ജയിലില്‍ കിടന്നിട്ടും വിൻസെന്റ് എംഎൽഎയുടെ ജനപിന്തുണ കുറഞ്ഞില്ല: കാണാനെത്തിയവരിൽ പ്രമുഖരും
ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് ഒരു ട്രാപ്പായിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ. 34 ദിവസത്തെ ജയിൽ വാസത്തിനു ശേഷം വ്യാഴാഴ്ചയാണ് എംഎൽഎയ്ക്ക് ജാമ്യത്തിലിറങ്ങിയത്. കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതി വച്ച ഉപാധി.
ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ മുതൽ സിനിമ താരങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ സംസാരിച്ചിട്ടില്ല
തനിക്കെതിരായ ബലാത്സംഗ കേസ് ഒരു ട്രാപ്പായിരുന്നുവെന്നാണ് വിൻസെൻറ് എംഎൽഎ പറയുന്നത്. ഒരു സ്ത്രീയുടെയും അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയിൽ താന്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അറസ്റ്റിൽ കലാശിച്ചത്
കോവളം കൊട്ടാരത്തിന്റെ കൈമാറ്റ സമയത്ത് അവിടത്തെ പ്രാദേശിക എംഎൽഎ അവിടെ ഉണ്ടാകരുതെന്ന് ഇടത് നേതൃത്വത്തിന് നിന്രബന്ധമുണ്ടായിരുന്നുവെന്നും അതാണ് തന്‍റെ അറസ്റ്റിൽ കലാശിച്ചതെന്നുമാണ് വിൻസെന്റ് എംഎൽഎ പറയുന്നത്.

അറസ്റ്റിനു ശേഷം
തനിക്കെതിരായ പല തെളിവുകളും ഉണ്ടാക്കിയത് അറസ്റ്റിനു ശേഷമായരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ കൊടുത്ത പരാതിയിൽ പോലീസ് ഇതുവരെ മൊഴി എടുത്തില്ലെന്നും എംഎൽഎ.

900 കോളുകൾ
പരാതിക്കാരിയായ സ്ത്രീയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ സമ്മതിക്കുന്നു. അതേസമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ 900 കോളുകൾ തന്റെ ഫോണിൽ നിന്ന് പരാതിക്കാരിക്ക് പോയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 124 കോളുകളാണ് അവരെ വിളിച്ചതെന്നും അദ്ദേഹം.

മാധ്യമങ്ങളടക്കം വേട്ടയാടി
മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടിയെന്ന് എംഎൽഎ പറയുന്നു. ഇന്നുവരെ പരാതിക്കാരിയായ സ്ത്രീ തന്നെ എത്ര തവണ വിളിച്ചുവെന്ന് ആരും അന്വേഷിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പരാതിക്കാരിയെ നേരത്തെ അറിയാം
പരാതിക്കാരിയായ സ്ത്രീയെ നേരത്തെ അറിയാമെന്ന് വിൻസെന്റ് പറയുന്നു. കേസിന്റെ യഥാർഥ ചിത്രം പുറത്തു വരുമെന്നും അദ്ദേഹം പറയുന്നു. താഴ്ന്ന നിലയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ആളാണ് താനെന്നും ആരും സ്പോണ്‍സർ ചെയ്തിട്ടല്ല രാഷ്ട്രീയത്തിലെത്തിയതെന്നും വിൻസെന്റ് എംഎൽഎ വ്യക്തമാക്കുന്നു.

രാഷ്ട്രീയക്കാർ മുതൽ സിനിമക്കാർ വരെ
34 ദിവസത്തെ ജയിൽ വാസത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലിൽ കാണാൻ വന്നതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ, പുരോഹിതന്മാർ, സാംസ്കാരിക രംഗത്തുള്ളവർ, സിനിമക്കാർ എന്നിങ്ങനെ നിരവധി പേരാണ് വന്നതെന്ന് അദ്ദേഹം പറയുന്നു. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല ജനപിന്തുണ ഉണ്ടെന്നും അദ്ദേഹം.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications