അമ്മയോട് ഇടഞ്ഞ് തന്നെ ഡബ്ല്യൂസിസി, ദിലീപ് വിഷയത്തിൽ നിരാശ, അമ്മ നേതൃത്വത്തിന് വിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പ്രതിയായ ദിലീപിനോട് താരസംഘടനയായ അമ്മ കാണിക്കുന്ന പ്രത്യേക സ്നേഹം വലിയ വിമർശനമാണ് ഉയർത്തിയത്. ദിലീപിനെതിരെ നടപടി വേണം എന്നാണ് തുടക്കം മുതൽ വിമൻ ഇൻ സിനിമ കലക്ടീവ് ആവശ്യപ്പെടുന്നത്. എത്രയൊക്കെ കോളിളക്കമുണ്ടായിട്ടും ദിലീപിനെ പുറത്താക്കുകയല്ല അമ്മ നേതൃത്വം ചെയ്തത്. പകരം രാജി ചോദിച്ച് വാങ്ങുകയാണ്.
അത് പോലും ഡബ്ല്യൂസിസി ഉയർത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് മാത്രമാണ്. ദിലീപിന്റെ രാജിക്കാര്യം അറിയിക്കാൻ വിളിച്ച് ചേർത്ത യോഗത്തിൽ ഡബ്ല്യൂസിസിയോടുള്ള അതൃപ്തി അമ്മ പ്രസിഡണ്ട് മോഹൻലാൽ അടക്കമുളളവർ പരസ്യമാക്കുകയും ചെയ്തു. അമ്മയും ഡബ്ല്യൂസിസിയും തമ്മിൽ ഇനിയുള്ള ഇടപെടലുകളും അത്ര സുഖകരമാവും എന്ന് കരുതാനാവില്ല. അമ്മയ്ക്ക് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിൽ മറുപടി കൊടുത്തിട്ടുണ്ട്. പോസ്റ്റ് വായിക്കാം:
രാജി സ്വാഗതം ചെയ്യുന്നു
കുറ്റാരോപിതൻ
ആയ
ശ്രീ
ദിലീപ്
ഇപ്പോൾ
A.M.M.Aയുടെ
അംഗം
അല്ല
എന്ന
വാർത്ത
ഞങ്ങൾ
സ്വാഗതം
ചെയ്യുന്നു.
എന്നിരുന്നാലും
തങ്ങളുടെ
ബൈലോ
അനുസരിച്ചുള്ള
തീരുമാനങ്ങൾ
എടുക്കാൻ
എക്സിക്യൂട്ടീവ്
കമ്മിറ്റി
കാണിച്ച
വിമുഖതയിൽ
(മുൻപ്
ശ്രീ
ദിലീപിന്റെ
സസ്പെൻഷൻ
പിൻവലിച്ച
നിലപാടിലും)
അതിയായ
നിരാശ
രേഖപ്പെടുത്തുന്നു.
സമാനമായ
സംഭവങ്ങൾ
ഉണ്ടായാൽ
ഭാവിയിൽ
ഒരു
ഉദാഹരണം
ആയി
എടുത്ത്
കാണിക്കാവുന്ന
പ്രവർത്തനവും
തീരുമാനങ്ങളും
A.M.M.Aയുടെ
എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെ
ഭാഗത്തുനിന്നും
ഉണ്ടാകേണ്ടതായിരുന്നു.
നേതൃത്വത്തിന് കുറ്റപ്പെടുത്തൽ
അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെയും, അവൾക്കൊപ്പം മറ്റു മൂന്നു പേരെയും രാജി വെക്കാൻ നിർബന്ധിതരാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത , അവർ അവഗണിക്കുകയാണ്. നമ്മുടെ രാജ്യം മി ടൂ പോലെയുള്ള തുറന്നു പറച്ചിലുകളെ ശക്തമായി പിന്തുണക്കുന്ന ഈ സമയത്തു, പരസ്പരവിരുദ്ധമായ പ്രസ്താവനകളും , ഉൾപ്പോരുകളും, സ്ത്രീകളെ വെറും അലങ്കാരവസ്തുവായി കാണുന്ന മനോഭാവവും A.M.M.Aയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്.
പ്രതിഷേധം അറിയിക്കുന്നു
മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസ്സാരവൽക്കരിക്കാനും ഉള്ള എല്ലാ ശ്രമങ്ങളോടുമുള്ള ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു. A.M.M.Aയുടെ തന്നെ അംഗം ആയ ശ്രീ ദേവികയുടെ പ്രസ്താവനയിൽ നിന്നും, സംഘടനക്കുള്ളിൽ അതിക്രമങ്ങളെ തുറന്നു പറയുന്നവരോടുള്ള മനോഭാവം വളരെ വ്യക്തമാണ്. സംഘടനയുടെ അവകാശവാദങ്ങളിൽ നിന്നും ഒരുപാട് വൈരുധ്യം അവരുടെ നിലപാടുകൾക്ക് ഉണ്ടെന്നുള്ള സത്യം തികച്ചും ആശങ്കാജനമാകമാണ്.
ഇത് സംഘടനാ പ്രശ്നം അല്ല
ഇത് ഒരു സംഘടനയുടെ മാത്രം പ്രശ്നം അല്ല എന്നും മുഴുവൻ സിനിമ മേഖലയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും അടിവരയിട്ടു ഞങ്ങൾ പറയുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും യൂണിയനുകളുമായും മറ്റു സംഘടനകളുമായും അവരവരുടെ ബന്ധപ്പെട്ടു, തങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച് ബോധവാന്മാരാവേണ്ടതുണ്ട്. എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങളുടെ സുരക്ഷക്കും, ക്ഷേമത്തിനും, സമത്വത്തിനും വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്.
വ്യക്തികളിലേക്ക് ഒതുങ്ങരുത്
എക്കാലവും കളക്ടീവുകളുടെയും, പലതരം യൂണിയനുകളുടെയും രൂപീകരണം തന്നെ എല്ലാ അംഗങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങളും, പരാതികളും പറയാനുള്ള ഒരു ഇടം ആണ് ലക്‌ഷ്യം ആക്കിയിരുന്നത്. എങ്കിൽ മാത്രമേ, ചില വ്യക്തികളിലേക്ക് ഒതുങ്ങാതെ, എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ സംഘടനകൾക്കാവു. WCC എന്ന ഞങ്ങളുടെ കൂട്ടായ്മ, സിനിമ എന്ന മാധ്യമം നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെക്കുറിച് കൃത്യമായ അവബോധം കാത്തുസൂക്ഷിക്കുന്നുണ്ട്.
ആ നടിമാർക്കൊപ്പം തങ്ങളും
ഉത്തരവാദിത്വമുള്ള കലാകാരന്മാർ എന്ന നിലയിൽ നമ്മുടെ സിനിമ മേഖലയുടെ ക്ഷേമത്തിനും, ഉന്നമനത്തിനും, നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി WCC പ്രവർത്തിച്ചുകൊണ്ടിരിക്കും. തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച് തുറന്നു പറയാനുള്ള ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീ ദേവിക, അർച്ചന പദ്മിനി, ശ്രുതി ഹരിഹരൻ എന്നിവരെ ഞങ്ങൾ പിന്തുണക്കുകയും, അവർക്കൊപ്പം ഈ ചെറുത്തുനില്പിൽ കൂടെ ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്യുന്നു.
സർക്കാരിന് നന്ദി
ഞങ്ങൾ മുന്നോട്ടുവെച്ച അപേക്ഷകളോടും നിർദേശങ്ങളോടും അനുകൂലമായി പ്രതികരിച്ചു, സജീവമായി പ്രവർത്തിക്കാൻ ഉറപ്പു നൽകിയ കേരള സർക്കാരിനോടുള്ള അഗാധമായ നന്ദി അറിയിച്ചുകൊള്ളുന്നു. ഞങ്ങളുടെ പ്രവർത്തനങ്ങളെയും നിലപാടുകളെയും പിന്തുണക്കുന്ന എല്ലാവരോടും ഉള്ള നന്ദി രേഖപെടുത്തുന്നതിനോടൊപ്പം , wcc.home.blog എന്ന ഞങ്ങളുടെ ബ്ലോഗ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. WCC യോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ ഉള്ള ഒരു ഇടമാണ് ഇത് വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്.