Get Updates
Get notified of breaking news, exclusive insights, and must-see stories!

Wayanad Landslide: വയനാട് മണ്ണിടിച്ചിൽ; ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, തിരച്ചിൽ തുടരുന്നു

വയനാട്ടിലെ തുരങ്കപാത നിർമ്മണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്നാണ് പ്രഖ്യാപനം. അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കൂവെന്നും വിഡി സതീശൻ അറിയിച്ചു.

അതിനിടെ ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ആണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരിക്കുന്നത്. തൊഴിലാളി ക്യാംപ് ഉള്ളിടത്താണ് മണ്ണിടിഞ്ഞ് വീണത്. കള്ളാടി പാലവും പള്ളിയും മണ്ണിനടിയിലായിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന ബസും തകര്‍ന്നു.

Wayanad Landslide

Jul 08, 2026, 1:11 pm IST

മണിക്കൂറുകളായി പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ തുടരുന്നത് തിരച്ചിലിന് തടസ്സമാവുന്നു. മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. അപകടം നടന്നതിന് മുകളിൽ നിന്നും വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലനില്‍ക്കുന്നതും ആശങ്ക ഉണ്ടാക്കുന്നു.
Jul 08, 2026, 12:16 pm IST

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്ര മന്ത്രി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര മന്ത്രി തൃപ്തി പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ന് നടന്ന മന്ത്രിസഭ യോഗം അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
Jul 08, 2026, 10:55 am IST

വയനാട് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
Jul 08, 2026, 9:58 am IST

മുഖ്യമന്ത്രിക്കെതിരെ മുഹമ്മദ് റിയാസ്. കരാറുകാര്‍ മണ്ണ് മാറ്റിയില്ലെങ്കില്‍ അത് ചെയ്യിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഡിസാസ്‌റ്റര്‍ മാനേജ്മെന്‍റ് നിയമം അനുസരിച്ച് ജില്ലാ ഭരണകൂടത്തിന് മണ്ണ് മാറ്റാമായിരുന്നു. പണം പിന്നീട് കരാറുകാരോട് ഈടാക്കാം. ഇതൊന്നും ചെയ്യാതെ കരാറുകാര്‍ പറഞ്ഞത് കേട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല. പറഞ്ഞതിന്റെ പേരില്‍ വി ഡി സതീശന്‍ വെള്ളം കുടിക്കേണ്ടി വരുമെന്നും റിയാസ് ചൂണ്ടിക്കാട്ടി. മനുഷ്യ നിര്‍മ്മിത ദുരന്തം എന്ന മന്ത്രി ടി സിദ്ദിഖിന്‍റെ നിലപാട് അപക്വമാണ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കേണ്ട സമയമല്ല ഇത്; മുഹമ്മദ് റിയാസ്.കൂട്ടിച്ചേർത്തു.
Jul 08, 2026, 8:52 am IST

മന്ത്രിമാരായ ടി സിദ്ധിഖും എപി അനില്‍കുമാറും ജില്ലയില്‍ തുടരുകയാണ്. അപകട മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
Jul 08, 2026, 8:12 am IST

നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.
Jul 08, 2026, 6:58 am IST

വയനാട്ടിൽ തിരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്‌റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
Jul 08, 2026, 6:35 am IST

തുരങ്കപാത നിർമ്മാണം നടക്കുന്ന വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊർജ്ജിതമായ രീതിയിൽ തിരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അവർക്ക് വേണ്ടിയാണ് ഇന്നും തിരച്ചിൽ നടക്കുക.
Jul 07, 2026, 9:54 pm IST

ഇനിയും കണ്ടെത്താനുള്ളത് മൂന്ന് പേരെയ രക്ഷാപ്രവർത്തനം തുടരുന്നു.
Jul 07, 2026, 9:48 pm IST

അനുശോചിച്ച് വേണുഗോപാൽ
Jul 07, 2026, 7:40 pm IST

വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതീവ ദുഃഖകരമാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കുകയും പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പാക്കുകയും വേണം. രക്ഷാപ്രവർത്തനം ഊർജിതമാക്കി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകളെയും പുറത്തെടുക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. മണ്ണിടിച്ചിൽ പ്രദേശത്തുള്ള വീടുകളിലെ മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്രയും വേഗം മാറ്റണം. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പാർടി സഖാക്കൾ എല്ലാവിധ സഹായവും ലഭ്യമാക്കാൻ സന്നദ്ധമാവണമെന്ന് അഭ്യർത്ഥിക്കുന്നു. സർക്കാരിൻ്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നു',അദ്ദേഹം പറഞ്ഞു.
Jul 07, 2026, 6:27 pm IST

സ്നിഫർ ഡോഗ് എത്തി.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒമ്പതുപേർ ചികിത്സയിൽ.
Jul 07, 2026, 4:38 pm IST

അടിയന്തര ധനസഹായം ലഭ്യമാക്കണം; പ്രതിപക്ഷ നേതാവ് വയനാട് മേപ്പാടി - കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെത്തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ചയും കുറ്റകരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടോ എന്ന ഗൗരവപൂര്‍വ്വമായ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Jul 07, 2026, 4:06 pm IST

വയനാട് മണ്ണിടിച്ചില്‍ അപകടം ഏറെ ദുഃഖത്തിലാഴ്ത്തുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നും മണ്ണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതൊരു വീഴ്ചയുടെ ഉദാഹരണമാണ്. വീഴ്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തുരങ്ക നിര്‍മ്മാണവുമായി മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
Jul 07, 2026, 3:56 pm IST

അപകട സ്ഥലത്ത് തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘത്തിന്റെ കഡാവര്‍ നായ്ക്കളും എത്തും. ഇന്ന് വൈകിട്ടോടെ കഡാവര്‍ നായ്ക്കള്‍ സ്ഥലത്തെത്തും.
Jul 07, 2026, 3:55 pm IST

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
Jul 07, 2026, 3:20 pm IST

വയനാട്ടിലെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍
Jul 07, 2026, 3:09 pm IST

മരണസംഖ്യ നാലായി. ഒരു മൃതദേഹം കൂടി കണ്ടെടുത്തു
Jul 07, 2026, 3:02 pm IST

മണ്ണ് കൂട്ടിയിട്ടത് അപകട കാരണമായെന്ന വാദം തള്ളി നിര്‍മാണ കമ്പനി. മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് നേരത്തേ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ടി സിദ്ദീഖും ആരോപിച്ചിരുന്നു.
Jul 07, 2026, 2:44 pm IST

മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ വീണ്ടും കനത്ത മഴ. ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
Jul 07, 2026, 2:26 pm IST

കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു
Jul 07, 2026, 2:20 pm IST

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്‌
Jul 07, 2026, 2:08 pm IST

മരണസംഖ്യ മൂന്നായി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
Jul 07, 2026, 2:04 pm IST

അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഏഴ് പേരെ കാണാതായി
Jul 07, 2026, 1:49 pm IST

ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
Jul 07, 2026, 1:45 pm IST

ജില്ലാ കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി
Jul 07, 2026, 1:44 pm IST

രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹമടക്കം നിലവില്‍ ആശുപത്രിയിലുള്ളത് 7 പേര്‍
Jul 07, 2026, 1:36 pm IST

മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ചിത്രം
Jul 07, 2026, 1:35 pm IST

മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയത്.
Jul 07, 2026, 1:30 pm IST

ഇന്നലെ മുതല്‍ വയനാട് ജില്ലയില്‍ പെയ്തത് അതിതീവ്ര മഴയെന്ന് നാട്ടുകാര്‍
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+