Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പ്രവാസികൾക്കായി നടത്തിയത് മറക്കാനാകാത്ത ഇടപെടൽ; അന്ത്യാജ്ഞലി അർപ്പിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്തന് അന്ത്യാജ്ഞലി അർപ്പിച്ച് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ദർബാർ ഹാളിൽ പൊതുദർശനത്തിനിടെ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ​ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അം​ഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

വിഎസിന്റെ നിര്യാണത്തിൽ യൂസഫലി ദുഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വിവി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം മടങ്ങിയത്. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വിഎസ് എന്നും താനുമായി അദ്ദേഹം വലിയ ആത്മബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. കർക്കശമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാഠവം ഞാൻ നേരിട്ട് കണ്ട് അനുഭവിച്ച വ്യക്തിയാണ്.

yu-17531

സ്മാർട് സിറ്റി കാര്യങ്ങളിലൊക്കെ അടുത്ത് ഇടപഴകാനുള്ള സാഹചര്യവും അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയെ കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള അവസരം നൽകി. രാഷ്ട്രീയ നേതാവിനെക്കാൾ നല്ലൊരു ഭരണാധികാരിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനും രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്ത ഭരണാധികാരിയായിരുന്നു. വിഎസ് പ്രവാസികൾക്കായി നോർക്ക റൂട്സ് ചെയർമാനായിരിക്കെ നടത്തിയത് ബൃഹത്തായ ഇടപെടലുകളെന്നും എംഎ യൂസഫലി പറഞ്ഞു.

വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായത്. 2017-ൽ യു എ ഇ സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ തന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. വി എസ്സിൻ്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടേയെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടായിരുന്നു മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമായ വിഎസ് അച്യുതാനന്ദന്റെ അന്ത്യം. 102 വയസായിരുന്നു. ആലപ്പുഴയിലെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ വെച്ച് മൃതദേഹം സംസ്കരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+