Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി ജലനിരപ്പ് ഉയരാന്‍ സാധ്യത; കുട്ടനാട് നിവാസികള്‍ ജാഗ്രത പാലിക്കണം: മന്ത്രി

പത്തനംതിട്ട: ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജനങ്ഹള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ അരിയിച്ചു. ചെങ്ങന്നൂര്‍ നിവാസികളെക്കാള്‍ കുട്ടനാട് നിവാസികളാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. രാത്രിയായാല്‍ ജലനിരപ്പ് ഉയരുമെന്നും അതിന് മുമ്പ്് പ്രദേശവസാകിളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു.പാണ്ടനാട്ടും തിരുവന്‍വണ്ടൂരുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിനാലാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നതെന്നും ജലം രാവിലെയോടെ ചെങ്ങന്നുര്‍, കുട്ടനാട് മേഖലയിലെത്തുമെന്നും ഏകദേശം ഒന്നരയടിയോളം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

sa

തീരത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനമെന്നും ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ രാവിലെ 11 മണിയോടെയാണ് കക്കി അണക്കെട്ട് തുറന്നത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലായിരുന്നു അണക്കെട്ട് തുറക്കേണ്ടി വന്നത്. 30 സെന്റിമീറ്റര്‍ വരെയ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. തീരപ്രദേശത്തെ 12 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന അധികജലം പമ്പ തൃവേണിയിലാണ് ആദ്യം എത്തിച്ചേരുക. തുറന്ന സമയത്ത് 983.5 അടി ആയിരുന്നു ഡാമില്‍ ജലനിരപ്പ്. പരമാവധി 986.33 അടിയാണ് ഡാമിന്റെ സംഭരണശേഷി. സംഭരണ ശേഷിയിലെത്താന്‍ ഏതാനും ജലം കൂടി മാത്രം മതിയെന്ന സാഹചര്യ്തതിലെത്തിയപ്പോഴാണ് ഡാം തുറന്ന് വിടേണ്ടി വന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കൃത്യമായ അവലോകനം നടത്തിയ ശേഷമാണ് കക്കി ഡാം തുറക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ പറഞ്ഞിരുന്നു. അതേസമയം അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. നിലവില്‍ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള കെഎശ്ആര്‍ടിസി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാഹചര്യത്തില്‍ ആളുകളോട് ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ പ്രധാനപ്പെട്ട പല റോഡുകളിലും വെള്ളം നിറഞ്ഞ് വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നത്.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

ആശങ്കകള്‍ക്കൊടുവില്‍ ഇടുക്കി ഡാമും നാളെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെ രാവിലെ 11 മണിയോടെയാണ് ഡാം തുറക്കുക. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കി അണകെട്ടില്‍ വെള്ളം ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ഇന്ന് രാത്രി തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനാണ് സാധ്യത. നേരത്തെ ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് നാളെ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസപും ഡാം തുറക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്നും അതിനാല്‍ ഡാം തുറക്കേണ്ടത് അനിവാര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. രണ്ട് ദിവസം മുമ്പ് മുതല്‍ ഡാമില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നലവില്‍ 2397.34 അടിയാണ് ഇടുക്കി അണരക്കെട്ടിലെ ജലനിരപ്പ്. ഇത് 2397.86 അഠിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നും അധിതര്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ മണിക്കൂറില്‍ 0.993 ഘനയടി വെള്ളമാണഅ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+