രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
മോദിയുടെ വികസന നയങ്ങള്‍ മുസ്ലിം സ്ത്രീകളെ പോലും ബിജെപിയിലേക്ക് എത്തിക്കുന്നു: കെ സുരേന്ദ്രന്
കേസില്‍ ചെന്നിത്തലക്കും കെ ബാബുവിനുമെതിരേ അന്വേഷണ അനുമതി ആവശ്യപ്പെട്ട സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ രമേശ് ചെന്നിത്തല,കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബിജു രമേശിന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സ്പീക്കറുടേയും അനുമതി തേടിയത്. എംഎല്‍എമാര്‍ക്കെതിരായ അന്വേഷണം എന്ന നിലക്കാണ് വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടിയത്.
ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കെപിസിസി ഓഫീസില്‍ എത്തി രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നാണ് പ്രധാന ആരോപണം.കെബാബുവിന് 50 ലക്ഷം രൂപയും, വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ 10 കോടി സ്പുട്നിക് 5 കോവിഡ് വാക്സിന് ഡോസ് നിര്‍മ്മിക്കാന്‍ ധാരണയായി
അതേ സമയം കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ ബാറുടമകളുടെ സംഘടനയായ സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നത് വിജിലന്‍സിന് തിരിച്ചടിയാകും. പണം കൈമാറിയില്ലെന്നായിരുന്നു വി സുനില്‍കുമാറിന്റെ വാദം. മാണിക്കും ബാബുവിനുമെതിരായ കോഴ ആരോപണങ്ങള്‍ വിജിലന്‍സിന് തെളിയിക്കാന്‍ കഴിയാതിരുന്നതും ബാറുടമകള്‍ മൊഴി നല്‍കാത്തതുകൊണ്ടാണ്. 2011മുതല്‍ 2014 ബാറുടമകളില്‍ നിന്നും 27 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലന്‍സ് ഈ പണം എവിടേക്ക് പോയെന്ന് കണ്ടെത്താനായില്ല.
Recommended Video
സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്, 4544 പേർക്ക് രോഗമുക്തി, 23 കൊവിഡ് മരണങ്ങൾ കൂടി
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകം ഇതാണ്;കുറിപ്പുമായി തോമസ് ഐസക്