'അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്'; കെവി തോമസിനെ പരിഹസിച്ച് വിഡി സതീശന്
കൊച്ചി: പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന് രംഗത്ത്. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് മറുപടി പറയാന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസിന്റെ ആരോപണങ്ങളെ വി ഡി സതീശന് പരിഹസിച്ചത്. ഇഫ്താര്‍ വിരുന്നു നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വി ഡി സതീശന് ചൂണ്ടിക്കാട്ടി.
ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്. കെ കരുണാകരന് പ്രതിപക്ഷം നേതാവായ സമയത്ത് തുടങ്ങിവച്ച കീഴ്വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു. പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നെന്നും വി ഡി സതീശന് വ്യക്തമാക്കി.

ഇപ്പോള്‍ വലിയ പ്രസക്തിയാണ് ഇഫ്താര്‍ സംഗമത്തിനുള്ളത്. സംഘര്‍ഷങ്ങളും വിദ്വേഷവും വര്‍ദ്ധിക്കുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍, താനെന്ത് മറുപടി പറയണമെന്നും വി ഡി സതീശന് ചോദിക്കുന്നു.
ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അടുത്ത് ഇടപഴകിയതും എ ഐ എസ് എഫ് സെമിനാറില്‍ പി സി വിഷ്ണുനാഥ് പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാണ് കെ വി തോമസ് വിമര്‍ശനം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ വി തോമസ് അച്ചടക്ക സമിതിക്ക് കെ വി തോമസ് കത്തയച്ചിരുന്നു. വ്യക്തിപരമായ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് ചോദിച്ച് കൊണ്ടായിരുന്നു കത്ത്.
എ ഐ എസ് എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പി സി വിഷ്ണുനാഥ് പങ്കെടുത്തത്. സി പി എം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെ പി സി സി ശുപാര്‍ശ സമര്‍പ്പിച്ചത്. താന്‍ ചെയ്ത ആതേ തെറ്റല്ലേ വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെ വി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെ കെ വി തോമസും തമ്മില്‍ ഇടഞ്ഞുനില്‍ക്കുകയാണ്. കൂടാതെ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ കെ സുധാകരന് അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ സുധാകരന് അടക്കമുള്ള നേതാക്കള്‍ക്ക് അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരന് കെ സുധാകരന് മാധ്യമങ്ങളോട് താന്‍ പുറത്താണെന്ന് പറഞ്ഞ് നടന്നുവെന്നും തോമസ് പറഞ്ഞിരുന്നു.
താരിഖ് അന്‍വറുമായും കെ സി വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്ന് കെ വി തോമസ് ചോദിച്ചിരുന്നു.
അതേസമയം, ശശി തൂരിനും പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. എ ഐ സി സി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
-
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില











Click it and Unblock the Notifications