Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിലെ മലയാളികള്‍ ഉള്‍പ്പടേയുള്ള ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണ: എഎം ആരിഫ്

ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണമെന്ന് എംഎം ആരിഫ് എംപി. റഷ്യ - ഉക്രൈനെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണമെന്ന് എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

കീവിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക്‌ ആദ്യ മുന്നറിയിപ്പ്‌ നൽകിയ ഈ മാസം 15നു തന്നെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി താൻ കത്തു നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഗുരുതരമായ കൃത്യവിലോപമാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്‌. കീവ്‌ വിമാനത്താവളത്തിനടുത്ത്‌ ആക്രമണം ഉണ്ടായതിനെ തുടാർന്ന്, മടങ്ങിവരാൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത യാത്രക്കാർക്കു പോലും വരാൻ കഴിയാത്ത സാഹചര്യമാണ്‌ സംജാതമായിരിക്കുന്നത്‌.

arifn

ഈ സാഹചര്യത്തിൽ സാധിക്കുന്ന വിമാനത്താവളങ്ങളിൽ നിന്നും പ്രത്യേക വിമാന സർവ്വീസ്‌ നടത്തി എല്ലാ ഇന്ത്യാക്കാരേയും അടിയന്തരമായി തിരികെ കൊണ്ടുവരണമെന്നും അതുവരെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസിക്ക്‌ അടിയന്തര നിർദ്ദേശം നൽകണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്‌. ശിവശങ്കറിന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടെന്നും എഎം ആരിഫ് എംപി അറിയിച്ചു.

മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്. യുക്രൈൻയുദ്ധത്തിൽ ആശങ്കയുണ്ട്. കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേത്തു.

അതേസമയം, യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ യുക്രെയ്നിൽ കുടുങ്ങി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കടുത്ത ആശങ്കയിലാണ്. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതാണ് പ്രതിസന്ധി വർധിപ്പിച്ചത്. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കീവിൽ ഇറങ്ങാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. യുക്രെയ്നിൽ ഏകദേശം 18,000 വിദ്യാർഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. അവർക്കു തിരിച്ചു വരാൻ സൗകര്യങ്ങളില്ലെന്നാണ് ആശങ്ക വർധിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+