Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനുമായി ചർച്ച നടത്തിയെന്ന് ഉമർ ഫൈസി മുക്കം: 'പിഎംഎ സലാമിനെ ലീഗ് മാറ്റണം, അവർ തെറ്റാണ് ചെയ്യുന്നത്'

കോഴിക്കോട്: സി പി എം നേതാവ് എംവി ജയരാജനുമായി ചർച്ച നടത്തിയെന്ന് തുറന്ന് സമ്മതിച്ച് സമസത മുശാവറ അംഗം ഉമർ ഫൈസി മുക്കം. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും ജയരാജന്‍ എത്തിയത് നന്ദി പറയാനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്ക് എത്തിയ ജയരാജനുമായി രാഷ്ട്രീയ - തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ ചർച്ച ചെയ്തെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഉമർ ഫൈസി മുക്കം വ്യക്തമാക്കുന്നു.

ലീഗ് നേതൃസ്ഥാനത്ത് നിന്നും പി എം എ സലാമിനെ മാറ്റുന്നതാണ് അവർക്ക് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികള്‍ എല്ലാവരേയും വന്ന് കാണും. അത് അവരുടെ ഒരു കടമയാണ്. സ്ഥാനാർത്ഥികള്‍ വന്ന് കണ്ട് വോട്ട് അഭ്യർത്ഥിക്കും. ജയരാജനും ഞാനുമായി വലിയ ബന്ധമൊന്നുമില്ല. സി പി എം നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തിയ സി എ എ, ഏകസിവില്‍ കോഡ് വിരുദ്ധ സമരങ്ങളില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ ഞാനും പങ്കെടുത്തിരുന്നു. അങ്ങനെയുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. വേറെ ബന്ധമൊന്നുമില്ല" ഉമർ ഫൈസി മുക്കം വ്യക്തമാക്കുന്നു.

jayarajanumar2

എനിക്ക് രാഷ്ട്രീയമില്ല, സമസ്തക്കും രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹം വന്ന് കണ്ടത്. മുന്‍പ് വരണമെന്ന് വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മൊത്തത്തിലുള്ള സാഹചര്യത്തെക്കുറിച്ചൊക്കെ ജയരാജന്‍ സംസാരിച്ചു. ഞാന്‍ അത് കേട്ടു എന്നല്ലാതെ എനിക്ക് അത് സംബന്ധിച്ച് അങ്ങോട്ടൊന്നും പറയാനില്ലാലോയെന്നും ഉമർ ഫൈസി മുക്കം പറയുന്നു.

സമസ്തക്ക് കോട്ടം വരുന്ന ഏത് സംഗതിയും ഒരു സമസ്തക്കാരന്‍ എന്ന നിലയില്‍ എന്നേയും ബാധിക്കും. ഈ അടുത്ത കാലത്ത് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാധ്യമപ്രവർത്തകരൊക്കെ ചോദിക്കുമ്പോള്‍ രണ്ട് കൂട്ടരും പ്രശ്നമൊന്നും ഇല്ലെന്ന് പറയും. പക്ഷെ അങ്ങനെ പറഞ്ഞതുകൊണ്ട് കാര്യം ഇല്ലാലോ. ജനം കാര്യങ്ങള്‍ മനസ്സിലാക്കട്ടേയെന്ന് കരുതി ഞാന്‍ തുറന്ന് സംസാരിച്ചു എന്നേയുള്ളു. അത് ഇപ്പോഴും ഞാന്‍ പറയും. തിരുത്തേണ്ടത് മുസ്ലിം ലീഗാണ്.

സലാമിന്റെ കാര്യത്തില്‍ വലിയൊരു തെറ്റാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. പല മഹാന്മാരും ഇരുന്ന പോസ്റ്റാണ് ഇത്. കൂടെ നില്‍ക്കുന്ന സമസ്തയെ വളരെ പുച്ഛിച്ച് സംസാരിക്കുന്നതില്‍ വേദനയുണ്ടായിട്ടുണ്ട്. അത് ഞാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് ഒരു മാറ്റമുണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+