ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കല്‍....എല്ലാം അവരറിഞ്ഞു!! ഇപ്പോള്‍ തന്നെ പഴിചാരുന്നു!!
കേസിനായി നേതൃതം പണം നല്‍കിയില്ലെന്ന് വിവേക്
തിരുവനന്തപുരം: ലോ അക്കാദമിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നിയമ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചെന്ന പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ എഐഎസ്എഫ് നേതാവ് വി ജി വിവേക് എല്ലാം വെളിപ്പെടുത്തി രംഗത്ത്. തന്റെ മാത്രം തീരുമാനമല്ല ഇതെന്നും എല്ലാവരും അറിഞ്ഞു തന്നെയാണ് പരാതി പിന്‍വലിച്ചതെന്നും വിവേക് വ്യക്തമാക്കി.

തടിതപ്പാന്‍ ശ്രമം
കടുത്ത വഞ്ചനയെന്ന് കുറ്റപ്പെടുത്തി എല്ലാം തന്റെ തലയില്‍ ഇട്ട് തടിതപ്പാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേസ് നടത്തുന്നതിനു വേണ്ടിയുള്ള സാമ്പത്തിക സഹായമൊന്നും എഐഎസ്എഫ് നല്‍കിയില്ലെന്നും പാര്‍ട്ടിയുടെ ലോ അക്കാമദി യൂണിറ്റ് സെക്രട്ടറിയായ വിവേക് വ്യക്തമാക്കി.

കാനത്തെ അറിയിച്ചു
ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്ന കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചിരുന്നു. കാനം തന്നെ ഏര്‍പ്പെടുത്തിയ വക്കീല്‍ മുഖേനയാണ് കേസ് പിന്‍വലിച്ചത്. ഇത് എഐഎസ്എഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വിവേക് പറഞ്ഞു.

വ്യക്തിപരം
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പരാതി പിന്‍വലിച്ചത്. നേരത്തേ സമരം ചെയ്ത ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ പരാതി പിന്‍വലിച്ചതും തന്നെ ഇതിനു പ്രേരിപ്പിച്ചതായി വിവേക് വ്യക്തമാക്കി. പരാതി പിന്‍വലിച്ച വിവേകിനോട് ഇതേക്കുറിച്ച് വിശദീകരണം തേടുമെന്നാണ് എഐഎസ്എഫ് നേതൃത്വം നേരത്തേ അറിയിച്ചത്.

ധാരണ പ്രകാരം
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ മധ്യസ്ഥതയില്‍ എടുത്ത തീരുമാനപ്രകാരമാണ് താന്‍ പരാതി പിന്‍വലിച്ചതെന്നായിരുന്നു ശനിയാഴ്ച വിവേക് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അന്നു നടത്തിയ സമരത്തിന്റെ ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണപ്രകാരം എല്ലാ പരാതികളും പിന്‍വലിക്കണമെന്നായിരുന്നു. താന്‍ അതു പാലിക്കുകയാണ് ചെയ്തതെന്നും വിവേക് പറഞ്ഞു.

കാരണം കാണിക്കല്‍ നോട്ടീസ്
പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവേകിന് ജില്ലാ കമ്മിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്കി.

കാനം കുറ്റപ്പെടുത്തി
വിവേക് പരാതി പിന്‍വലിച്ചത് വ്യക്തിപരമായ തീരുമാനമാണെന്നാണ് കാനം നേരത്തേ കുറ്റപ്പെടുത്തിയത്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസ്
പട്ടിക ജാതി/ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ലക്ഷ്മി നായര്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്ത് ലക്ഷ്മി നായര്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications