വിഴിഞ്ഞം: കേന്ദ്രസേന വേണമെന്ന് അദാനി, ആര് വന്നാലും ഇത് സംഭവിക്കുമെന്ന് സര്‍ക്കാര്‍; മറുപടിയുമായി കേന്ദ്രം
കൊച്ചി: സംഘര്‍ഷ സാധ്യത ഉള്ള വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ്. കേരള പൊലീസ് പരാജയമാണ് എന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ അറിയിച്ചു. അക്രമം തടയാന്‍ പൊലീസിന് സാധിക്കുന്നില്ല എന്നും പ്രദേശത്ത് വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നുണ്ട് എന്നും അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്ത് സര്‍ക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.
സ്വന്തം നിയമമാണ് സമരക്കാര്‍ക്കുള്ളത് എന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴായിരുന്നുഅദാനി ഗ്രൂപ്പിന്റെ അഭിഭാഷകന് നിലവിലെ സാഹചര്യങ്ങള്‍ കോടതിയെ അറിയിച്ചത്.

തുറമുഖ നിര്‍മാണ സ്ഥലത്തേയ്ക്കു പാറ ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ സമരക്കാര്‍ അനുവദിക്കുന്നില്ല. പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ്. കോടതി വിധികള്‍ക്ക് പുല്ലുവിലയാണ് ഉള്ളത് എന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയോട് പറഞ്ഞു. മാസങ്ങളായി നിര്‍മാണ പ്രവൃത്തികള്‍ തടസ്സപ്പെട്ടതോടെ കോടികളുടെ നഷ്ടം വന്നു എന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

അതേസമയം വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണം എന്ന് ജസ്റ്റിസ് അനു ശിവരാമന് നിര്‍ദേശിച്ചു. നടപടിക്കായി കോടതി നിര്‍ദ്ദേശം കാത്തിരിക്കേണ്ടതില്ല എന്നും അദ്ദേഹം കോടതി പറഞ്ഞു. സര്‍ക്കാരും പൊലീസും അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. ഇത്തരം കാര്യങ്ങള്‍ കോടതിയുടെ തലയില്‍ വെക്കേണ്ട എന്നും കോടതി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

കേന്ദ്രസേന വന്നാലും ഇതൊക്കെ തന്നെയായിരിക്കും സംഭവിക്കുകയെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രസേന വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് സംസ്ഥാനമല്ല ഹൈക്കോടതിയില്‍ വിശദീകരിക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അതേസമയം വിഴിഞ്ഞത്ത് സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കണം എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിഴിഞ്ഞം കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് 5000 പൊലീസിനെ വിന്യസിച്ചിരുന്നു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ സമരക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും സര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കും. നിലവിലെ സാഹചര്യം മോശമാണ്.

പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍ സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications