'3 ലക്ഷം രൂപയുടെ ഷൂ'; യഥാര്‍ഥ വില പരസ്യമാക്കി വിഡി സതീശന്, 5000 രൂപയ്ക്ക് വില്ക്കാന് തയ്യാര്‍
കൊച്ചി: മുഖ്യമന്ത്രി ആശ സമരത്തെ തള്ളിപ്പറഞ്ഞതു മോശമായിപ്പോയി എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കോടനാട് യുഡിഎഫ് സംഘടിപ്പിച്ച ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറുപത് ദിവസമായി സമരം നടക്കുകയാണ്. ആശ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളെല്ലാം തെറ്റാണെന്നും സതീശന് പറഞ്ഞു.
ആശമാരെ നിയമിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചില്ലെന്നതു ശരിയല്ല. 2019ല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതു പോര. ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് യുഡിഎഫ് എംപിമാര്‍ ശക്തമായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

സമരക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. 21000 രൂപയും റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ച് ലക്ഷം രൂപയും നല്‍കിയാലേ സമരത്തില്‍ നിന്നു പിന്മാറുകയുള്ളൂ എന്ന് ആശ പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നത് തെറ്റാണ്. ചര്‍ച്ചയ്ക്ക് വിട്ട മന്ത്രിമാരാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത്. തല്‍ക്കാലത്തേക്ക് മൂവായിരം രൂപയെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കണമെന്നും ചെറിയ തുകയെങ്കിലും റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കണമെന്നും ഘട്ടംഘട്ടമായി വര്‍ധിപ്പിക്കണമെന്നുമാണ് അവര്‍ ഏറ്റവും അവസാനം നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
7000 രൂപ 10000 ആക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ലെന്നത് നിഷേധാത്മമക സമീപനമാണ്. ഒരു ശതമാനം ആളുകള്‍ മാത്രമെ സമരത്തില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ അബദ്ധ ധാരണയാണ്. സിപിഎമ്മുകാരായ ആശ പ്രവര്‍ത്തകരുടെ പിന്തുണ പോലും ഈ സമരത്തിനുണ്ട്. സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. ന്യായമായ അവകാശം കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നും വാങ്ങിയെടുക്കുന്നതിനു വേണ്ടി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സതീശന് വ്യക്തമാക്കി.
കേന്ദ്രം തയ്യാറായില്ലെങ്കില്‍ കേരളം വായ്പ തള്ളണം
വയനാട്ടിലെ വായ്പകള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതിന് തയാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആ വായ്പകള്‍ എഴുതിത്തള്ളണം. വീടുകള്‍ പോലും ഇല്ലാത്തവര്‍ എങ്ങനെ വായ്പ അടച്ചുതീര്‍ക്കും. കേന്ദ്രം തയാറായില്ലെങ്കില്‍ എണ്ണൂറോളം കോടി രൂപ സംസ്ഥാനത്തിന്റെ കയ്യിലുണ്ടല്ലോ. കേന്ദ്രം തന്നില്ലെങ്കില്‍ കേരളം കൊടുക്കണം.
കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചകളും നടക്കുന്നില്ല. കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള പുനസംഘടന വേണമെങ്കില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. എഐസിസി സമ്മേളനത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും നടക്കുന്നതു പോലുള്ള പുനഃസംഘടനകള്‍ കേരളത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാനലുകള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകള്‍ പോലെ നിലമ്പൂരിലും ഉജ്ജ്വല വിജയമുണ്ടാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇപ്പോള്‍ ചാനലുകള്‍ ഓരോ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയാണ്. അതെങ്കിലും തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് തരണം.
ചില ചാനലുകള്‍ രാവിലെ ഓരാളെ തീരുമാനിക്കും വൈകുന്നേരം ആകുമ്പോള്‍ മറ്റൊരാളുടെ പേര് പറയും. ചാനലുകള്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്ക് ജോലി ഇല്ലാതാകും. പ്രത്യേക സാഹചര്യത്തിലാണ് നിലമ്പൂരില്‍ യുഡിഎഫ് പരാജയപ്പെട്ടത്. ആ പ്രതികൂല സഹാചര്യങ്ങളൊക്കെ മാറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും പിന്തുണ നല്‍കുമെന്ന് പിവി അന്‍വര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ സ്വീകരിച്ചിട്ടുണ്ട്.
