Get Updates
Get notified of breaking news, exclusive insights, and must-see stories!

വേങ്ങരയിൽ ലീഗിന് എട്ടിന്റെ പണി! ഹംസ വിമതനായി മത്സരിക്കും; 1991 ഓർമ്മയില്ലേ? ഹംസ വിറപ്പിക്കും...

കെഎൻഎ ഖാദർ നടത്തിയ നീക്കങ്ങളോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്നുമാണ് ഹംസ പറഞ്ഞത്.

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വിമതനും മത്സരിക്കുന്നു. മുസ്ലീം ലീഗിന്റെ തൊഴിലാളി സംഘടന എസ്ടിയുവിന്റെ മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ ഹംസയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്. കെഎൻഎ ഖാദറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ഹംസ വിമതനായി മത്സരിക്കുന്നത്.

കെഎൻഎ ഖാദർ സമ്മർദ്ദതന്ത്രം ഉപയോഗിച്ചാണ് വേങ്ങര സീറ്റ് നേടിയെടുത്തത്. കെഎൻഎ ഖാദർ നടത്തിയ നീക്കങ്ങളോട് ഒരു കാരണവശാലും യോജിക്കാനാകില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് താൻ മത്സരിക്കുന്നതെന്നുമാണ് ഹംസ പറഞ്ഞത്. സെപ്റ്റംബർ 22 വെള്ളിയാഴ്ച, സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vengararebel

ജനാധിപത്യ രീതിയിലല്ല സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. യുഎ ലത്തീഫിനെയാണ് പാർട്ടി പരിഗണിച്ചിരുന്നത്. എന്നാൽ സമ്മർദ്ദതന്ത്രം ഉപയോഗിച്ച് കെഎൻഎ ഖാദർ സീറ്റ് തട്ടിയെടുക്കുകയായിരുന്നു. കെപിഎ മജീദ് പിന്മാറിയത് പോലെ കെഎൻഎ ഖാദർ പിന്മാറുകയാണെങ്കിൽ താനും മത്സരരംഗത്ത് നിന്ന് പിന്മാറുമെന്നും ഹംസ പറഞ്ഞു. കെഎൻഎ ഖാദറല്ലാതെ ആരു മത്സരിച്ചാലും അംഗീകരിക്കും. അതേസമയം, കെഎൻഎ ഖാദർ വേങ്ങരയിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവും എസ്ടിയു മുൻ ജില്ലാ പ്രസിഡന്റുമായ ഹംസ മത്സരിക്കുന്നത് ലീഗിന് തലവേദനയായി മാറിയിരിക്കുകയാണ്. 1991ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ഹംസ, എൽഡിഎഫിനു പിന്നിൽ രണ്ടാമതെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. പ്രാദേശിക ലീഗിനുള്ളിൽ സ്വാധീനമുള്ള ഹംസയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും പാർട്ടിയിൽ പുരോഗമിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+