തൊഴിലാളികൾക്ക് വേണ്ടി കോൺഗ്രസ് എന്ത് ചെയ്തു? ഫോട്ടോ ഗിമ്മിക്കുകളല്ല, വേണുഗോപാലിനെതിരെ ശിവൻകുട്ടി
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറയുന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫോട്ടോ ഗിമ്മിക്കുകൾ കൊണ്ടല്ല മറിച്ച് ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ടാണ് തൊഴിലാളി ക്ഷേമം ഉറപ്പാക്കേണ്ടതെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു.
കെസി വേണുഗോപാൽ തിരുവനന്തപുരത്ത് ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളിക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാത്രമല്ല വിലക്കയറ്റത്തെക്കുറിച്ച് വീട്ടമ്മമാരുടെ പരാതികൾ കേൾക്കുന്ന കെസി വേണുഗോപാലിന്റെ വീഡിയോയും വൈറലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ഗിമ്മിക്കുകൾ മാത്രമാണ് ഇതെന്നാണ് കെസി വേണുഗോപാലിന് എതിരെ ഉയരുന്ന വിമർശനം.
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബഹുമാനപ്പെട്ട കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഒരു ഗിഗ് തൊഴിലാളിയുടെ ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്ന ചിത്രം മാധ്യമങ്ങളിൽ കാണാനിടയായി. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം ക്യാമറ കാഴ്ചകൾക്ക് അപ്പുറം, ഈ വിഭാഗം തൊഴിലാളികൾക്കായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തെങ്കിലും കൃത്യമായ നയരൂപീകരണം നടത്തിയിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം.
കേവലം പ്രകടനപരതയ്ക്കപ്പുറം, ഗിഗ് തൊഴിലാളികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ കാണാതെ പോകരുത്.

കേരളം നൽകുന്ന സുരക്ഷാ കവചം:- ക്ഷേമ പദ്ധതിയും ഗിഗ് ഹബ്ബുകളും: ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി 20 കോടി രൂപയുടെ ക്ഷേമ പദ്ധതിയും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'ഗിഗ് ഹബ്ബുകളും' ബജറ്റിൽ വകയിരുത്തി കഴിഞ്ഞു.
മിനിമം വേതനം: തൊഴിലാളികൾക്ക് മാന്യമായ വരുമാനം ഉറപ്പാക്കുന്നതിനായി അവരെ മിനിമം വേജ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ തന്നെ അപൂർവ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രത്യേക നിയമനിർമ്മാണം: ഗിഗ് തൊഴിലാളികളുടെ സമഗ്രമായ ക്ഷേമവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക നിയമനിർമ്മാണം സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
തൊഴിലാളികളുടെ വിയർപ്പിന് വിലകൽപ്പിക്കുന്നത് അവർക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നത് കൊണ്ടല്ല, മറിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ പിൻബലം നൽകുന്നത് കൊണ്ടാണ്. ഗിഗ് തൊഴിലാളികൾക്കായി കോൺഗ്രസ് ഇതുവരെ എന്ത് ചെയ്തു എന്ന് വ്യക്തമാക്കാൻ നേതാക്കൾക്ക് ബാധ്യതയുണ്ട്. പബ്ലിസിറ്റി സ്റ്റണ്ടുകളിലൂടെയുള്ള വോട്ടുപിടുത്തമല്ല, ക്രിയാത്മകമായ തൊഴിലാളി രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്''.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര










Click it and Unblock the Notifications