ജയിലില്‍ കിടന്നിട്ടും വിൻസെന്റ് എംഎൽഎയുടെ ജനപിന്തുണ കുറഞ്ഞില്ല: കാണാനെത്തിയവരിൽ പ്രമുഖരും
ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് ഒരു ട്രാപ്പായിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ. 34 ദിവസത്തെ ജയിൽ വാസത്തിനു ശേഷം വ്യാഴാഴ്ചയാണ് എംഎൽഎയ്ക്ക് ജാമ്യത്തിലിറങ്ങിയത്. കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതി വച്ച ഉപാധി.
ജയിലിൽ കിടന്നിട്ടും തന്റെ ജനപിന്തുണ കുറഞ്ഞില്ലെന്ന് എംഎൽഎ പറയുന്നു. 34 ദിവസത്തിനിടയ്ക്ക് ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലില്‍ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ മുതൽ സിനിമ താരങ്ങൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അങ്ങനെ സംസാരിച്ചിട്ടില്ല
തനിക്കെതിരായ ബലാത്സംഗ കേസ് ഒരു ട്രാപ്പായിരുന്നുവെന്നാണ് വിൻസെൻറ് എംഎൽഎ പറയുന്നത്. ഒരു സ്ത്രീയുടെയും അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയിൽ താന്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അറസ്റ്റിൽ കലാശിച്ചത്
കോവളം കൊട്ടാരത്തിന്റെ കൈമാറ്റ സമയത്ത് അവിടത്തെ പ്രാദേശിക എംഎൽഎ അവിടെ ഉണ്ടാകരുതെന്ന് ഇടത് നേതൃത്വത്തിന് നിന്രബന്ധമുണ്ടായിരുന്നുവെന്നും അതാണ് തന്‍റെ അറസ്റ്റിൽ കലാശിച്ചതെന്നുമാണ് വിൻസെന്റ് എംഎൽഎ പറയുന്നത്.

അറസ്റ്റിനു ശേഷം
തനിക്കെതിരായ പല തെളിവുകളും ഉണ്ടാക്കിയത് അറസ്റ്റിനു ശേഷമായരുന്നുവെന്ന് അദ്ദേഹം പറയുന്നു. താൻ കൊടുത്ത പരാതിയിൽ പോലീസ് ഇതുവരെ മൊഴി എടുത്തില്ലെന്നും എംഎൽഎ.

900 കോളുകൾ
പരാതിക്കാരിയായ സ്ത്രീയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വിൻസെന്റ് എംഎൽഎ സമ്മതിക്കുന്നു. അതേസമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ 900 കോളുകൾ തന്റെ ഫോണിൽ നിന്ന് പരാതിക്കാരിക്ക് പോയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 124 കോളുകളാണ് അവരെ വിളിച്ചതെന്നും അദ്ദേഹം.

മാധ്യമങ്ങളടക്കം വേട്ടയാടി
മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടിയെന്ന് എംഎൽഎ പറയുന്നു. ഇന്നുവരെ പരാതിക്കാരിയായ സ്ത്രീ തന്നെ എത്ര തവണ വിളിച്ചുവെന്ന് ആരും അന്വേഷിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പരാതിക്കാരിയെ നേരത്തെ അറിയാം
പരാതിക്കാരിയായ സ്ത്രീയെ നേരത്തെ അറിയാമെന്ന് വിൻസെന്റ് പറയുന്നു. കേസിന്റെ യഥാർഥ ചിത്രം പുറത്തു വരുമെന്നും അദ്ദേഹം പറയുന്നു. താഴ്ന്ന നിലയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ആളാണ് താനെന്നും ആരും സ്പോണ്‍സർ ചെയ്തിട്ടല്ല രാഷ്ട്രീയത്തിലെത്തിയതെന്നും വിൻസെന്റ് എംഎൽഎ വ്യക്തമാക്കുന്നു.

രാഷ്ട്രീയക്കാർ മുതൽ സിനിമക്കാർ വരെ
34 ദിവസത്തെ ജയിൽ വാസത്തിനിടെ ആയിരക്കണക്കിന് ആളുകളാണ് തന്നെ ജയിലിൽ കാണാൻ വന്നതെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയക്കാർ, പുരോഹിതന്മാർ, സാംസ്കാരിക രംഗത്തുള്ളവർ, സിനിമക്കാർ എന്നിങ്ങനെ നിരവധി പേരാണ് വന്നതെന്ന് അദ്ദേഹം പറയുന്നു. ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ നല്ല ജനപിന്തുണ ഉണ്ടെന്നും അദ്ദേഹം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications