'ദിലീപേട്ടാ..എനിക്കിപ്പോൾ വേണ്ടത് പണം';അന്നത്തെ പൾസർ സുനിയുടെ കത്ത്, തുറന്ന് പറച്ചിലുമായി വിപിൻ ലാൽ
തിരുവനന്തപുരം; നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ തന്നെ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ സെക്രട്ടറിയായ പ്രദീപ് കുമാർ വിപിനെ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കേസിൽ പൾസർ സുനിയ്ക്ക് കത്തെഴുതി കൊടുത്ത സംഭവത്തെ കുറിച്ചും എംഎൽഎയുടെ ഭീഷണിയെകുറിച്ചും പ്രതികരിക്കുകയാണ് വിപിൻ ലാൽ. ഏഷ്യാ വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ.

ലോ കോളേജിൽ പഠിക്കുമ്പോൾ
തിരുവനന്തപുരം ലോ കോളേജിൽ എൽഎൽബിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് താൻ ജയിലിലായതെന്ന് വിപിൻ ലാൽ പറയുന്നു.ജയിലിലെ വെൽഫെയർ ഓഫീസർ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആക്കി. തുടർന്ന് തടവുകാർക്ക് ഹർജി എഴുതിക്കൊടുക്കുക, അപേക്ഷകൾ പൂരിപ്പിച്ച് നൽകുക തുടങ്ങിയ ജോലി തന്റെ ആയെന്നും വിപിൻ പറഞ്ഞു.

കത്ത് എഴുതിയിരുന്നു
പൾസർ സുനി സ്വന്തമായി ഒരു കത്ത് എഴുതിയിരുന്നു. എന്നാൽ അതിലെ അക്ഷരങ്ങൾ വ്യക്തമായിരുന്നില്ല. ഇതോടെയാണ് തന്നോട് കത്ത് എഴുതി നൽകാൻ പൾസർ സുനി ആവശ്യപ്പെട്ടത്. ജയിലിൽ സഹതടവുകാർ പറയുന്നത് കേൾക്കാതിരുന്നാൽ പിന്നീട് നമ്മൾ അവരുടെ ശത്രുവാകും.

താൻ കത്തെഴുതിയത്
തുടർന്നാണ് അവിടെയുള്ള അസിസ്റ്റന്റ് സൂപ്രണ്ടിന്റെ അനുമതിയോടെ താൻ കത്തെഴുതി നൽകാൻ തയ്യാറായത്. സുനി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താൻ കത്തിൽ എഴുതിയിരിക്കുന്നതെന്ന് വിപിൻ ലാൽ അഭിമുഖത്തിൽ പറഞ്ഞു. കത്ത് പൾസ്‍ സുനിയുടെ സുഹൃത്തായ വിഷ്മുവിന് ലഭിച്ചു. അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം അയാൾ കാര്യങ്ങൾ ചെയ്തു.

ജാമ്യത്തിലിറക്കാനുളള ശ്രമങ്ങളും
സെൻട്രൽ ജയിലിൽ ഉള്ളപ്പോൾ തന്നെ ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമങ്ങളും അവർ നടത്തിയിരുന്നുവെന്നും വിപിൻ ലാൽപറഞ്ഞു. വീട് വെയ്ക്കാൻ സഹായിക്കാമെന്നും പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തിക പിന്തുണ നൽകാമെന്നുള്ള വാഗ്ദാനങ്ങളെല്ലാം നൽകിയിരുന്നു.

വഴങ്ങാതിരുന്നപ്പോൾ ഭീഷണി
ഇതിനൊന്നും വഴങ്ങാതിരുന്നപ്പോഴായിരുന്നു ഭീഷണി. താൻ ഭയന്ന് മൊഴി മാറ്റുമെന്നായിരിക്കാം അവർ വിചാരിച്ചിരുന്നത്. പോലീസിനെ സമീപിക്കുമെന്ന് അവർ ചിന്തിച്ച് കാണില്ല. ഒരു പെണ്‍കുട്ടിയാണ് ഈ കേസില്‍ ഇരയായിട്ടുള്ളത്. ഒരു കാരണവശാലും മൊഴി മാറ്റരുതെന്ന് എന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടുവെന്നും വിപിൻ പറയുന്നു.

ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും
പലരേയും ഇത്തരത്തിൽ അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും. എല്ലാം ആസൂത്രിതമായിട്ടാണ് അവർ നീക്കുന്നത്. ഭയം കാരണമായിരിക്കാം ആളുകൾ തുറന്ന് പറയാത്തത്. തനിക്കും ആദ്യം ഭയം തോന്നിയിരുന്നു. എന്നാൽ നമുക്കും ജീവിക്കാന്‍ അവകാശമില്ലേയെന്നാണ് ഞാൻ ചിന്തിച്ചത്, വിപിൻ പറഞഅഞു.

ദിലീപോ ഗണേഷോ
ഒന്നുകില്‍ എംഎല്‍എ അല്ലെങ്കില്‍ ദിലീപ് ഇവരില്‍ ആരോ ഒരാള്‍ ആവശ്യപ്പെട്ടിട്ടാണ് ഇയാള്‍ എന്നെ കാണാന്‍ ഇവിടെ വരുന്നത്. ദിലീപ് ജയിലില്‍ ഉണ്ടായിരുന്ന സമയത്ത് ദിലീപിനെ ആലുവ സബ്ജയിലില്‍ ഗണേശ് കുമാര്‍ പോയി കണ്ടിട്ടുണ്ട്. ഇരുവരുടേയും ബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തമാണല്ലോയെന്നും വിപിൻ ലാൽ ചോദിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications