ആയിരം യുവതികളെ നഗ്നരാക്കി സാത്താന് സേവ; കൊച്ചിയില്‍ രഹസ്യപ്രാര്‍ഥന, ഞെട്ടിക്കുന്ന വിവരങ്ങള്‍!!
ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി പ്രത്യേക പ്രാര്‍ഥന നടത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നുമാണ് വിവരം.
കൊച്ചി: തിരുവനന്തപുരത്തെ നന്തന്‍കോട്ടെ ഒരു കുടംബം ക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് സാത്താന് സേവ. നിഗൂഢ സംഘങ്ങളായ സാത്താന് സേവക്കാര്‍ കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന പുതിയ പ്രാര്‍ഥനകള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ആയിരം കന്യകമാരെ പൂര്‍ണ നഗ്നരാക്കി പ്രത്യേക പ്രാര്‍ഥന നടത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നുമാണ് വിവരം.

കൂട്ട പ്രാര്‍ഥന നടത്തും
സംസ്ഥാനത്തെ സാത്താന് സേവ വിശ്വാസികളെ ഒന്നിച്ച് ചേര്‍ത്ത് കൂട്ട പ്രാര്‍ഥന നടത്താനാണ് നീക്കം. കൊച്ചിയിലെ രഹസ്യ ദ്വീപില്‍ വച്ച് പ്രത്യേക രീതിയിലുള്ള പ്രാര്‍ഥന നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ആയിരം കന്യകമാര്‍
ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരെ പ്രാര്‍ഥനയില്‍ പങ്കെടുപ്പിക്കും. സംസ്ഥാനത്തെ സാത്താന് സേവ വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജൂലൈ അവസാനം
ജൂലൈ അവസാനമാണ് മാസ് പ്രയര്‍ നടക്കുക എന്നാണ് വിവരം. ഇതില്‍ പങ്കെടുക്കുന്ന എല്ലാവരും നഗ്നരാകണമെന്നും ശരീരത്തില്‍ നിന്നു രക്തം വീഴ്ത്തണമെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ടത്രെ. സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വരെ ഇതില്‍ അംഗങ്ങളാണെന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത.

ആഭിചാര ക്രിയകള്‍
കൊച്ചി കേന്ദ്രീകരിച്ച് സാത്താന്‍സേവക്കാരുടെ ആഭിചാര ക്രിയകള്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ സാത്താന് സേവ കേരളത്തില്‍ ഏറെ ചര്‍ച്ചയായതാണ്.

പ്രധാന നഗരങ്ങളില്‍ സംഘമുണ്ട്
കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും സാത്താന് സേവ സംഘങ്ങള്‍ സജീവമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നന്തന്‍കോട് കൂട്ടക്കൊല നടത്തിയ കേഡല്‍ ജീന്‍സണ്‍ പോലീസിനോട് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.

ഒറ്റപ്പെട്ട വീടുകളും ഫ്ളാറ്റുകളും
നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സാത്താന്‍സേവ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭയാനകവും വിചിത്രവുമാണ് ഇവരുടെ ആചാര രീതികള്‍.

പ്രത്യേക പൂജകള്‍
കൊച്ചിയില്‍ ജൂലൈയില്‍ നടക്കുന്ന സാത്താന്‍സേവയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം. ക്രിസ്തുമത വിശ്വാസികളായ ആയിരം കന്യകമാരുടെ രക്തം വീഴ്ത്തിയുള്ള പ്രത്യേക പൂജകള്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനമത്രെ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്.

പിന്നില്‍ ലഹരി മാഫിയകള്‍
വിദേശികളടക്കം പങ്കെടുക്കുന്ന സാത്താന് സേവകള്‍ പലപ്പോഴും സ്പോണ്സര് ചെയ്യുന്നത് ലഹരി മാഫിയകളാണ്. സമ്പത്തും അതീന്ദ്രിയ ശക്തിയും ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് ഇത്തരം ക്രിയകള്‍ ചെയ്യാന്‍ അംഗങ്ങള്‍ തയ്യാറാകുന്നത്.

ഇഷ്ട നമ്പര്‍ 13
13 ആണ് ഇത്തരം സംഘങ്ങളുട ഇഷ്ട നമ്പര്‍. മാസത്തില്‍ ഈ ദിവസത്തിലാണ് പലപ്പോഴും ഇവര്‍ സേവ നടത്താന്‍ തിരഞ്ഞെടുക്കാറ്. 13ാം തിയ്യതി വെള്ളിയാഴ്ച കൂടി ആയാല്‍ ഇവരുടെ ക്രിയകള്‍ കൂടുതലായി നടക്കും.

വന്‍തോതില്‍ പണം
വന്‍തോതില്‍ പണം ഇത്തരം സാത്താന് സേവകള്‍ക്കായി ഒഴുകുന്നുണ്ട്്. വന മേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലും മറ്റും സാത്താന്‍സേവ കൂടുതലായി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശികള്‍ പരികര്മികളായുള്ള സേവയ്ക്കാണ് കൂടുതല്‍ പേര് എത്തുക.

സാത്താന്റെ ഇഷ്ട നമ്പര്‍ 666
666 ആണ് സാത്താന്റെ ഇഷ്ട നമ്പര്‍. സാത്താന് സേവകര്‍ ഈ നമ്പര്‍ ഉള്ള ഫ്ളാറ്റുകളും വീടുകളുമാണ് ക്രിയകള്‍ക്കായി തിരഞ്ഞെടുക്കുക. ഇവര്‍ക്ക് തല തിരിഞ്ഞ കുരിശും സാത്താന്റെ ബൈബിളും കറുപ്പും ചുവപ്പും നിറമുള്ള വസ്ത്രങ്ങളുമെല്ലാം പ്രധാനമാണ്.

ചെകുത്താനെ വാഴ്ത്തിപ്പാടുന്നു
ചെകുത്താനെ വാഴ്ത്തിപ്പാടുന്നതോടെ ആരാധനകള്‍ക്ക് തുടക്കമാകുന്നു. തലയോട്ടിയില്‍ ശേഖരിച്ച മൂത്രവും, ആര്‍ത്തവ രക്തവും, നഗ്നയായ സ്ത്രീയോ ആടോ ഒക്കെ ആവശ്യമുണ്ട് ഇവരുടെ ആഭിചാരക്രിയകള്‍ക്ക്. വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികള്‍ തലതിരിച്ചാണ് വായിക്കുക.

ദൈവം എന്നിടത്ത് സാത്താന്
ദൈവം എന്നിടത്ത് സാത്താന് എന്നും നന്മ എന്നിടത്ത് തിന്മയെന്നും പറയും. മണിക്കൂറുകളോളം നീളുന്ന സാത്താന് സേവയ്ക്ക് ശേഷം നഗ്നനൃത്തവും പരസ്യമായ ലൈംഗിക വേഴ്ചയും നടക്കും. ഒരിക്കല്‍ ചെന്നു പെടുന്നവര്‍ക്ക് രക്ഷപ്പെടുക അസാധ്യം.

റിക്രൂട്ട് ചെയ്യുന്ന സംഘങ്ങള്‍
ഇത്തരം സാത്താന് സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്മെന്റ് എന്നും സാത്താന് സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന് സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതത്രേ.

പോലീസ് നോക്കുകുത്തി
ഇത്തരം സാത്താന് ആരാധകരെ പോലീസും നിയമസംവിധാനങ്ങളും ഗൗരവമായി എടുക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവരണതകള് വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം ആഭിചാര കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടെങ്കിലും അത് നടക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications