Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആകാശത്തു നിന്ന് പൊട്ടിവീണതല്ല…പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' ഇല്ലെന്നേയുള്ളൂ';ജയരാജനെതിരെ മുരളീധരൻ

തിരുവനന്തപുരം; സിപിഎം നേതാവ് പി ജയരാജന് മറുപടിയുമായി മന്ത്രി വി മുരളീധരൻ. "ബിജെപിയും ആര്‍എസ്എസുംചരിത്രത്തെ വളച്ചൊടിക്കുന്നു" എന്ന് ആരോപിക്കുന്ന താങ്കളെപ്പോലുള്ളവര്‍ എങ്ങനെയാണ് ചരിത്രത്തോട് അനീതി കാട്ടുന്നത് എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് തന്നെ കുറിച്ചുള്ള പോസ്റ്റെന്ന് മുരളീധരൻ പറഞ്ഞു. 'നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അറസ്റ്റിലായ ഒരു എ.ബി.വി.പി. പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട മുരളീധരനും കുറച്ച് ആര്‍.എസ്.എസുകാരും എ.ബി.വി.പിക്കാരും ഡല്‍ഹി കേരളാ ഹൗസില്‍ നയനാരുടെ മുറയില്‍ അതിക്രമിച്ച് കയറിയിരുന്നു. എന്നാല്‍, പോയി പണി നോക്കാനാണ് നയനാര്‍ അന്ന് പറഞ്ഞത്' എന്ന് മുരളീധരനെതിരായ വിമർശനത്തിനിടെ കഴിഞ്ഞ ദിവസം ജയരാജൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുരളീധരൻ രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

ജയിലിൽ നിന്നും മോചിപ്പിക്കാൻ

ജയിലിൽ നിന്നും മോചിപ്പിക്കാൻ

ശ്രീ.പി.ജയരാജനോട്....'ചരിത്രത്തെക്കുറിച്ചുള്ള അജ്ഞത അപകടമാണെന്ന്' പറഞ്ഞിട്ടുള്ളത് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെയാണ്...താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അജ്ഞത അപകടം മാത്രമല്ല, അപമാനവും കൂടിയാണ്..ഞാന്‍ മുമ്പ് ഇ.കെനായനാരെ ഉപരോധിച്ചെന്നും നായനാര്‍ എന്നെ വിരട്ടിയോടിച്ചെന്നുമെല്ലാം താങ്കള്‍ ഫേസ് ബുക്കില്‍ എഴുതിക്കണ്ടു...1980 നവംബര്‍ 12ന് എബിവിപി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ശ്രീ നായനാരെ ഘെരാവോ ചെയ്തു എന്നത് വസ്തുതയാണ്..
അതില്‍ ഞാനുണ്ടായിരുന്നില്ല,
മറിച്ച് നിങ്ങള്‍ കള്ളക്കേസില്‍ക്കുടുക്കി ജയിലില്‍ അടച്ച എന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളമുഖ്യമന്ത്രിയെ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത്...

കോടതി തള്ളി കളഞ്ഞു

കോടതി തള്ളി കളഞ്ഞു

ഒരു മുഖ്യമന്ത്രി അത്തരത്തില്‍ ഘെരാവോ ചെയ്യപ്പെട്ടത് ആദ്യമായായിരുന്നു...
കേരളത്തിലെത്തിയാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നാണ് നായനാര്‍ പറഞ്ഞത്..... പോലീസെത്തി എബിവിപിപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി...മുഖ്യമന്ത്രിയായ തനിക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ കഴിയാത്തതില്‍ ശ്രീ നായനാര്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയോട് പരാതിപ്പെടുകയും ചെയ്തു....എനിക്കെതിരായ നായനാര്‍ സര്‍ക്കാരിന്‍റെ കേസുകളെല്ലാം പിന്നീട് കോടതി തള്ളിക്കളഞ്ഞു...

