Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി

കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത്് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. തുഷാര്‍ വെള്ളാപ്പള്ളി, ഡോ എം എന്‍ സ്വാമി എന്നിവരെയും അതാത് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിട്ടുണ്ട്. എസ് എന്‍ ഡി പി യോഗം പ്രസിഡന്റായിരുന്നു ഡോ എം എന്‍ സ്വാമി. വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാറിനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നീക്കിയിരിക്കുന്നത്.

എസ് എന്‍ ഡി പി വിമത വിഭാഗം സംഘടനയുടെ ഓഡിറ്റ് കണക്കുകള്‍ സമര്‍പ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. നോണ്‍ ട്രേഡിങ് കമ്പനിയായ എസ് എന്‍ ഡി പി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല എന്നാണ് വിമതര്‍ പറയുന്നത്.

Vellappally Natesan

ഇത് പ്രഥമദൃഷ്ട്യാ ശരിവെച്ച ഹൈക്കോടതി ഓഡിറ്റ് കണക്കുകള്‍ നല്‍കാത്തത് അയോഗ്യതയ്ക്ക് കാരണമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്. എസ് എന്‍ ഡി പി യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഭരണസമിതിയെ പിരിച്ചുവിട്ട് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കമ്പനി ആക്ടിന്റെ 164(2) പ്രകാരമാണ് വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് എസ് എന്‍ ഡി പി യോഗം.

ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെയുള്ളവര്‍. കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഡിന്‍ (ഡയറക്ടേഴ്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അക്കൗണ്ട് നിര്‍ബന്ധമാണ്. എന്നാല്‍, ഇവരുടെ ഡിന്‍ അക്കൗണ്ടിന് സാധുതയില്ല എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. നിലവിലെ ഭാരവാഹികള്‍ 2014 മുതല്‍ ഐജി രജിസ്ട്രേഷന് വാര്‍ഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ല.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്റ്റേറ്റ്മെന്റ് കൊടുത്തിട്ടില്ലെങ്കില്‍ നടപടി എടുക്കാം എന്നതാണ് ചട്ടം. എന്നാല്‍ എസ്എന്‍ഡിപി യോഗം സര്‍ക്കാരിനെ സമീപിക്കുകയും ഫൈന്‍ അടക്കുകയുമായിരുന്നു. ഇതോടെ, യോഗത്തിന് സര്‍ക്കാര്‍ മാപ്പ് നല്‍കി തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് അന്തരിച്ച എഴുത്തുകാരന്‍ എം കെ. സാനുവും എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനനും നല്‍കിയ റിട്ട് പെറ്റീഷനെ തുടര്‍ന്നാണ് ഈ നടപടി.

1996 മുതല്‍ എസ് എന്‍ ഡി പി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ് എന്‍ ഡി പി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിശ്ചയിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം വെള്ളാപ്പള്ളിയല്ലാതെ മറ്റൊരാള്‍ യോഗം നേതൃസ്ഥാനത്ത് വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+