വി ശിവന്‍കുട്ടി രാജ്ഭവനെ അവഹേളിച്ചു: പ്രോട്ടോക്കോള്‍ ലംഘനമെന്നും വി മുരളീധരന്‍
ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് രാജ്ഭവനിലെ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടിക്കെതിരെ വി മുരളീധരന്‍. രാജ്ഭവനെ അവഹേളിക്കുന്ന സമീപനമാണ് മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്നുണ്ടായതെന്ന് വി മുരളീധരൻ ആരോപിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പരിപാടി ബഹിഷ്കരിച്ചത്.
എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും പ്രോട്ടോക്കോള്‍ തെറ്റിച്ച മന്ത്രി അതിന് വിശദീകരണം നല്‍കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെടുന്നു. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയഗാനത്തെയടക്കം അപമാനിച്ച ശിവന്‍കുട്ടിയുടെ ലക്ഷ്യം വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തെ സങ്കൽപ്പമാണ് ഭാരതാംബ. ഹമാസിന്‍റെ കൂടി അടയാളമായ കഫിയ അണിഞ്ഞ് പ്രകടനം നടത്തുന്നവർക്ക് ഭാരതാംബയുടെ ചിത്രത്തോടുള്ള അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർ എസ് എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നത്. മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച് ഇന്ത്യ സഖ്യക്കാർക്ക് വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആർ എസ് എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ആർ എസ് എസ് എന്തെന്ന് ജനങ്ങൾക്ക് അറിയാം.
സി പി എമ്മുമായി ഒരു ബാന്ധവും ആർ എസ് എസിന് ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർ എസ് എസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് സി പി എമ്മുമായുള്ള സഹകരണമല്ല. വാടിക്കൽ രാമകൃഷ്ണൻ മുതൽ രൺജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സി പി എമ്മുകാരെന്നും വി മുരളീധരൻ പറഞ്ഞു.
രാജ്ഭവനിൽ കുട്ടികളുടെ കൺമുമ്പിൽ വെച്ച് ഭാരതാംബയെ അവഹേളിച്ച വിദ്യാഭ്യാസമന്ത്രി അവരുടെ ഇളം മനസിലേക്ക് പകർന്നുകൊടുത്തത് അസഹിഷ്ണുതയും വിദ്വേഷവും മാത്രമാണെന്ന് മുന്‍ ഗവർണർ കൂടിയായ കുമ്മനം രാജശേഖരനും വിമർശിച്ചു.ഭാരത് മാതാ കീ ജയ് വിളിക്കുന്നവരാണ് സ്കൗട്ട് കേഡറ്റുകൾ. അവരെ ദേശാഭിമാന പ്രചോദിതരാക്കി ഭാവിയുടെ വാഗ്ദാന ങ്ങളും നാടിന്റെ കാവലാൾമാരുമാക്കി മാറ്റി എടുക്കാൻ പ്രേരിപ്പിക്കേണ്ട വിദ്യാഭ്യാസമന്ത്രി പ്രതിഷേധിച്ച് വേദി വിട്ട് ഇറങ്ങി പോകുന്ന കാഴ്ച കുട്ടികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭാരതാംബയെ വണങ്ങാം, വണങ്ങാതിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം മന്ത്രിക്കുണ്ട്. നിലവിളക്ക് കൊളുത്തുമ്പോൾ വിട്ടുമാറിനിൽക്കുന്ന മുസ്ളിം ലീഗ് നേതാക്കളുണ്ട്. പക്ഷേ അവർ ബഹിഷ്ക്കരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാറില്ല. അവമതിക്കാറുമില്ല- ഭാരതാംബയെ പൂജിക്കണമെന്നോ പുഷ്പാർച്ചന നടത്തണമെന്നോ ഗവർണർ
വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. സ്കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കുന്ന മന്ത്രി അവിടുത്തെ സംവിധാനങ്ങളോട് പൊരുത്തപ്പെട്ടാണ് സംസാരിക്കാറ്.
രാജ്ഭവന്റെ വേദിയെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മന്ത്രി ദുർവിനിയോഗം ചെയ്തു. നിലമ്പൂർ ഇലക്ഷൻ നടക്കുന്ന ദിവസം എഴുതി തയ്യാറാക്കി വന്ന് പ്രസംഗിച്ചത് അതിന്റെ പേരിൽ പത്ത് വോട്ടു കിട്ടുമെന്ന പ്രതീക്ഷയിലാണ്. സർക്കാർ പരിപാടിയിൽ അവസാനം ദേശീയ ഗാനം ചൊല്ലാൻ പോലും നിൽക്കാതെ കുട്ടികളുടെ മുമ്പിൽ നിന്നും ധിക്കാരപൂർവ്വം ഇറങ്ങിപ്പോയത് പൊറുക്കാനാവാത്ത അപരാധമാണ്. ദേശീയ ഗാനവും ഭാരതാംബയും ഏതൊരു ദേശസ്നേഹിയുടെയും ഹൃദയത്തിൽ ജ്വലിക്കുന്ന മാനബിന്ദുക്കളാണ്. അവയെ അവഹേളിക്കുന്നതും നിന്ദിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications