ച് മലയിലേക്ക്
ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്ന് തൃപ്തി പറയുന്നു. സമാന നിലപാടുള്ള സംഘടനകള്‍ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.

നീതി നിഷേധം
ആര്‍ത്തവം ഒരിക്കലും വിശുദ്ധിയുടെ അളവുകോലല്ലെന്ന് തൃപ്തി വ്യക്തമാക്കുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് നീതി നിഷേധമാണെന്നാണ് തൃപ്തി പറയുന്നത്.

സര്‍ക്കാര്‍ സുരക്ഷ ഒരുക്കും
ഈ വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന ഭീഷണികളെ ഭയപ്പെടുന്നില്ലെന്ന് തൃപ്തി പറയുന്നു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തൃപ്തി വ്യക്തമാക്കുന്നു.

സുപ്രീംകോടതിയില്‍ നിന്ന് നീതി
ശബരിമലയില്‍ ലിംഗനീതി ഉറപ്പാക്കുന്ന വിധി തന്നെ സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃപ്തി പറയുന്നു. എന്നാല്‍ അനുകൂല വിധിക്കായി കാത്തുനില്‍ക്കാതെയാണ് പ്രക്ഷോഭം തുടരുന്നതെന്ന് തൃപ്തി പറയുന്നു.

അനുകൂല നിലപാട്
ശബരിമലയില്‍ സത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ത്തവം ശാരീരിക അവസ്ഥയാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications