യൂണിവേഴ്സിറ്റ് കോളേജിലെ വധശ്രമം: ശിവരഞ്ജിത്തും നസീമും അടക്കം പ്രധാന പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഖിലിനെ കത്തികൊണ്ട് കുത്തിയ കേസിലെ പ്രധാന പ്രതികള്‍ പോലീസ് പിടിയില്‍. എട്ട് പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട്; അവര്‍ക്ക് എസ്എഫ്ഐ അറിയില്ല, ഇനിയും മുന്നേറും, വളരും
കോളേജിലെ എസ്എഫ്ഐയുടെ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, മുന്‍ സെക്രട്ടറി നസീം എന്നിവരുള്‍പ്പെടുന്ന സംഘം ആണ് പോലീസിന്റെ പിടിയില്‍ ആയത്. കേശവദാവപുരത്തെ ഒരു വീട്ടില്‍ വച്ചായിരുന്നു ഇവരെ പിടികൂടിയത്.
കുളത്തൂപ്പുഴ ഏഴംകുളം മാര്‍ത്താണ്ഡന്‍കര നിര്മാല്യത്തില് അദ്വൈത്, കിളിമാനൂര്‍ പാപ്പാല ആദില്‍ മന്‍സിലില്‍ ആദില്‍ മുഹമ്മദ്, നെയ്യാറ്റിന്കപ നിലമേല്‍ ദീപ്തി ഭവനില്‍ അരോമല്‍, നേമം ശിവന്‍കോവില്‍ ലെയ്ന്‍ എസ്എന്‍ നിവാസില്‍ ഇജാബ് എന്നിവരേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഞായറാഴ്ച ഉച്ചയോടെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ശിവരഞ്ജിത്തിനേയും നസീമിനേയും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് പോലീസ് പിടികൂടിയത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇവര്‍. പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ ഉള്ള മൂന്ന് പേര് കൂടി ഇനിയും പിടിയിലാകാനുണ്ട്.
Recommended Video
അഖിലിനെ കുത്തിയ കേസില്‍ എസ്എഫ്ഐ നേതാക്കളെ കോളേജില്‍ നിന്ന് രക്ഷിച്ച് കടത്തിയത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായം ലഭിച്ചതായും പറയുന്നു