 സസ്പെൻഷനിലായി

സസ്പെൻഷനിലായി

ഘെരാവോ എന്നവാക്ക് ഓക്സ്ഫഡ് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്തു എന്ന് അഭിമാനിച്ച താങ്കളുടെ പാര്‍ട്ടി തന്നെ പിന്നീട് ഘെരാവോ എന്ന സമരമുറയെ തള്ളിപ്പറഞ്ഞു...ഘെരാവോ ജനാധിപത്യവിരുദ്ധമാണെന്ന് ശ്രീ.ബുദ്ധദേവ് ഭട്ടാചാര്യ പ്രഖ്യാപിച്ചതും ഇന്ത്യ കണ്ടു.....
നിങ്ങളുടെ കള്ളക്കേസ് മൂലം, 'പിന്‍വാതില്‍ വഴിയല്ലാതെ ' നേടിയ സര്‍ക്കാര്‍ ഉദ്യോഗത്തിൽ ദീർഘകാലം ഞാൻ സസ്പെൻഷനിലാവുകയും ചെയ്തു....
ഇതാണ് ചരിത്രം....താങ്കള്‍ക്ക് പുസ്തകമാണോ വടിവാളാണോ കൂടുതല്‍ താല്‍പര്യമെന്നറിയില്ല...പുസ്തകമാണ് താല്‍പര്യമെങ്കില്‍ ഞാന്‍ ഈ പറഞ്ഞ സംഭവം ഇടതുസഹയാത്രികനായ ശ്രീ ചെറിയാന്‍ ഫിലിപ്പിന്‍റെ 'കാല്‍ നൂറ്റാണ്ട് ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്...
അതല്ലെങ്കില്‍ ശ്രീ കെ.കുഞ്ഞിക്കണ്ണന്‍ എഴുതിയ കെ.ജി മാരാരുടെ ജീവചരിത്രത്തിലും പറയുന്നുണ്ട്,....ഇന്ത്യന്‍ എക്സ്പ്രസ് പത്രം അന്നത് റിപ്പോര്‍ട്ട് ചെയ്തത് ഈയിടെ അവര്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു...

സംസ്കാരം അനുവദിക്കുന്നില്ല

സംസ്കാരം അനുവദിക്കുന്നില്ല

"ബിജെപിയും ആര്‍എസ്എസുംചരിത്രത്തെ വളച്ചൊടിക്കുന്നു" എന്ന് ആരോപിക്കുന്ന താങ്കളെപ്പോലുള്ളവര്‍ എങ്ങനെയാണ് ചരിത്രത്തോട് അനീതി കാട്ടുന്നത് എന്നതിന്‍റെ നേര്‍സാക്ഷ്യമാണ് എന്നെക്കുറിച്ചുള്ള പോസ്റ്റ്...
താങ്കള്‍ എന്നെപ്പറ്റി നടത്തിയ വ്യക്തിപരമായ മറ്റ് പരാമര്‍ശങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്‍റെ സംസ്ക്കാരം അനുവദിക്കുന്നുമില്ല...ഒന്നു മാത്രം പറയാം..
വി.മുരളീധരന്‍ ആകാശത്തു നിന്ന് പൊട്ടിവീണതല്ല...തലശേരിയില്‍ നിന്നാണ് എബിവിപി പ്രവര്‍ത്തകനായത്...മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ വെല്ലുവിളികളെയും നേരിട്ട് തന്നെയാണ് ഇവിടെവരെ എത്തിയതും...

വിഎം ആർമി ഇല്ല

വിഎം ആർമി ഇല്ല

ഇതെല്ലാം പാടിപ്പുകഴ്ത്താന്‍ 'വി.എം ആര്‍മി' എന്ന പേരില്‍ പാണന്‍മാരെ ഇറക്കാന്‍ മാത്രം അല്‍പത്തരം ഇല്ലന്നേയുള്ളൂ...പിണറായി വിജയനെ ‍ഞാന്‍ വിമര്‍ശിക്കുമ്പോള്‍ ഉള്ളില്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തികളില്‍ ഒരാളാണ് താങ്കളെന്ന് അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ....എന്നെ പ്രകോപിപ്പിക്കണമെന്നില്ല...
വിമര്‍ശിക്കേണ്ടവരെ തക്കസമയത്ത് വിമര്‍ശിക്കുക തന്നെ ചെയ്യും.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+