പ്രതിഷേധം കനത്തു,വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ചു; സമരക്കാർക്കെതിരെ മന്ത്രി
എറണാകുളം: പ്രതിഷേധം കനത്തതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം താത്കാലികമായി നിർത്തിവെച്ചു.നിർമാണ പ്രവർത്തനങ്ങൾ ഇന്നത്തേക്കു നിര്‍ത്തിവയ്ക്കുകയാണെന്ന് അദാനി പോർട്സ് അധികൃതർ അറിയിച്ചു.സമരം കാരണം നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അവർ പറഞ്ഞു.
'കടലാണ് ജീവിതം ഒഴിയാനാവില്ല'; വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു ഇവരുടെ ആവശ്യം. ഈ മാസം അവസാനം വരെ സമരം നടത്തുമെന്ന് ലത്തീൻ സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം സമരത്തിനെതിരെ മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. സമരത്തിൽ അവിടെയുള്ള ആളുകൾക്ക് പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാനവിഭാഗങ്ങളുടെ
പ്രശ്നങ്ങൾ
പരിഹരിച്ച്
മുന്നോട്ട്
പോകുന്ന
സർക്കാരാണിത്.
തുറമുഖ
നിർമ്മാണത്തിന്റെ
വിവിധ
ഘട്ടങ്ങളിൽ
ഉയർന്നുവന്ന
ആവശ്യങ്ങൾക്കും
പ്രശ്‌നങ്ങൾക്കും
സർക്കാർ
പരിഹാരം
കണ്ടിട്ടുണ്ട്.
ചർച്ച
ചെയ്ത്
വികസന
പ്രവർത്തനങ്ങളുമായി
മുന്നോട്ട്
പോകാനാണ്
സർക്കാർ
ശ്രമിക്കുന്നത്.
പതിനായിരക്കണക്കിന്
തൊഴിൽ
അവസരം
ഒരുക്കുന്ന
പദ്ധതി
പ്രദേശവാസികൾക്ക്
സാങ്കേതികജ്ഞാനവും
വൈദഗ്ധ്യവും
പകർന്നു
നൽകുമെന്നും
മന്ത്രി
വാർത്താസമ്മേളനത്തിൽ
പറഞ്ഞു.തുറമുഖ
പരിസരത്ത്
കണ്ടെയ്‌നർ
ഫ്രൈറ്റ്
സ്റ്റേഷൻ
ഉടൻ
ആരംഭിക്കും.
ഇതിൽ
പതിനായിരത്തോളം
പേർക്ക്
തൊഴിൽ
ലഭിക്കും.
പ്രദേശവാസികൾക്ക്
പദ്ധതി
വലിയ
തൊഴിൽ
സാധ്യതയാണ്
നൽകുന്നത്.
പദ്ധതിക്കാവശ്യമായ
വിദഗ്ധ
തൊഴിലാളികളെ
ലഭ്യമാക്കുന്നതിന്
അസാപ്പിന്റെ
നേതൃത്വത്തിൽ
പ്രദേശവാസികൾക്ക്
സൗജന്യ
പരിശീലനം
നൽകാൻ
തീരുമാനമായിട്ടുണ്ട്.
അപകടത്തിൽപ്പെടുന്ന
ബോട്ടുകൾക്ക്
നഷ്ടപരിഹാരം
ഉറപ്പാക്കുന്നതിനായി
ഇതിനകം
എല്ലാ
ബോട്ടുകളെയും
ഇൻഷുർ
ചെയ്തു.
കൂടാതെ
ഹാർബറിലെ
വലിയ
തിരകൾ
മൂലം
ബോട്ടുകൾ
അപകടത്തിൽപ്പെടുന്നത്
ഒഴിവാക്കുന്നതിനായി
ഡ്രഡ്ജിംഗ്
നടത്തി.
ഇവിടെ
ഒരു
പുതിയ
പുലിമുട്ട്
നിർമ്മിക്കുവാൻ
തീരമാനിച്ചു.
ഇതിനായി
കേന്ദ്രസർക്കാറിന്റെ
സി.ഡബ്ലിയു.പി.ആർ.എസ്
പഠനം
നടത്തി
റിപ്പോർട്ട്
അംഗീകരിച്ചിട്ടുണ്ട്.മത്‌സ്യത്തൊഴിലാളികളുടെ
പാർപ്പിട
പ്രശ്‌നങ്ങൾക്ക്
പരിഹാരം
കാണുന്നതിനായി
1062
ഭവനരഹിതർക്ക്
ലൈഫ്
പദ്ധതിയിൽ
ഉൾപ്പെടുത്തി
വീട്
നൽകുന്നതിനുള്ള
ഗുണഭോക്തൃ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ട്.
ഓഖി
ദുരന്തബാധിതരുടെ
പുനരധിവാസം
ഉടൻ
നടപ്പിലാക്കും.
ഇവർക്ക്
കടലിന്
സമീപത്ത്
താമസിക്കാനാണ്
താൽപര്യം.
അതു
കണക്കിലെടുത്ത്
വലിയതുറയിൽ
രണ്ടിടത്ത്
സ്ഥലം
കണ്ടെത്തിയിട്ടുണ്ട്.
സാങ്കേതിക
വശങ്ങൾ
പരിശോധിച്ചശേഷം
വകുപ്പുകളുമായി
കൂടിയാലോചിച്ച്
ഉടൻ
പുനരധിവാസ
നടപടികളിലേക്ക്
കടക്കുമെന്ന്
മന്ത്രി
വിശദീകരിച്ചു.
ഇവിടെ
നിലവിലുള്ള
സി.എച്ച്.സി
100
കിടക്കകളുള്ള
താലൂക്ക്
ആശുപത്രിയായി
ഉയർത്തി.
