കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിം കുഞ്ഞ് കുടുങ്ങിയത് സൂരജിന്റെ മൊഴിയില്‍; ഇന്ന് തന്നെ ജാമ്യം തേടും, പാണക്കാട് ലീഗ് യോഗം

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വികെ ഇബ്രാഹീംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഒ സൂരജ്, കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്‌സ്ട് എംഡി സുമതി ഗോയല്‍, കിറ്റ്‌കോ ജനറല്‍ മാനേജര്‍ ബെന്നിപോള്‍, റോഡ്‌സ് ആന്റ് ബ്രഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പേറഷന്‍ കേരള അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ നാലു പേരും നേരത്തെ അറസ്റ്റിലായിരുന്നു.

i

കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹീം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്‍കി എന്നാണ് കേസ്. ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സും ഇഡിയും നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലന്‍സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കുമെന്നാണ് സൂചന.

ആലുവയിലെ ഇബ്രാഹീം കുഞ്ഞിന്റെ വീട്ടില്‍ രാവിലെ വിജിലന്‍സ് സംഘമെത്തി. ഈ വേളയില്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്നാണ് ഭാര്യ പറഞ്ഞത്. തുടര്‍ന്ന് വിജിലന്‍സിന്റെ സംഘം ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് സംസാരിച്ചു. ഇബ്രാഹീം കുഞ്ഞ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തോടാന്‍ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞതോടെയാണ് തിടുക്കത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഉച്ച വരെ ഇബ്രാഹീം കുഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് വിവരം. വിജിലന്‍സ് നീക്കം രഹസ്യമായി അറിഞ്ഞതോടെയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതത്രെ. മുന്‍കൂര്‍ ജാമ്യം തേടിയാല്‍ അറസ്റ്റ് വൈകുമായിരുന്നു. ഇതറിഞ്ഞ വിജിലന്‍സ് സംഘം ആശുപത്രി കിടക്കയില്‍ വച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ ഉപദേശം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കും.

ഓണ്‍ലൈന്‍ ആയോ നേരിട്ടോ കോടതിയില്‍ ഹാജരാക്കും. അതേസമയം, ഇന്ന് തന്നെ ഇബ്രാഹീം കുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. അതിനിടെ, ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പാണക്കാട് മുസ്ലിം ലീഗ് നേതൃയോഗം ചേര്‍ന്നു. രണ്ടാമത്തെ ലീഗ് നേതാവിനെയാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ് എന്ന വികാരമാണ് മുസ്ലിം ലീഗിലുള്ളത്. കാസര്‍കോട്ടെ എംസി ഖമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റിനോട് ലീഗ് പ്രതികരിച്ചത് അങ്ങനെയായിരുന്നു.

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

English summary
VK Ibrahim Kunju likely to submit bail application today in Palarivattom Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X