Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മുദ്രവാക്യമെങ്കിലും കെ എസ് യുവിന് മുന്നോട്ട് വെക്കാനുണ്ടോ, എന്തിനാണ് ഈ സമരം: എഎ റഹീം

തിരുവനന്തപുരം: സമരത്തിന്‍റെ മറവില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ഡിവെഐഫ്ഐ. യുണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമരം നടത്തുന്ന കെ എസ് യുവിനെതിരെ രൂക്ഷമായ ഭാഷയിലാണ് എ എ റഹീം പ്രതികരിച്ചത്. എന്ത് മുദ്രാവാക്യമാണ് സമര നടത്തുന്ന കെ എസ് യുവിന് ഉള്ളത്. യുക്തിസഹമായ ഒരു മുദ്രാവാക്യം അവര്‍ മുന്നോട്ടു വെക്കുന്നില്ല. എന്ത് ആവശ്യം ഉന്നയിച്ചാണ് അവര്‍ സമരം നടത്തുന്നത്. എന്താണ് തങ്ങളുടെ ഡിമാന്‍ഡ് എന്നുപോലും വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് കെ എസ് യു സമരം നടത്തുന്നതെന്നും റഹീം ആരോപിച്ചു.

aarahim

പി എസ് സി ക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ മഹത്വത്തിന് ചേരാത്ത തരത്തിലുള്ള വിമര്‍ശനമാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. വസ്തുതകള്‍ പരിശോധിക്കാന്‍ പോലും ചെന്നിത്തല തയ്യാറാകുന്നില്ല. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ പി എസ് എസി വിമര്‍ശനങ്ങള്‍ക്ക് അതീതമല്ല. എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പി എസ് സിയുടെ വിശ്വസ്ഥതയെ ചോദ്യം ചെയ്യുകയാണ്.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ക്രിയാത്മകമായ പ്രതികരണമാണ് പി എസ് സി ചെയര്‍മാന്‍ നടത്തിയത്. ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് സൂക്ഷമ തലത്തിലുള്ള അന്വേഷണത്തിനും ഉത്തരിവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെയെങ്കിലും കാത്തിരിക്കാന്‍ തയ്യാറാകാതെ പി എസ് സിയെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എസ് എഫ് ഐയില്‍ ക്രിമിനലുകളുണ്ടെന്ന് ആരോപിക്കുന്ന കെ എസ് യുവിന്‍റെ സമര പന്തലില്‍ ക്രിമിനല്‍ കേസില്‍പ്പെട്ടവരാണ് ഉള്ളതെന്നും റഹീം ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+