ഇതിന്
10
കോടി
രൂപ
ചെലവഴിച്ചു.
കൂടുതൽ
സൗകര്യങ്ങളോടെ
പബ്ലിക്
ഹെൽത്ത്
സെന്റർ
നിർമ്മിക്കുന്നതിന്
ഭൂമി
കണ്ടെത്തിയിട്ടുണ്ട്.
വിഴിഞ്ഞത്ത്
പകൽവീട്
നിർമ്മിക്കുന്നതിനായി
ഫിഷറീസ്
ഡിപ്പാർട്ട്‌മെന്റ്
1.8
കോടി
രൂപയുടെ
പ്രൊജക്ട്
തയ്യാറാക്കിയിട്ടുണ്ട്.
സ്ഥലം
കണ്ടെത്തുന്നതിലേക്കുള്ള
നടപടി
ആരംഭിച്ചു.
22
കോടി
രൂപ
എ.ഡി.ബിയും
വിസിൽ
26
കോടി
രൂപയും
ചെലവഴിച്ച്
അസാപ്പിന്റെ
ട്രെയിനിംഗ്
സെന്റർ
ആരംഭിച്ചു.
കെട്ടിട
നിർമ്മാണം
പുരോഗമിക്കുന്നു.
മാലിന്യ
സംസ്‌കരണത്തിന്റെ
ഭാഗമായി
സ്വച്ഛ്
ഭാരത്
മിഷനിൽ
ഉൾപ്പെടുത്തി
എം.ആർ.എഫ്
(മെറ്റീരിയൽ
റിക്കവറി
ഫെസിലിറ്റി
സെന്റർ)
ആരംഭിക്കുവാൻ
ഒരു
കോടിയുടെ
പദ്ധതിക്ക്
അനുമതി
നൽകിയുട്ടുണ്ട്.
ഭൂമി
കണ്ടെത്തുന്നതിന്
കോർപ്പറേഷൻ
നടപടി
സ്വീകരിച്ചു
വരുന്നതായി
മന്ത്രി
പറഞ്ഞു.കുടിവെള്ള
പ്രശ്‌നത്തിന്
പരിഹാരം
കാണുന്നതിനായി
1.72
കോടി
രൂപ
ചെലവഴിച്ച്
കോട്ടപ്പുറത്ത്
1000
വീടുകൾക്ക്
സൗജന്യ
കണക്ഷൻ
നൽകി.
വിഴിഞ്ഞത്ത്
കളിസ്ഥലം
നിർമ്മിക്കുന്നതിനായി
ഹാർബറിൽ
എച്ച്.ഇ.ഡിയുടെ
രണ്ട്
ഏക്കർ
ഭൂമി
നൽകാമെന്ന്
സമ്മതിച്ചിട്ടുണ്ട്.
ഇതിനായി
സ്‌പോർട്‌സ്
കൗൺസിൽ
തയ്യാറാക്കിയ
പ്രൊപ്പോസൽ
സർക്കാർ
പരിഗണനയിലാണ്.
കട്ടമര
തൊഴിലാളികളുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
107
ഗുണഭോക്താക്കളുടെ
ലിസ്റ്റ്
തയ്യാറാക്കിയതായും
മന്ത്രി
പറഞ്ഞു.
കരമടി
തൊഴിലാളികളുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
വിഴിഞ്ഞം
സൗത്തിൽ
317
ഉം,
അടിമലതുറയിൽ
625
ഉം
ഉൾപ്പെടെ
ആകെ
942
തൊഴിലാളികൾക്ക്
5.60
ലക്ഷം
രൂപ
വീതം
52.75
കോടി
രൂപ
നഷ്ടപരിഹാരം
നൽകി.
ചിപ്പി
തൊഴിലാളികളുടെ
പുനരധിവാസവുമായി
ബന്ധപ്പെട്ട്
12.50
ലക്ഷം
രൂപ
വീതം
73
ചിപ്പി
തൊഴിലാളികൾക്ക്
91.25
കോടി
രൂപ
വിതരണം
ചെയ്തു.
രണ്ട്
വർഷക്കാലയളവിൽ
1221
പേരുടെ
ഉടമസ്ഥതയിലുള്ള
2383
ബോട്ട്
എൻജിനുകൾക്ക്
ദിവസം
നാലു
ലിറ്റർ
വീതം
മണ്ണെണ്ണക്കായി
27.13
കോടി
രൂപ
നല്കി.
ഈ
പദ്ധതി
ഒരു
വർഷത്തേക്ക്
കൂടി
ദീർഘിപ്പിക്കുവാൻ
തീരുമാനിച്ചിരിക്കുകയാണ്.
ഇതിലേക്കായി
28
കോടി
രൂപയും
വകയിരുത്തുന്നുണ്ട്.പൈലിംഗിന്റെ
ഭാഗമായി
തകരാറിലായ
243
വീടുകളുടെ
അറ്റകുറ്റപ്പണികൾക്കായി
11
ലക്ഷത്തിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ട്.
തങ്ങൽ
വള്ളം
മേഖലയിൽ
ജോലി
ചെയ്യുന്ന
8
പേർ
ഉൾക്കൊള്ളുന്ന
80
ഗ്രൂപ്പുകൾക്ക്
20
കോടി
രൂപയുടെ
പദ്ധതിയുടെ
ഫീസിബിലിറ്റി
പഠനം
ഫിഷറീസ്
ഡയറക്ടറേറ്റ്
തയ്യാറാക്കിയിട്ടുണ്ടെന്ന്
മന്ത്രി
പറഞ്ഞു.