കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നസെന്റിനും സിപിഎമ്മിനും എതിരെ വിനയന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്നസെന്റിനെ ചാലക്കുടി മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനയന്‍ തുറന്നടിച്ചത്.

'തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചിന്തിക്കുന്നത് വഴി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് എങ്ങോട്ടെന്ന് കൂടുതല്‍ പ്രകടമാക്കുകയാണെന്ന് വിനയന്‍ പറയുന്നു.

Vinayan FB

ഇന്നസെന്റിനെ സൂപ്പര്‍ താരങ്ങളുടെ ഏജന്റ് എന്നാണ് വിനയന്‍ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇവിടത്തെ ജനങ്ങളെ പാര്‍ലമെന്റിനെ കോമഡി പറഞ്ഞ് ചിരിപ്പിക്കുമെന്നാണോ സിപിഎം ധരിക്കുന്നത് എന്നും വിനയില്‍ ചോദിക്കുന്നുണ്ട്.

താരങ്ങള്‍ക്ക് വേണ്ടി സുകുമാര്‍ അഴീക്കോടിനെ പോലും ചാനലുകളില്‍ കയറി ഇരുന്ന് നികൃഷ്ടമായി പരിഹസിച്ചയാണ് ഇന്നസെന്റ്. തന്റെ 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് വാക്കുതന്ന് പിന്‍മാറിയ ആളാണെന്നും വിനയന്‍ ആരോപിച്ചു. സിനിമയിലെ നായക നടന്റെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാണ് അന്ന് ഇന്നസെന്റ് സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നും വിനയന്‍ ആരോപിക്കുന്നു.

അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റ് സിനിമ ഇന്‍ഡസ്ട്രിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും ഇതുവരെ പറഞ്ഞിട്ടില്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആശയങ്ങള്‍ സംരക്ഷിക്കാന്‍ ഈ നേതാവിന് കഴിയുമെന്ന് സിപിഎം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും വിനയന്‍ പരിഹസിച്ചു.

മുമ്പ് സിപിഎം അംഗത്വം ഉണ്ടായിരുന്ന ആളായിരുന്നു താന്‍ എന്ന് വിനയന്‍ അവകാശപ്പെടുന്നു. 'കാറല്‍ മാര്‍ക്‌സ് കമ്യൂണിസം ഇവിടത്തെ സിപിഎമ്മിന് തീറെഴുതിക്കൊടുത്തിട്ടൊന്നുമില്ലല്ലോ എന്ന് കുറേ നാളെങ്കിലും ആ പാര്‍ട്ടിയില്‍ അംഗത്വം ഉണ്ടായിരുന്ന ഈ എളിയ പ്രജ സ്വയം ആശ്വസിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പിന്നീട് ചാനലുകളോടും വിനയന്‍ തന്റെ അഭിപ്രായം പറഞ്ഞു.

English summary
Vinayan against CPM's decision to declare Innocent as their candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X