ജലഗതാഗത വകുപ്പിന് ഇനി സോളാര്‍ ബോട്ട് സര്‍വീസും: 6 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ജലഗതാഗത വകുപ്പിനെ പരിസ്ഥിതി സൗഹൃദവും മലിനീകരണ രഹിതവുമാക്കുന്നതിന്റെ ഭാഗമായി 6 കോടി രൂപ ചിലവിൽ സോളാർ ബോട്ടുകൾ വാങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. 75 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സോളാർ ബോട്ടുകളാണ് വാങ്ങുന്നത്.ഇതിനുള്ള ഭരണാനുമതി നല്കിക്കഴിഞ്ഞു. ജലഗതാഗത വകുപ്പിന്റെ കീഴിൽ നേരത്തേ വേമ്പനാട്ടു കായലിൽ തവണക്കടവ് ( ആലപ്പുഴ ) - വൈക്കം ( കോട്ടയം ) റൂട്ടിൽ തുടങ്ങിയ ആദിത്യ സർവ്വീസിന്റെ ചുവടു പിടിച്ചാണ് പുതിയ സോളാർ ബോട്ടുകൾ ഇറക്കാൻ തീരുമാനിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ . പ്രതിവർഷം നാല് ലക്ഷത്തോളം ആളുകളാണ് ആദിത്യ സോളാർ ബോട്ട് സർവ്വീസ് ഉപയോഗിക്കുന്നത് . 80,000 കിലോമീറ്റർ ഇതുവരെ സർവ്വീസ് നടത്തിയ ആദിത്യ 1.3 ലക്ഷം ഡീസലാണ് ലാഭിച്ചത്. പരിസ്ഥിതി മലിനീകരണം തടയുക , സുരക്ഷിതമായ ജലഗതാഗതത്തിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്നിവ മുൻനിർത്തിയുള്ള പദ്ധതികൾക്ക് ജലഗതാഗത വകുപ്പു മുൻഗണന നല്കും.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം
ഒന്നര വർഷത്തിനുള്ളിൽ സോളാർ ബോട്ടുകൾ ഗതാഗത യോഗ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത് . കൂടുതൽ ശക്തിയുള്ള ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നത് കൊണ്ട് രാത്രിയിലും സർവ്വീസ് നടത്തുവാൻ സജ്ജമായ ബോട്ടുകളാണ് പുതുതായി ഇറക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു വ്യക്തമാക്കുന്നു.
മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം
Recommended Video