മടങ്ങി വന്നു,സ്റ്റാറായി നായിഡു: കണക്ക് പറഞ്ഞ് ചോദിച്ച് വാങ്ങി: ബജറ്റില്‍ ആന്ധ്രാ റോക്ക്സ്
ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രൂപീകരണത്തിന് നിർണ്ണായക പിന്തുണ നല്കിയ ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാ പ്രദേശിന് ബജറ്റില്‍ വാരിക്കോരി നല്കി കേന്ദ്രം. കേന്ദ്ര സർക്കാറില്‍ സ്പീക്കർ സ്ഥാനം, കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ എന്നിവയൊക്കെ ചോദിച്ചിരുന്നെങ്കിലും ടി ഡി പിക്ക് നിരാശയായിരുന്നു ഫലം. എന്നാല്‍ സർക്കാർ രൂപീകരണത്തിന് ശേഷമുള്ള ആദ്യ ബജറ്റില്‍ വലിയ പരിഗണനയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.
ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനമായ അമരാവതിയുടെ വികസനത്തിനായി ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. തലസ്ഥാന വികസനത്തിനായി 15000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ പ്രതിനിധി സംഘങ്ങള്‍ കേന്ദ്ര സർക്കാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ആവശ്യം കേന്ദ്രം അതേപടി തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നുവെന്നും ബഹുമുഖ വികസന ഏജൻസികൾ വഴിയുള്ള പിന്തുണ സുഗമമാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ശ്രീമതി സീതാരാമൻ പറഞ്ഞു.
16 സീറ്റുകളുള്ള ടി ഡി പിയാണ് എന്‍ ഡി എയില്‍ ബി ജെ പി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള പാർട്ടി. നേരത്തെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു നേരത്തെ ടി ഡി പി മുന്നണി വിട്ടത്. ഇത്തവണ മുന്നണിയിലേക്ക് ശക്തമായ നിലയില്‍ തന്നെ തിരിച്ച് വന്ന ചന്ദ്രബാബു നായിഡു തങ്ങളുടെ ആവശ്യം വീണ്ടും ശക്തമാക്കുകയായിരുന്നു. തനിച്ച് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബി ജെ പി അതിന് വഴങ്ങിക്കൊടുക്കേണ്ടി വന്നുവെന്ന് വേണം വിലയിരുത്താന്‍.
മൂന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ജെ ഡി യുവിനും വലിയ പരിഗണനയാണ് ബജറ്റില്‍ ലഭിച്ചത്. ബിഹാറില്‍ പുതിയ വിമാനത്താവളവും റോഡുകളും നിർമ്മിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ബജറ്റ് ഹൈവേ വികസനത്തിന് മാത്രം 26,000 കോടി വകയിരുത്തി. മെഡിക്കൽ കോളേജ് യഥാർത്ഥ്യമാക്കാനും സഹായം ലഭിക്കും.
അതേസമയം, വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് വമ്പന്‍ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. 1.84 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഈ മേഖലയില്‍ നടപ്പിലാക്കുകയെന്ന് മൂന്നാം നരേദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനവകുപ്പ് മന്ത്രി നിർമ്മല സീതാരാമന് വ്യക്തമാക്കി.
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസനം. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications