'മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ'? സംശയമുന്നയിച്ച് വിടി ബൽറാം എംഎൽഎ
ഹൈദരാബാദ്: ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടി വെച്ച് കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണെന്നും വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
വിടി
ബല്‍റാം
എംഎല്‍എയുടെ
ഫേസ്ബുക്ക്
കുറിപ്പിന്റെ
പൂര്‍ണരൂപം
വായിക്കാം:
'
പലർക്കും
ഇഷ്ടപ്പെടില്ല
എന്നറിഞ്ഞുകൊണ്ടുതന്നെ
പറയട്ടെ,
ഇതിനെ
ഒരു
കാരണവശാലും
അംഗീകരിക്കുന്നില്ല.
ആ
ക്രിമിനലുകൾ
പരമാവധി
ശിക്ഷ
അർഹിക്കുന്നുണ്ടായിരിക്കാം,
എന്നാൽ
ആ
ശിക്ഷ
വിധിക്കേണ്ടതും
നടപ്പാക്കേണ്ടതും
പോലീസല്ല,
നീതിപീഠമാണ്.
അതിൽ
ഡിലേ
ഉണ്ടായേക്കാം,
ശക്തമായ
തെളിവുകൾ
വേണമെന്ന
ശാഠ്യമുണ്ടായേക്കാം,
അത്
വേറെ
വിഷയം.
സിസ്റ്റത്തിന്റെ
പോരായ്മകൾക്കുള്ള
പരിഹാരം
കാണേണ്ടത്
കയ്യിൽക്കിട്ടിയവരെ
വെടിവെച്ചു
കൊന്നിട്ടല്ല.
ഇപ്പോൾ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യൻ പോലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യിൽ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാർത്ഥത്തിൽ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Recommended Video
ഈ വാർത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആൾക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയിൽ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ ആൾക്കൂട്ടം അർഹിക്കുന്നത് ഒരു പോലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്'.