'ജനങ്ങള്‍ ചൂടില്‍ വെന്ത് മരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ബീച്ച് ടൂറിസം'; ആരാണ് സ്പോണ്‍സറെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി എന്ന് മുരളീധരന് പറഞ്ഞു. കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
19 ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള വരുമാന സ്രോതസ് എന്താണ് എന്നും അദ്ദേഹം ചോദിച്ചു. 'കേരളത്തിലെ ജനങ്ങള്‍ വേനല്‍ ചൂടില്‍ പാടത്തും പറമ്പിലും വീണ് മരിക്കുകയാണ്. അപ്പോഴാണ് പിണറായി വിജയന് മക്കളും കൊച്ചുമക്കളുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ സിംഗപ്പൂരില്‍ പോയിരിക്കുന്നത്. ആരാണ് ഈ വിനോദസഞ്ചാരത്തിന്റെ സ്പോണ്സര്?' മുരളീധരന് ചോദിച്ചു.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം ആരാഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചുമതല കൈമാറാതെ പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയോ പാര്‍ട്ടിയോ ഇക്കാര്യത്തില്‍ മറുപടി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് അവകാശം ഇല്ല എന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് പറയുന്ന സര്‍ക്കാരിന്റെ തലവന്റെ യാത്രയില്‍ സി പി എമ്മിന് എന്താണ് പറയാനുള്ളത് എന്നും മുരളീധരന് ചോദിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി ഐ സെക്രട്ടറിയും മറുപടി പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഇന്നലെയാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശയാത്രക്ക് തിരിച്ചത്. തിങ്കളാഴ്ച രാവിലെ ദുബായിലെത്തിയതിന് ശേഷം അവിടെ നിന്ന് 10.10 നാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തിരിച്ചത്. കുടുംബത്തോടൊപ്പം മൂന്ന് രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും വിദേശയാത്രയിലൊപ്പമുണ്ട്.
യു എ ഇ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 12 വരെ ഇന്തോനേഷ്യയിലും പിന്നീട് സിംഗപ്പൂരിലുമായിരിക്കും മുഖ്യമന്ത്രി. 19 മുതല്‍ 21 വരെ ദുബായില്‍ തങ്ങും. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാല്‍ സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്?












Click it and Unblock the Notifications