Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ് ഡയലോഗ് നിര്‍ത്തൂ... ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കൂ; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആണ് ആക്രമിക്കപ്പെട്ടത് എന്നും വി മുരളീധരന്‍ പറഞ്ഞു. 200 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നത്. ആ സമയത്തെല്ലാം മാളത്തിലിരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിന്നീട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടു എന്നും അദ്ദേഹം പരിഹസിച്ചു. മാസ് ഡയലോഗ് അല്ല വേണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റണം, അതിന് സാധിക്കുന്നില്ല എങ്കില്‍ രാജി വെച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയണം എന്നും വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിവാരിതേക്കുക എന്നത് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റേയും സി പി ഐ എമ്മിന്റേയും ലക്ഷ്യം എന്നും വി മുരളീധരന്‍ ആരോപിച്ചു.

1

ഗവര്‍ണര്‍ ബി ജെ പിക്ക് വേണ്ടി കത്ത് നല്‍കിയതല്ല എന്നും രാജ്ഭവനില്‍ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫിസിന് അയക്കുക എന്ന നടപടി ക്രമം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമങ്ങളെ കൂട്ടിപിടിച്ച് ഗവര്‍ണറെ അധിക്ഷേപിക്കാന്‍ ദുഷ്പ്രചാരണം നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു.

2

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ നടന്ന പി ആര്‍ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ട്. ക്രമസമാധാനപാലനത്തിലെ വീഴ്ചയായാലും സ്വജനപക്ഷപാതവും അഴിമതിയുമായാലും ചോദ്യംചെയ്യേണ്ട സംസ്ഥാനത്തെ പ്രതിപക്ഷം എവിടെ ആണ് എന്നും വി മുരളീധരന്‍ ചോദിച്ചു. വിഴിഞ്ഞം വിഷയത്തില്‍ നേരത്തേയും സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കടന്നാക്രമിച്ച് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

3

വിഴിഞ്ഞത്ത് ശബരിമലയില്‍ അയ്യപ്പന്‍മാരെ നേരിട്ടതിന്റെ പത്തിലൊരു പൊലീസ് സന്നാഹം പോലും ആയുധങ്ങളുമായി എത്തിയവരെ നേരിടാനുണ്ടായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. വിഴിഞ്ഞത്ത് കലാപ സമാനമായ സാഹചര്യമാണ് ഉണ്ടായത് എന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

4


ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന തരത്തില്‍ ഗുരുതരമായ ഒരു സാഹചര്യമുണ്ടായിട്ടും എവിടെപ്പോയി ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചിരുന്നു. കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് നാഥനില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് ഇത്രയും കാര്യങ്ങള്‍ സംഭവിക്കുന്നത്. ഊരിപിടിച്ച വാളിനിടയിലൂടെ നടന്ന മുഖ്യമന്ത്രി ഇതുപോലുള്ള സാഹചര്യം വരുമ്പോള്‍ അതെന്താണ് വ്യക്തമാക്കാത്തത് എന്നും മുരളീധരന്‍ ചോദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+