മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇനി ക്യൂ നില്‍ക്കേണ്ട; 'വോക്ക്- ഇന്‍' സംവിധാനം നടപ്പാക്കുന്നു
തിരുവനന്തപുരം: മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത..ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില് ആഗസ്റ്റ് ഒന്നിന് മുമ്പായി വോക്ക് ഇന്‍ സംവിധാനം നടപ്പാക്കാന്‍ എം ഡിയുടെ നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഷോപ്പുകള്‍ വോക്ക് ഇന്‍ സംവിധാനത്തിലേക്ക് മാറുന്നത്. ഈ നിര്‍ദ്ദേശത്തില്‍ വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ക്യൂ നില്‍ക്കാതെ ഉപഭോക്താവിന് ഇഷ്ടപ്പെട്ട മദ്യം തിരഞ്ഞെടുത്ത് വാങ്ങാന്‍ സാധിക്കും.

കോര്പ്പറേഷന് കീഴില്‍ 267 മദ്യ വില്‍പ്പന ശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 163 എണ്ണത്തിലാണ് വോക്ക് ഇന്‍ സംവിധാനമില്ലാത്തത്. 49 ചില്ലറ വില്‍പ്പന ശാലകളില്‍ ഇത് നിലവിലെ കെട്ടിടത്തില്‍ തന്നെ സ്ഥാപിക്കാന്‍ സാധിക്കും. 8 വില്‍പ്പന ശാലകള്‍ 2000 ചതുരശ്രയടിയില്‍ കുറവുള്ളതിനാല്‍ ഒവിടെ വോക്ക് ഇന്‍ സംവിധാനം ഒരിക്കല്‍ കൂടി പരിശോധിച്ച് നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

163 വില്‍പ്പന ശാലകളില്‍ 80 എണ്ണം 2000 ചതുരശ്ര അടിയില്‍ കുറവുള്ള കെട്ടിടമായതിനാല്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിന് പരിമിതികളുണ്ടെന്നാണ് കോര്പ്പറേഷന് വിലയിരുത്തുന്നത്. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്ന് അധിക സൗകര്യം ലഭ്യമാണെങ്കില്‍ അതുപയോഗിച്ച് സൗകര്യം ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇനി അധിക സൗകര്യം ലഭ്യമല്ലാത്ത കെട്ടിടങ്ങളാണെങ്കില്‍ അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തേണ്ടതുണ്ട്.

2000 സ്ക്വയര്‍ ഫീറ്റിന് താഴെയുള്ള 6 ചില്ലറ വില്‍പ്പന ശാലകളില്‍ വോക്ക് ഇന്‍ സംവിധാനം നിലവിലുണ്ടെന്നാണ് കോര്പ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്. ഇത് അപര്യാപ്തമായതിനാല്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കാനോ മാറ്റി സ്ഥാപിക്കാനോ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2000 ചതുരശ്ര അടിക്ക് മുകളിലുള്ള 42 ചില്ലറ വില്‍പ്പന ശാലകളില്‍ വോക്ക് ഇന്‍ സംവിധാനം നിലവിലില്ല എന്നാണ് കോര്പ്പറേഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നിലവിലെ കെട്ടിടത്തിലോ മറ്റൊരു കെട്ടിടത്തിലോ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സെല്‍ഫ് സര്‍വീസ് മാതൃകയില്ലാത്ത ബില്ലിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ഉപഭോക്താക്കലെ കെട്ടിടത്തിനുള്ളില്‍ തന്നെ നിര്‍ത്തി ക്യൂ ഇല്ലാത്ത രീതിയില്‍ മദ്യം നല്‍കണമെന്നാണ് മാനേജര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. ബീവറേജസിലെ ക്യൂ പൊതുജനങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുന്നതായി കാട്ടിയുള്ള ഹര്‍ജിയിലാണ് വോക്ക് ഇന്‍ കൗണ്ടറുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം, സംസ്ഥാനത്ത് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലകള്‍ തുറക്കുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിരക്ക് കുറയ്ക്കുന്നതിനും മുന്‍പ് പൂട്ടിപ്പോയതും തുറന്നു പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. തിരക്ക് കുറയ്ക്കാന്‍ 175 പുതിയ മദ്യാശാലകള്‍ തുറക്കാനാണ് ബിവ്കോ എം ഡിയുടെ ശുപാര്‍ശ. ശുപാര്‍ശ പൂര്‍ണമായി അംഗീകരിച്ചാല്‍ ഇപ്പോഴുള്ളതിനു പുറമേ, 243 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 552 മദ്യവില്പന ശാലകളാകും. നിലവില്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനുമായി 306 മദ്യശാലകളാണുള്ളത്. കണ്‍സ്യൂമര്‍ഫെഡിന് 3 ബീയര്‍ വില്പന കേന്ദ്രങ്ങളുമുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയം അനുസരിച്ച് സൈനിക - അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന് വില ഉയരും എന്നാണ് റിപ്പോര്‍ട്ട്. മിലിട്ടറി ക്യാന്റീന് വഴിയുള്ള മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതു കാരണമാണ് മദ്യവില കൂടുന്നത്.പുതിയ മദ്യനയ പ്രകാരം, ഐ ടി പാര്‍ക്കുകളിലും ബിയര്‍ - വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications