Get Updates
Get notified of breaking news, exclusive insights, and must-see stories!

വി മുരളീധരൻ ബിജെപിയിൽ അമിതമായി ഇടപെടുന്നു; പി പി മുകുന്ദൻ "വൺ ഇന്ത്യ"യോട്

വി മുരളീധരൻ ബിജെപിയിൽ അമിതമായി ഇടപെടുന്നതായി ബിജെപി മുതിർന്ന നേതാവ് പി പി മുകുന്ദൻ.കർണ്ണാടക ഉപമുഖ്യമന്ത്രിയും കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് ജോഷിയും ചേർന്ന് രമ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ മാത്രമാണ് ബിജെപിയിലുണ്ടായിരുന്നത്.ശോഭാ സുരേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കേണ്ടതായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു.'വൺ ഇന്ത്യ മലയാള'ത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

pp mukundan

ശോഭാ സുരേന്ദ്രനും പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ നേരത്തെ തന്നെ മറനീക്കി പുറത്തുവന്നതാണ്.പറയാനുള്ള കാര്യങ്ങൾ നേരത്തെ തന്നെ പറഞ്ഞു തീർത്ത് ഒപ്പം നിർത്തിയിരുന്നെങ്കിൽ സ്ഥാനാർഥിനിർണയം വഷളാകില്ലായിരുന്നു.സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു സ്ഥിതി ഒഴിവാക്കാമായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു.

shobha surendran

ദീർഘനാൾ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവരെ തഴഞ്ഞ് ഇന്നും ഇന്നലെയുമായി വന്നയാളുകൾക്ക് പാർട്ടി പരിഗണന നൽകുന്നതായും അദ്ദേഹം ആരോപിച്ചു.ശബരിമല സമരപോരാട്ടങ്ങളിൽ ബിജെപിയും സംഘപരിവാർ സംഘടനകളുമായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്.വിശ്വാസികൾക്കൊപ്പമാണ് ബിജെപി നിലകൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ppmukundan

"കേന്ദ്രനേതൃത്വത്തിൻ്റെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ സ്ഥാനാർത്ഥിയായി. സംസ്ഥാന നേതൃത്വത്തിന് അത് അംഗീകരിക്കേണ്ടി വന്നില്ലേ? ഒരിക്കലും ബിജെപിയിൽ അങ്ങനെ വരാൻ പാടില്ലായിരുന്നു.സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നേതൃത്വത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്."- പി പി മുകുന്ദൻ പറഞ്ഞു.

amitshah surendrn

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ പാർലമെൻററി സംവിധാനത്തിലെ ടീം വർക്കിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്.ആലപ്പുഴ ചേർത്തലയിൽ ഇന്നലെ സിപിഎമ്മിൽ നിന്ന് രാജിവെച്ചു വന്നയാളെ ഇന്ന് എൻഡിഎ സ്ഥാനാർഥിയാക്കുന്നു.പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം പ്രവണതകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.സ്ഥാനാർഥി നിർണയത്തിൽ ഭാഗികമായ അപാകതകളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+