ട്വന്‍റി ഫോര്‍ ന്യൂസ് ചാനല്‍ അവതാരകന്‍ അരുണ്‍ കുമാര്‍ ചാനലില്‍ നിന്നും മാറിനില്‍ക്കുന്നു
തിരുവനന്തപുരം: ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിലെ ഏറ്റവും പ്രധാനപ്പെട്ട അവതാരകരില്‍ ഒരാളായ അരുണ്‍ കുമാര്‍ ചാനല്‍ വിട്ടു. വേറിട്ട അവതരണ ശൈലി കൊണ്ട് ശ്രദ്ധേയനായ അരുണ്‍ കുമാര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം തന്നെ ട്വന്‍റി ഫോറിനെ ജനകീയമാക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു.
കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ അരുണ്‍ കുമാര്‍ ആ ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ട്വന്‍റി ഫോറില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കുന്നത്. സര്‍വകലാശാലയില്‍ നിന്നും അവധിയെടുത്തായിരുന്നു ഒരുവര്‍ഷമായി അരുണ്‍ കുമാര്‍ ട്വന്‍റി ഫോറില്‍ ജോലി ചെയ്തിരുന്നത്.
കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

ഈ അവധി കാലാവധി അവസാനിച്ചതോടെയാണ് ട്വന്‍റി ഫോറില്‍ നിന്നും രാജിവെക്കാന്‍ അരുണ്‍ കുമാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അവധി നീട്ടിക്കിട്ടാന്‍ വേണ്ടി സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറാവാതിരിക്കുകയായിരുന്നു.

ഒരേസമയം സർവ്വകലാശാലയിലും ന്യൂസ് ചാനലിലും ജോലി ചെയ്യുക എന്നത് സാധിക്കില്ല എന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. ഈ അനുമതി സര്‍വ്വകലാശാല കഴിഞ്ഞ വര്‍ഷം തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ട്വന്‍റി ഫോറിന്‍റെ ജനകീയ മുഖങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അരുണ്‍ കുമാര്‍. നിരവധി അരാധാകര്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രൈംടൈം ചര്‍ച്ചയായ എന്‍കൗണ്ടറിന് പുറമെ ജനകീയ കോടതിയെന്ന പ്രത്യേക പരിപാടിയും അരുണ്‍ കുമാര്‍ ട്വന്‍റി ഫോര്‍ ന്യൂസില്‍ അവതരിപ്പിച്ചിരുന്നു.

യൂണിവേഴ്സിറ്റിയിലെ ജോലിയുമായി ബന്ധപ്പെട്ട് നേരത്തേയും അരുണ്‍കുമാര്‍ ട്വന്‍റ്റി ഫോറില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നിന്നിരുന്നു. എന്നാല്‍ അന്ന് ജോലിയില്‍ നിന്നും രാജിവെച്ചിരുന്നില്ല. അന്നത്തെ അരുണ്‍ കുമാറിന്‍റെ വിട്ട് നില്‍ക്കലുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള വിവാദങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് വിട്ട് നില്‍ക്കാനുള്ള കാരണം വ്യക്തമാക്കി അരുണ്‍ കുമാര്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

സർക്കാർ സർവീസിലുള്ളവർക്ക് ഡ്യൂട്ടി യെ ബാധിക്കാതെ മുൻകൂർ അനുമതിയോടെ വാർത്താവതരണം, കലാ, സാംസ്ക്കാരിക ,ചലച്ചിത്ര അഭിനയം തുടങ്ങി പല മേഖലകളിലും പങ്കെടുക്കാം. ഇതിനുള്ള പ്രത്യേക അനുമതി പത്തു വർഷങ്ങൾക്കു മുമ്പ് തന്നെ സർക്കാരിൽ നിന്ന് മറ്റ് പലരേയും പോലെ ഞാനും വാങ്ങിയിരുന്നുവെന്നാണ് അരുണ്‍ കുമാര്‍ അന്ന് വ്യക്തമാക്കിയത്.

2018ൽ 24 ൻ്റെ ഓദ്യോഗിക ചുമതലകളിലേക്ക് വരും മുൻപ് സർവീസിൽ നിന്ന് ചട്ടപ്രകാരമുള്ള ശൂന്യവേതനാവധിയെടുത്തിരുന്നു. കേരള സർവകലാശാലയിലെ നിയമനത്തിന് തൊട്ടു മുൻപ് 24 ൻ്റെ ഓദ്യോഗിക ചുമതലയിൽ നിന്നൊഴിഞ്ഞാണ് സർവ്വീസിലേക്ക് തിരികെയെത്തിയത്. തുടർന്ന് പ്രതിഫലം വാങ്ങാതെ ഡ്യൂട്ടി യെ ബാധിക്കാതെയുള്ള 'വാർത്താവതരണത്തിന് ' ( പ്രൊജക്ടിനല്ല ) സർവ്വകലാശാല അനുമതിയോടെയാണ് 24 ൻ്റെ സായാഹ്ന്ന വാർത്താ പരിപാടിയിലേക്ക് തിരികെയെത്തുന്നത്

സർവ്വകലാശാലയുടെ അക്കാദമിക് പരിവർത്തന കാലത്ത് NAAC സന്ദർശനത്തോട് അനുബന്ധിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിച്ചതിനാൽ അനുമതി ലോക് ഡൗൺ കാലത്തിനു ശേഷം ഉണ്ടാവില്ല എന്ന് രജിസ്ട്രാർ അറിയിച്ചിരുന്നു. അതിനാലാണ് അന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് അദ്ദേഹം ചാനലിലേക്കും തിരിച്ചെത്തുകയും ചെയ്തു.

അതേസമയം, ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന്‍റെ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെ അടുത്തിടെ ചാനലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് ധീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ട്വന്‍റി ഫോര്‍ ന്യൂസ് ചാനലിന്‍റെ നടപടി.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications