Get Updates
Get notified of breaking news, exclusive insights, and must-see stories!
Live

Wayanad Landslide: വയനാട് മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; കൂടുതല്‍ പേര്‍ മണ്ണിനടിയില്‍?

വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തതയില്ലാത്തതും മണ്ണ് ഇടിഞ്ഞുവീണ് കൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. തുരങ്കപാത നിര്‍മാണവുമായി കൂട്ടിയിട്ട മണ്ണാണ് കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വയനാട്ടിലെ എന്‍ഡിആര്‍എഫ് സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട്ടേയും കണ്ണൂരിലേയും എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി സംഭവസ്ഥലത്തേക്ക് എത്തു. മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ആണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരിക്കുന്നത്. തൊഴിലാളി ക്യാംപ് ഉള്ളിടത്താണ് മണ്ണിടിഞ്ഞ് വീണത്. കള്ളാടി പാലവും പള്ളിയും മണ്ണിനടിയിലായിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന ബസും തകര്‍ന്നു. അതേസമയം നിലവില്‍ മണ്ണിടിഞ്ഞ് വീണതിന്റെ മറുവശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്

Wayanad Landslide

Jul 07, 2026, 3:20 pm IST

വയനാട്ടിലെ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍
Jul 07, 2026, 3:09 pm IST

മരണസംഖ്യ നാലായി. ഒരു മൃതദേഹം കൂടി കണ്ടെടുത്തു
Jul 07, 2026, 3:02 pm IST

മണ്ണ് കൂട്ടിയിട്ടത് അപകട കാരണമായെന്ന വാദം തള്ളി നിര്‍മാണ കമ്പനി. മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് നേരത്തേ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ടി സിദ്ദീഖും ആരോപിച്ചിരുന്നു.
Jul 07, 2026, 2:44 pm IST

മണ്ണിടിച്ചിലുണ്ടായ കള്ളാടിയില്‍ വീണ്ടും കനത്ത മഴ. ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
Jul 07, 2026, 2:26 pm IST

കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു
Jul 07, 2026, 2:20 pm IST

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും വയനാട്ടിലും റെഡ് അലര്‍ട്ട്‌
Jul 07, 2026, 2:08 pm IST

മരണസംഖ്യ മൂന്നായി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
Jul 07, 2026, 2:04 pm IST

അപകടത്തില്‍ ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഏഴ് പേരെ കാണാതായി
Jul 07, 2026, 1:49 pm IST

ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി ദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തിദൗര്‍ഭാഗ്യകരമായ സംഭവമാണ് വയനാട്ടില്‍ ഉണ്ടായത് എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കരാര്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് മുഖ്യമന്ത്രി. മണ്ണ് കൂട്ടിയിട്ടാല്‍ അപകടമുണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അത് കമ്പനി പാലിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി
Jul 07, 2026, 1:45 pm IST

ജില്ലാ കളക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി
Jul 07, 2026, 1:44 pm IST

രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ് ഐയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹമടക്കം നിലവില്‍ ആശുപത്രിയിലുള്ളത് 7 പേര്‍
Jul 07, 2026, 1:36 pm IST

മണ്ണിടിച്ചിലുണ്ടായ കള്ളാടിയിലെ ചിത്രം
Jul 07, 2026, 1:35 pm IST

മണ്ണിടിച്ചില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കുമാണ് നിര്‍ദേശം നല്‍കിയത്.
Jul 07, 2026, 1:30 pm IST

ഇന്നലെ മുതല്‍ വയനാട് ജില്ലയില്‍ പെയ്തത് അതിതീവ്ര മഴയെന്ന് നാട്ടുകാര്‍
Jul 07, 2026, 1:29 pm IST

മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം
Jul 07, 2026, 1:29 pm IST

കോഴിക്കോട്ടേയും കണ്ണൂരിലേയും എന്‍ഡിആര്‍എഫ് സംഘങ്ങള്‍ വയനാട്ടിലേക്ക്‌
Jul 07, 2026, 1:28 pm IST

വയനാട്ടില്‍ തുരങ്കപാതാ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെത്തും എന്ന് മന്ത്രി ടി സിദ്ദീഖ്. താനും റവന്യൂ മന്ത്രി എപി അനില്‍കുമാറും സംഭവസ്ഥലത്തേക്ക് തിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത നിര്‍മാണ കമ്പനിയുടെ അശ്രദ്ധയും അലംഭാവവുമാണ് ദുരന്തത്തിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Jul 07, 2026, 1:27 pm IST

ആറ് പേരെ രക്ഷപ്പെടുത്തി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്‍മയ് ഘോഷ് എന്നിവരാണ് ചികിത്സ തേടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+