കരുവന്നൂരില്‍ ഇഡി അന്വേഷിക്കാന്‍ പോയിട്ട് കുറേക്കാലമായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഇഡി പിടിമുറുക്കിയെന്ന വാര്‍ത്ത വന്നിരുന്നു. അത് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം പിടി മുറുക്കിയതാണ്. ഇവര്‍ തമ്മില്‍ എന്തെങ്കിലും ധാരണയാണോ? കുഴല്‍പ്പണ കേസ് മുന്‍നിര്‍ത്തി മറ്റു കേന്ദ്ര അന്വേഷണങ്ങളിലും ധാരണയില്‍ എത്തിയിരിക്കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി.
മൂന്ന് ലക്ഷമല്ല, ആ ഷൂവിന്റെ വില ഇതാണ്
കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ താന്‍ മൂന്നു ലക്ഷം രൂപയുടെ ഷൂ ഇട്ടെന്നാണ് സിപിഎം ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഇത് പ്രചരിപ്പിച്ച സിപിഎമ്മുകാര്‍ക്ക് മൂന്നു ലക്ഷം രൂപയുടെ ഷൂ അയ്യായിരം രൂപയ്ക്ക് തന്നേക്കാം. ഇന്ത്യയില്‍ ആ ഷൂവിന് ഒന്‍പതിനായിരം രൂപയെ വിലയുള്ളൂ. പുറത്ത് അതിനേക്കാള്‍ കുറവാണ്. വേണമെങ്കില്‍ ഒരു ആയിരം രൂപ കൂടി കുറച്ചു തന്നേക്കാം. എന്നാലും എനിക്ക് ലാഭമാണ്.
ശരിയായ കാര്യം എന്ന നിലയിലാണ് പാതിവില തട്ടിപ്പില്‍ പലരും പെട്ടത്. ഒരുപാട് ബിജെപി നേതാക്കളുമുണ്ട്. ഇടുക്കി എംപിക്ക് നോട്ടീസ് നല്കിയവര് ബിജെപി നേതാക്കള്‍ക്ക് നല്കിയില്ലല്ലോ. തട്ടിപ്പുകാരെയാണ് പിടിക്കേണ്ടത്. സദുദ്ദേശ്യത്തോടെ ജനങ്ങള്‍ക്ക് പാതി വിലയ്ക്ക് സാധനങ്ങള്‍ നല്കാന് ഇടപെട്ടവര്‍ എങ്ങനെയാണ് പ്രതികളാകുന്നത്. അതിനെ നിയമപരമായി നേരിടും.
തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട് ദുരൂഹമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. നടന്നിട്ടുണ്ടെങ്കില്‍ കേരളത്തിന് അപമാനമാണ്. ഗൗരവതരമായ അന്വേഷണം നടക്കുന്നില്ല. എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കാന്‍ ഇടയായതെന്ന് അന്വേഷിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല
എസ്എഫ്ഐഒ കുറ്റപത്രം നല്കിയതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനാകേണ്ട ഒരു കാര്യവുമില്ല. രാഷ്ട്രീയ പ്രേരിതമായല്ല ഈ കേസുണ്ടായത്. ഇന്‍കം ടാക്സിന്റെ സ്റ്റാറ്റിയൂട്ടറി ബോഡില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളാണ് ഇത്. പുറത്തുവന്ന വിവരങ്ങളെ കുറിച്ചാണ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നട്ടുള്ളതിനാല്‍ മണി ലോണ്ടറിങ് ആക്ട് അനുസരിച്ച് കേസെടുക്കേണ്ടതാണ്.
ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. അതിന് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും എതിരെ ക്ഷുഭിതനാകേണ്ട കാര്യമില്ല. കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് അതിനെ നോക്കിക്കാണേണ്ടത്. അതിനെ അദ്ദേഹം നിയമപരമായി നേരിടുന്നതിനോട് ഒരു വിയോജിപ്പുമില്ല. പക്ഷെ ഈ കേസ് സാധാരണ കേസ് പോലെ രാഷ്ട്രീയ പ്രേരിതമാണെന്നു പറയാന്‍ ഞങ്ങളില്ലെന്നും സതീശന് പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications