ആറാം ദിനം യുഡിഎഫ് തീരുമാനം മാറ്റി; വീണ്ടും സമരത്തിലേക്ക്, ഇറക്കാനും തുപ്പാനും വയ്യാതെ പ്രതിപക്ഷം
തിരുവനന്തപുരം: കൊറോണ രോഗം സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന പ്രതിപക്ഷ സമരത്തിനെതിരെ സര്‍ക്കാര്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച വേളയിലാണ് സമരം നിര്‍ത്തിവയ്ക്കാന്‍ യുഡിഫ് തീരുമാനിച്ചിരുന്നത്. പ്രതിദിനം രോഗികള്‍ കൂടുന്നതിന് കാരണം പ്രതിപക്ഷ സമരമാണ് എന്നായിരുന്നു സര്‍ക്കാര്‍ ആരോപണം. ഒട്ടേറെ വിഷയങ്ങളില്‍ വെട്ടിലായ സര്‍ക്കാര്‍ കൊറോണയുടെ മറവില്‍ പ്രതിപക്ഷത്തെ ഒതുക്കാന്‍ നോക്കുന്നു എന്ന ആരോപണം യുഡിഎഫ് നേതാക്കളും ഉന്നയിച്ചു.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് തുടരുന്നതിനിടെ കഴിഞ്ഞ 28ന് എല്ലാ സമരങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനം മാറ്റി. യുഡിഎഫ് വീണ്ടും സമരത്തിലേക്ക്. വിശദാംശങ്ങള്‍....

ഈ മാസം 12ന്
സമരം വീണ്ടും ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്താനും തീരുമാനിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരരുത് എന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചായിരിക്കും സമരമെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി മറുപടി പറയണം
പ്രതിപക്ഷത്തിന്റെ സരമം കാരണമാണ് സംസ്ഥാനത്ത് കൊറോണ രോഗം വ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാല്‍ മന്ത്രിമാര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചത്. ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എംഎം ഹസന് ആവശ്യപ്പെട്ടു.

വിമര്‍ശനം ഉയര്‍ന്നപ്പോള്‍...
സമരം നിര്‍ത്തിവയ്ക്കുന്നതായി സെപ്തംബര്‍ 28നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടു. കൂടിയാലോചന നടത്താതെയാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും സമരത്തില്‍ നിന്ന് പിന്മാറുന്നത് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുരളീധരന്റെ അഭിപ്രായത്തിന് പിന്തുണ
കെ മുരളീധരന് ഉള്‍പ്പെടെയുള്ളവരാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നത്. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന വേളയില്‍ സമരം അവസാനിപ്പിക്കരുത് എന്നാണ് മുരളീധരന് ആവശ്യപ്പെട്ടത്. ഈ അഭിപ്രായത്തിന് പിന്തുണ ഏറിയതോടെയാണ് പ്രതിപക്ഷം തീരുമാനം മാറ്റാന്‍ കാരണമായത് എന്നാണ് വിവരം.

ആശയക്കുഴപ്പത്തില്‍ യുഡിഎഫ്
കൊറോണ പരത്തുന്നത് സമരക്കാരാണ് എന്ന് സിപിഎം പ്രചരിപ്പിച്ചിരുന്നു. ഇതോടെ സമരം നിര്‍ത്തിയ പ്രതിപക്ഷത്തിനെതിരെ ബിജെപി രംഗത്തുവന്നു. പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഈ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യുഡിഎഫ് തീരമാനം മാറ്റിയതെന്ന് കരുതുന്നു.

വിവാദങ്ങള്‍ ഒട്ടേറെ
സ്വര്‍ണക്കടത്ത്, കെടി ജലീല്‍, ലൈഫ് മിഷന് തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സമരം ശക്തമാക്കിയിരുന്നത്. അതേ വേളയില്‍ തന്നെ കൊറോണ രോഗവും വ്യാപിച്ചു. സമരം നിര്‍ത്തിവയ്ക്കാനുള്ള യുഡിഎഫ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തിരുന്നു.
-
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; ഇത്തവണയും സബാഹിനെ ഇറക്കി സിപിഎം, താനൂരും തവനൂരും മാറ്റമില്ല -
ഭരണചക്രം ആർക്ക്? ബംഗാളിലും അസമിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ്












Click it and Unblock the Notifications