ശനിയാഴ്ച പ്രവൃത്തിദിനം: സർക്കാർ എടുത്ത തീരുമാനം നടപ്പാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാതെ പൊതു വിദ്യാഭ്യാസ വകുപ്പ്. സർക്കാർ നിലപാട് വ്യക്തമാണെന്നും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയാൽ ഒരു പാഠ്യേതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് 220 അധ്യയന ദിനങ്ങളാക്കുന്നതെന്നും സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏത് അധ്യാപക സംഘടനയ്ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പലരും അഭിപ്രായം പറഞ്ഞെന്നും മന്ത്രി പറഞ്ഞു. ആദ്യ ശനിയാഴ്ച പ്രവൃത്തി ദിനം ആയിരുന്നു. എല്ലാസ്ഥലത്തും എല്ലാവരും സഹകരിച്ചു. അധ്യാപക സംഘടനയിൽ എല്ലാവർക്കും എതിർപ്പ് ഉണ്ടെന്ന് കരുതുന്നില്ല. എതിർപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം 204 ദിവസമായിരുന്നു പ്രവൃത്തി ദിനം ഉണ്ടായിരുന്നതെന്നും അതിൽ 164 ദിവസമാണ് കുട്ടികൾക്ക് പഠിക്കാനായി കിട്ടിയതെന്നും അത് 220 ആക്കണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടുകയും പ്രവൃത്തിദിനങ്ങൾ കൂട്ടുകയും ചെയ്ത സർക്കാർതീരുമാനത്തിനെതിരെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും രംഗത്തുവന്നിരുന്നു.
ഏകപക്ഷീയമായി തീരുമാനം അംഗീകരിക്കാൻ ആകില്ലെന്ന് കെഎസ്ടിഎ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ശനിയാഴ്ച അവധി അധ്യാപകന് അടുത്ത ഒരാഴ്ചത്തേക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യാനും കുട്ടികൾക്ക് ഒരാഴ്ച പഠിച്ച പാഠങ്ങൾ പഠിക്കാനും ആണ്. മതിയായ സമയം കാര്യക്ഷമമായ അധ്യയനം എന്ന ലക്ഷ്യത്തിലേക്കാണ് അധ്യാപക സമൂഹത്തെ നയിക്കേണ്ടതെന്നുമാണ് കെഎസ്ടിഎയുടെ അഭിപ്രായം. വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതി വരുത്തണമെന്നും ഇവർ പറയുന്നു.
ഇപ്പോൾ തന്നെ പ്രൈമറിയിൽ 800 മണിക്കൂറും സെക്കൻററിയിൽ 1000 മണിക്കൂറും ഹയർസെക്കൻററിയിൽ 1200 ഉം മണിക്കൂറും ആണ് അധ്യയന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിൽ ഉണ്ട് . അതിനാൽ ശനിയാഴ്ച പ്രവർത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ടിഎ നേതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'നിങ്ങളെന്തിനാണ് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി:
അധ്യാപക സംഘടനയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ക്ഷുഭിതനായി. ഒരു ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ പത്രക്കാര്‍ക്ക് തോന്നുന്നത് എന്താണ് എന്നാണ് മന്ത്രി ചോദിച്ചത്. എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണോ എന്ന ചോദ്യത്തിന് അതെല്ലാം വിശദമായി വന്നിട്ടുള്ള കാര്യമല്ലേ. പിന്നെ വീണ്ടും വീണ്ടും അക്കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് എന്തിനാണ്... നിങ്ങള്‍ പത്രം വായിക്കുന്നതല്ലേ, അതൊക്കെ വിശദമായി വന്നതല്ലേ എന്നും മന്ത്രി ചോദിച്ചു
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications