'സുകുമാരന്‍ നായര്‍ക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഇടത് അംഗം ആവശ്യപ്പെട്ടു' വെളിപ്പെടുത്തല്‍
'സുകുമാരന്‍ നായര്‍ക്ക് ഡി ലിറ്റ് കൊടുക്കണമെന്ന് ഇടത് അംഗം ആവശ്യപ്പെട്ടു'; വെളിപ്പെടുത്തി മുസ്ലീം ലീഗ് സിന്‍ഡിക്കേറ്റ് അംഗം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിന് പിന്നാലെ വലിയ വിവാദങ്ങൾ നടന്നിരുന്നു. വിഷയം വിവാദമായതോടെ അഭിപ്രായം വ്യകത്മാക്കി കാന്തപുരവും വെള്ളപ്പള്ളിയും രംഗത്തെത്തിയിരുന്നു.
കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചിരുന്നു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തിൽ ആവശ്യപ്പെടുട്ടിരുന്നു. പുരസ്കാരങ്ങൾക്ക് പുറമെ പോകുന്ന ആളല്ല താനെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. ഇപ്പോൾ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.

കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരേക്കൂടി ഡി ലിറ്റിന് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. സിന്‍ഡിക്കേറ്റിലെ ഒരു ഇടതുപക്ഷ അംഗമാണ് ജി സുകുമാരന്‍ നായരുടെ ഡോക്ടറേറ്റിന് വേണ്ടി വാദിച്ചതെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലെ മുസ്ലീം ലീഗ് പ്രതിനിധി റഷീദ് അഹമ്മദ് ആരോപിച്ചു.

കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കണമെന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇടത് അംഗം ആവശ്യം ഉന്നയിച്ചെന്ന് റഷീദ് അഹമ്മദ് പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്, സെര്‍ച്ച് കമ്മിറ്റി അംഗമാണ് റഷീദ് അഹമ്മദ്. ഡിലിറ്റ് വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയ്ക്കിടെയാണ് റഷീദിന്റെ പ്രതികരണം.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ

റഷീദ് അഹമ്മദ് പറഞ്ഞത് :
'വെള്ളാപ്പള്ളി നടേശനും എപി അബൂബക്കര്‍ മുസലിയാര്‍ക്കും ഡി ലിറ്റ് കൊടുക്കുന്നുണ്ടെങ്കില്‍ സുകുമാരന്‍ നായര്‍ക്കും കൊടുക്കണം എന്ന് ഒരു ഇടതുപക്ഷ അംഗം ആവശ്യപ്പെട്ടു. അവിടം മുതലാണ് തര്‍ക്കം ആരംഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രമേയം കമ്മിറ്റിയുടെയും സെര്‍ച്ച് കമ്മിറ്റിയുടെയും പരിഗണനയിലേക്ക് കൊടുക്കാം എന്ന തീരുമാനത്തിലെത്തിയത്. പതിനഞ്ച് മിനിറ്റോളം ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിട്ടുണ്ട്. സുകുമാരന്‍ നായരുടെ പേര് പറഞ്ഞപ്പോഴാണ് ചര്‍ച്ച വഴിമാറിപ്പോയത്. സര്‍വ്വകാലാശാല സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. വീഡിയോയും ഓഡിയോയും പരിശോധിച്ചാല്‍ എല്ലാം മനസ്സിലാകും.'

'കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറുടെ അനുവാദമില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പോലും വിസിയുടെ അനുമതി വേണം. സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയ്ക്കും സെര്‍ച്ച് കമ്മിറ്റി അംഗമെന്ന നിലക്കും പ്രമേയത്തില്‍ വിശദമായ പരിശോധിച്ച ശേഷം നിര്‍ദേശം വയ്ക്കും എന്നു മാത്രമേ പറയാന്‍ കഴിയൂ. സെര്‍ച്ച് കമ്മിറ്റിയുടെ മുന്നില്‍ ഇതുവരെ പ്രമേയം വന്നിട്ടില്ല. നിലവില്‍ ഡി ലിറ്റ് നല്കുന്നതില് രണ്ടു പേര് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. അതിലൊരാള്‍ ശാസ്ത്രജ്ഞനും മറ്റൊരാള്‍ ചരിത്രകാരനുമാണ്', റഷീദ് അഹമ്മദ് പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications