ആദിവാസി ആചാരങ്ങളെ ഏകീകൃത സിവില്‍ കോഡ് ബാധിക്കില്ല: കേന്ദ്ര മന്ത്രി എസ്പി സിംഗ് ബാഗേൽ
ഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ആദിവാസി അവകാശങ്ങളെയും ആചാരങ്ങളെയും ഏകീകൃത സിവില്‍ കോഡ് ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എസ്പി സിംഗ് ബാഗേൽ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരായി രാജ്യത്തെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയർന്ന് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആദിവാസി സമൂഹങ്ങളുടെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ബിജെപി മാനിക്കുന്നുവെന്നും അവരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നിയമവും അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിയമവകുപ്പില്‍ സഹമന്ത്രിയായിരുന്നു എസ്പി സിങ് ബാഗേല്‍ കഴിഞ്ഞ മന്ത്രിസഭ പുനഃസംഘടനയിലാണ് ആരോഗ്യ വകുപ്പിന്റെ ചുമതലയിലേക്ക് എത്തുന്നത്.

"ഇന്ത്യയിലെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി സ്ത്രീയെയാണ് ബിജെപി നാമനിർദേശം ചെയ്തത്. ഏറ്റവും കൂടുതൽ ആദിവാസി എംഎൽഎമാരും എംപിമാരും രാജ്യസഭാംഗങ്ങളും മന്ത്രിമാരുമുള്ളതും ബിജെപിക്കാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളുടെ ആചാരങ്ങളെ പാർട്ടി ബഹുമാനിക്കുന്നു. മതപരമോ സാമൂഹികമോ ആയ ആചാരങ്ങളെ ഞങ്ങൾ വ്രണപ്പെടുത്തില്ല, എന്നാൽ പ്രീണന രാഷ്ട്രീയവും ശരിയല്ല," എസ്പി സിംഗ് ബാഗേൽ പറഞ്ഞു.
അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ചില ആദിവാസി മേഖലകൾക്ക് പ്രത്യേക വ്യവസ്ഥകൾ അനുവദിക്കുന്ന ഭരണഘടനയുടെ ഷെഡ്യൂൾ 6 പ്രകാരം, സ്വന്തം സംസ്ഥാന നിയമസഭകൾ കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെ ഒന്നും ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലെ ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരോടും ഈ വിഷയങ്ങളില്‍ കൂടിയാലോചന നടത്തും. നിയമനിർമ്മാണത്തിന് മുമ്പ് അവരുടെ അഭിപ്രായങ്ങൾ സർക്കാർ കണക്കിലെടുക്കുമെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റിലെയും മറ്റ് പ്രദേശങ്ങളിലെയും ആദിവാസികളെ ഏകീകൃത സിവില്‍ കോഡ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ലോ ആന്‍ഡ് ജസ്റ്റിസ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായ രാജ്യസഭാ എംപി സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ എന്‍ഡിഎ നേതാവായ സികെ ജാനു കഴിഞ്ഞ ദിവസം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. നിലവിലെ ഈ സംവിധാനത്തില്‍ നിന്നെല്ലാം വ്യത്യസ്തമായ ആചാര രീതിയും ജീവിതവും വിശ്വാസവും ഭാഷയുമൊക്കെ പിന്തുടരുന്നവരാണ് ആദിവാസികള്‍. ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. അതിന് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള യാതൊരു വിധ നീക്കങ്ങളേയും അംഗീകരിക്കില്ലെന്നായിരുന്നു സികെ ജാനു പറഞ്ഞത്.
ആദിവാസികളുടെ ജീവിത രീതിയും വിശ്വാസവും പാരമ്പര്യവുമെല്ലാം പ്രകൃതിക്കോ അതിലെ ഒരു ജീവജാലകള്‍ക്കോ ദോഷം ചെയ്യുന്നില്ല. അതിനെയെല്ലാം അദിവാസികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരു സംവിധാനത്തില്‍ എന്തിനാണ് മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഏകീകൃത സിവില്‍ കോഡ് കേന്ദ്ര സർക്കാർ നടപ്പിലാക്കുകയാണെങ്കില്‍ തന്നെ ആദിവാസികള്‍ ഒരു തരത്തിലും പേടിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യേണ്ടതില്ല. അവർ നിലവില്‍ പിന്തുടരുന്ന ജീവിതക്രമവുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications