വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീൽ, ദൃശ്യങ്ങൾ പുറത്ത്, തെരച്ചിൽ തുടരുന്നു
Maoist leader CP Jaleel killed in an encounter with Kerala police in Vythiri last night. pic.twitter.com/N0WEG7ahr4
— ANI (@ANI) March 7, 2019
കൽപ്പറ്റ: വയനാട് വൈത്തിരി ഉപവൻ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീലാണെന്ന് സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടനാട് സ്വദേശിയാണ് കൊല്ലപ്പെട്ട ജലീൽ. അതേസമയം ഏറ്റുമുട്ടലിനിടെ രക്ഷപെട്ടോടിയവർക്കായി തിരച്ചിൽ ശക്തമാക്കി. കർണാടക പോലീസിന്റെ പ്രത്യേക സേന കർണാടകയുടെ ഭാഗത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഒരാൾക്ക് കൂടി വെടിയേറ്റതായി സൂചനയുണ്ട്.
റിസോർട്ടിലെ 8 മുറികളിലായി 15 താമസക്കാരുണ്ടായിരുന്നതായാണ് സൂചന. ഇവരിൽ ചിലരെ മാത്രം പോലീസ് പോകാൻ അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവർ റിസോർട്ടിൽ തുടരുകയാണ്. അതേസമയം റിസോർട്ടിൽ അതിക്രമിച്ച് കയറിയ മാവോയിസ്റ്റുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപ് ബുധനാഴ്ച വൈകിട്ട് എട്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു നിൽക്കുകയായിരുന്നു.
'പാക് ജനക്കൂട്ടം അടിച്ചുകൊന്ന പാക് പൈലറ്റ്"! ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കിയ വാര്‍ത്തയ്ക്ക് പിന്നില്‍