കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അംഗത്തെ പാര്‍ട്ടിക്കാര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി; ബത്തേരിയില്‍ അവിശ്വാസം പരാജയപ്പെട്ടു

Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഇടത്പക്ഷമുന്നണിയുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗം അധ്യക്ഷനായ വയനാട് ബത്തേരി നഗരസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പരാജയപ്പെട്ടു.

ബിജെപി അംഗത്തിന്‍റെ കൂടി പിന്തുണയില്‍ അവിശ്വാസ പ്രമേയം പാസാക്കാമെന്നായിരുന്നു യുഡിഎഫിന്‍റെ കണക്ക്കൂട്ടല്‍. ബിജെപി കൗണ്‍സിലറായ സാബു യുഡിഎഫ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന സൂചനകളുണ്ടായിരുന്നു. രാവിലെ നഗരസഭയില്‍ എത്തിയ ഇദ്ദേഹത്തെ ബിജെപി നേതൃത്വം കയറ്റി ദൂരസ്ഥലത്തേക്ക് മാറ്റിയതോടെയാണ് പ്രമേയം പരാജയപ്പെടുകയായിരുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ.

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത്

മുപ്പത്തിയഞ്ച് അംഗങ്ങളുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ അധ്യക്ഷനായ കേരള കോണ്‍ഗ്രസിന്‍റെ ഒരു അംഗം അടക്കം പതിനേഴ് അംഗങ്ങളാണ് ഭരണപക്ഷത്ത് ഉള്ളത്. യുഡിഎഫ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്ത് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് വരെ 16 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.

സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു

സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു

എന്നാല്‍ ഈയിടെ നടന്ന ഉപതിരഞ്ഞെുപ്പില്‍ കരിവള്ളിക്കുന്ന് വാര്‍ഡ് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ യുഡിഎഫിന്‍റെ അംഗസഖ്യയും പതിനേഴായി. ബിജെപിക്ക് ഒരു അംഗവുമായിരുന്നു ഉണ്ടായിരുന്നത്.

യുഡിഎഫ് അവിശ്വാസം

യുഡിഎഫ് അവിശ്വാസം

ഈ അവസ്ഥ നിലനില്‍ക്കെയാണ് നഗരസഭാ ഭരണത്തിന് എതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിലും ബിജെപി അംഗമായ സാബു അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നായിരുന്നു സൂചന.

ബിജെപി അംഗം സാബു

ബിജെപി അംഗം സാബു

കഴിഞ്ഞ ദിവസവരെ അഞ്ജാത കേന്ദ്രത്തിലായിരുന്നു സാബു ശനിയാഴ്ച രാവിലെ നഗരസഭയില്‍ എത്തി. ഇതോടെ യുഡിഎഫിന്‍റെ 17 അംഗങ്ങളുടേയും സാബുവിന്‍റെയും പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാവും എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു.

സ്വന്തം പാര്‍ട്ടിക്കാര്‍

സ്വന്തം പാര്‍ട്ടിക്കാര്‍

എന്നാല്‍, ചര്‍ച്ച നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ബിജെപി അംഗമായ എം കെ സാബുവിനെ നഗരസഭയ്ക്ക് പുറത്ത് വെച്ച് കാറില്‍ കയറ്റി കൊണ്ടുപോകുന്നതായിരുന്നു പിന്നീട് കണ്ടത്.

സിപിഎം-ബിജെപി ഒത്തുകളി

സിപിഎം-ബിജെപി ഒത്തുകളി

എല്‍ഡിഎഫ് അംഗങ്ങളും ബിജെപി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെയാണ് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. നഗരസഭാ ഭരണത്തിനെതിരെ സാബു നിലപാട് എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായി സാബുവിനെ തട്ടിക്കൊട്ടുപോകുകയായിരുന്നെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ 11ന്

കഴിഞ്ഞ 11ന്

കഴിഞ്ഞ 11ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, ആര്‍ രാജേഷ് കുമാര്‍, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ് എന്നിവരാണ് ചെയര്‍മാന്‍ ടി എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി എന്നിവര്‍ക്കെതിരെ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ പവിത്രന്‍ മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

പിന്തുണ

പിന്തുണ

യുഡിഎഫിലെ 17 കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവെച്ചിരുന്നു. ബിജെപി അംഗത്തിന്റെയും ചില ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു.

സിപിഎം 16

സിപിഎം 16

ബത്തേരി നഗരസഭയില്‍ സിപിഎം 16, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണ് ഇടുതുമുന്നണിയിലെ അംഗബലം. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഒമ്പത്, മുസ്‌ലിം ലീഗിന് എട്ട് ഉള്‍പ്പെടെയാണ് 17 അംഗങ്ങളും.

English summary
udf non confidence motion failed in bathery municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X