മാണി കോൺഗ്രസിന് മാരണം!! കെഎം ജോർജിന്റെ മരണ കാരണം മാണി!! പുതിയ ആരോപണവുമായി കോൺഗ്രസ്!!
കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും വീക്ഷണം ആരോപിക്കുന്നു
കോഴിക്കോട്: മുന്നണിവിട്ട് എൽഡിഎഫുമായി കൂട്ടു ചേരാൻ ഒരുങ്ങുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. മാണി എന്ന മാരണം എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മാണിക്കെതിരെ വീക്ഷണം ആഞ്ഞടിച്ചിരിക്കുന്നത്.
കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് മാണിയെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും വീക്ഷണം ആരോപിക്കുന്നു. ഇതുവരെ ഉയർത്താതിരുന്ന ആരോപണങ്ങളാണ് വീക്ഷണം ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കെഎം ജോർജ് നെഞ്ചുപൊട്ടി മരിക്കാൻ കാരണം മാണിയാണെന്നും വീക്ഷണം ആരോപിക്കുന്നു.

കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ
മാണിയെ കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ എന്നാണ് വീക്ഷണം വിശേഷിപ്പിച്ചിരിക്കുന്നത്. മുന്നണിക്കകത്തു നിന്ന് അനർഹമായ പലതും തർക്കിച്ചും വില പേശിയും വാങ്ങിയ മാണി സത്യസന്ധതയും മര്യാദയും തൊട്ടു തീണ്ടിയിട്ടില്ലാത്ത കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്ന് വീക്ഷണം കുറ്റപ്പെടുത്തുന്നു.

കെഎം ജോർജിന്റെ മരണത്തിനു കാരണം
പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ കെഎം ജോർജിന്റെ മരണത്തിനു കാരണം മാണിയാണെന്നും ഇതിൽ പറയുന്നു. കെഎം മാണിയുടെ വിഷക്കൊമ്പ് കൊണ്ട് കുത്തേൽക്കാത്ത ഒരു നേതാവും കേരള കോൺഗ്രസിൽ ഇല്ലെന്നും ലേഖനത്തിൽ പറയുന്നു. കെഎം ജോര്‍ജ് മുതൽ പിസി ജോർജ് വരെയുള്ള നേതാക്കളെ പലതരം ഹീന കൃത്യങ്ങളിലൂടെ മാണി പീഡിപ്പിച്ചിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.

പാപം പുരണ്ട കൈകൾ
ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്നും ലേഖനത്തിൽ പറയുന്നു. കൂടോത്രം ചെയ്തും കൈവിഷം നൽകിയും മാണി നശിപ്പിച്ച നിരവധി നേതാക്കൾ കോൺഗ്രസിനകത്തു തന്നെയുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

നെറികേടിന്റെ ചരിത്രം
കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നാണ് ലേഖനം ആരോപിക്കുന്നത്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേത് മാത്രമാണെന്നും ലേഖനം. യുഡിഎഫിൽ നിന്ന് പോയി നാൽക്കവലയിൽ നിന്ന് വിലപേശുന്ന അവസ്ഥയാണ് മാണിക്കെന്നും ലേഖനം വ്യക്തമാക്കുന്നു.

കൂടുതൽ നൽകുന്നവന്റെ കൂടെ പോകുന്ന നിലപാട്
മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാൻ മടിക്കാത്ത ആളാണ് മാണിയെന്നും ലേഖനം പറയുന്നു. ഒരു പ്രത്യയ ശാസ്ത്ര നിലപാടും അദ്ദേഹത്തിനില്ലെന്നും കൂടുതൽ നൽകുന്നവന്റെ കൂടെപ്പോകുന്ന നിലപാടാണ് മാണിയുടേതെന്നും ലേഖനം.

ചരിത്രം കാത്തു വച്ചിരിക്കുന്ന ശിക്ഷ
മാണിയുടെ മുന്നിൽ കായംകുളം കൊച്ചുണ്ണി പോലും ശിഷ്യപ്പെടേണ്ടി വരുമെന്ന് ലേഖനം പരിഹസിക്കുന്നു. പാർട്ടിയിലെ അടിമ തോറ്റങ്ങളുടെ പാട്ടു കേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയ്ക്കും മകനും ചരിത്രം കാത്തു വച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും വീക്ഷണം മുന്നറിയിപ്പ് നൽകുന്നു.

കാത്തിരിക്കേണ്ടതില്ല
മാണിയെ ഇനി കോൺഗ്രസിലേക്ക് സ്വീകരിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് ലേഖനം നൽകുന്നുണ്ട്. മാണിക്കു വേണ്ടി യുഡിഎഫ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കിൽ അതിന്റെ കുളിരിൽ കാത്തിരിക്കേണ്ടതില്ലെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

പ്രതിച്ഛായയ്ക്ക് മറുപടി
മാണിക്ക് എൽഡിഎഫ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നുവെന്ന ജി സുധാകരന്റെ പ്രസ്താവന കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് മുഖമാസിക പ്രതിച്ഛായ ശരിവച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് വീക്ഷണത്തിലെ മുഖപ്രസംഗം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications