Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കൊവിഡ്; വൈറസ് ബാധ വിദേശത്ത് നിന്ന് എത്തിയവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് രോഗബാധ സംശയിക്കുന്ന ഒരാളുടെ അന്തിമ ഫലത്തിനായി

ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കും ദുബൈയില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തിലാണ് തൃശ്ശൂര്‍ സ്വദേശി എത്തിയത്. ഇവരെ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 pinarayi-vijaya

കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 4180 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ഏതെങ്കിലുമൊരു വിദേശിയെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ഒരു പ്രത്യേക തരം മാനസികാവസ്ഥയാണ്. രോഗത്തിന്‍റെ പേരില്‍ വിദേശികളെ അപമാനിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രായമായവരില്‍ വൈറസ് ബാധയുണ്ടായാല്‍ അത് മാരകമായിരിക്കും. അതില്‍ പ്രത്യേക ശ്രദ്ധയും കരുതലും നല്‍കാനാണ് സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്. വയോജനങ്ങളുടെ പ്രത്യേക സംരക്ഷണത്തിനായി കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറകണം.രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വയോജന കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗബാധ ഉണ്ടെന്ന് സംശയിക്കുന്നവര്‍ നിര്‍ബന്ധമായും വയോജനങ്ങളെ സന്ദര്‍ശിക്കരുത്. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്ന ബന്ധുക്കളില്‍ നിന്ന് വയോജനങ്ങളും അകലം പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളെത്തില ജാഗ്രതാ നടപടികള്‍ സ്വീകരിക്കും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഉടന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ യോഗം നടത്തും. പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍, കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍
വിദേശ രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ വിഷമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് 19 നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് വരാനാകൂവെന്ന നിബന്ധന നീക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

വീടുകളില്‍ തുടരുന്ന ചിലര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ട്.. അവര്‍ക്ക് പ്രത്യേകം ബോധവത്കരണം നല്‍കും. ഏതെങ്കിലും ഘട്ടത്തില്‍ രോഗം ഉണ്ടെന്ന സംശയം ഉയര്‍ന്നാല്‍ സ്വമേധയാ ആശുപത്രിയില്‍ പോകരുത്. കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുക. അപ്പോള്‍ തന്നെ നടപടികള്‍ ഉണ്ടാകും.

രോഗ വ്യാപനം ഉണ്ടായ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പതിനാല് ദിവസം വീടുകളില്‍ തന്നെ തുടരണം. ഈ ദിവസങ്ങളില്‍ അവര്‍ പാലിക്കേണ്ട രീതികളെ കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവത്കകണം നല്‍കും. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍കക്കിടയില്‍ ബോധവത്കരണം നല്ഡകും. കൊറോണയുടെ പശ്ചാത്തലത്തിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+