Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിനെ 'സഹായിക്കണമെന്ന്' ഡികെ; ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിദ്ധരാമയ്യ: എല്ലാം ഉടന്‍ അറിയാം

ബെംഗളൂർ: കർണാടകയ്ക്ക്, പ്രത്യേകിച്ച് ബാംഗ്ലൂർ മുന്നോട്ട് വെക്കുന്ന വികസന പദ്ധതികള്‍ക്ക് വലിയ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമന് നേരത്തെ കത്ത് അയച്ചിരുന്നു. തുരങ്ക പാതകള്‍, ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകൾ, 73 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിംഗ് റോഡ്, ജലവിതരണം തുടങ്ങി അടുത്ത കാലത്ത് സർക്കാർ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകേണ്ടതാണെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയുടെ സിലിക്കൺ വാലിയെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രശസ്തി നിലനിർത്താൻ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഇത്തവണയും വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നാണ് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ക്ക് മുന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

dk-sidhramiha-

'കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിനാൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ തനിക്ക് വലിയ പ്രതീക്ഷകളൊന്നുമില്ല. 2023-2024 ൽ അപ്പർ ഭദ്ര പദ്ധതിക്കായി കേന്ദ്രം 5,300 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നുവരെ ഫണ്ട് അനുവദിച്ചിട്ടില്ല' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ ഇത്തവണ നമ്മള്‍ എന്ത് പ്രതീക്ഷിക്കാനാണ്. നികുതി വിഭജനത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്കിടയില്‍ നീതി പുലർത്തുന്നില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിനായി 4.5 ലക്ഷം കോടി രൂപ സമാഹരിക്കുമ്പോൾ, 60,000 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് തിരികെ നൽകുന്നത്. നബാർഡിന് കേന്ദ്രം 5,400 കോടി രൂപ വായ്പ നൽകിയെങ്കിലും, 58% വെട്ടിക്കുറച്ചത് സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും വായ്പാ ശേഷിയെ ബാധിച്ചുവെന്ന് കർണ്ണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സഹകരണ ബാങ്കുകളുടെയും സൊസൈറ്റികളുടെയും വായ്പാ ശേഷി കുറഞ്ഞത് സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ എളുപ്പത്തിൽ വായ്പ നല്‍കുമെങ്കിലും അമിത പലിശ നിരക്കുകൾ നല്‍കേണ്ടി വരുന്നു. ചിലത് 28-30 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. വായ്പ തുക തിരിച്ചുപിടിക്കാൻ ഗുണ്ടകളെ നിയമിക്കുന്നത് പോലുള്ള നിർബന്ധിത രീതികളും ഈ ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കുന്നു. ഇത്തരത്തിലുള്ള പീഡനം സഹിക്കാനാകാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതകളും ശക്തമാണ്. ഈ സാഹചര്യത്തില്‍ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ ഒരു ഓർഡിനൻസ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+