'മിനിമം 25,000 വോട്ടിന് ഞങ്ങൾ പുതുപ്പള്ളിയിൽ ജയിക്കും,എൽഡിഎഫ് ആരെ വേണമെങ്കിലും മത്സരിപ്പിക്കട്ടെ'
തിരുവനന്തപുരം: പുതുപ്പള്ളിയിൽ മിനിമം 25,000 വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും പ്രശ്നമില്ല. യുഡിഎഫ് മത്സരം നേരിടാൻ തയ്യാറാണ്. ഞങ്ങൾക്ക് യാതൊരു സൗജന്യവും ആവശ്യമില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫിനെ തന്നെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഞങ്ങൾക്ക് ഒരു സൗജന്യവും വേണ്ട, പുതുപ്പള്ളിയിൽ ജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും പ്രശ്‌നമില്ല, ആരെ വേണമെങ്കിലും നിര്‍ത്തട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.

'പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കിക്കൊണ്ടുള്ള യാതൊരു സൗജന്യവും ഞങ്ങൾൾക്ക് വേണ്ട. ഏത് മത്സരവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പ്രചരണങ്ങളെയെല്ലാം ശക്തമായിട്ടാണ് ഞങ്ങൾ നേരിട്ടത്. ഇത് അതിനെക്കാൾ ഞങ്ങൾക്ക് സുഖമമാണ്. ഉമ്മൻചാണ്ടി ആ മണ്ഡലത്തിൽ സർവ്വസ്വമാണ്. അങ്ങനെയുള്ള അദ്ദേഹത്തിന്റെ പിൻഗാമിയായി യുഡിഎഫ് തന്നെ വിജയിക്കും.
മത്സരിക്കാനും സ്ഥാനാർത്ഥികളെ നിർണയിക്കാനുമൊക്കെയുള്ള അവകാശം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മൃഗീയ ഭൂരിപക്ഷത്തോടെ തന്നെ ഞങ്ങൾ ജയിക്കും.ഉമ്മൻചാണ്ടി ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്ത കാര്യങ്ങൾ മുൻനിർത്തി തന്നെ ഞങ്ങൾ വോട്ട് തേടും. ജനങ്ങൾ ഞങ്ങളെ അനുഗ്രഹിക്കുമെന്ന കാര്യങ്ങൾ യാതൊരു സംശയവുമില്ല. ഏത് സ്ഥാനാർത്ഥിയെ അവർ നിർത്തിയാലും ഞങ്ങൾക്ക് പ്രശ്നമേ ഇല്ല', മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ഒരിക്കലും അപമാനമല്ലെന്നും കെ മുരളീധരൻ പറഞ്ഞു. 'ഉമ്മൻചാണ്ടി ഞങ്ങളിലൂടെ നിങ്ങൾ ജീവിക്കുന്നുവെന്നാണ് വിളിച്ചത്. അതിലെന്താണ് തെറ്റ്, ആർക്കും ഗോ ബാക്ക് വിളിച്ചിട്ടില്ലല്ലോ. ഉമ്മൻചാണ്ടിയോടുള്ള അഭിവാദ്യം അവർ അർപ്പിച്ചതാണ്.അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി', മുരളീധരൻ വ്യക്തമാക്കി.
അതേസമയം പുതുപുള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്് ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ തകൃതിയാണ്. മുതിര്‍ന്ന നേതാക്കളായ തിരുഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനുമാണ് തിരഞ്ഞെടുപ്പ് ചുമതല. ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ത്തേക്കും. നിലവിൽ ചാണ്ടി ഉമ്മന്റെ പേരാണ് മണ്ഡലത്തിൽ നിന്നും പരിഗണിക്കുന്നതെന്നാണ് വിവരം. മുതിർന്ന നേതാവ് വിഎം സുധീരൻ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ വരണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാൽ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മകനെ പിന്‍ഗാമിയായി പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പിൻഗാമിയായി തന്റെ പേര് പറയുന്നത് ശരിയല്ലെന്നുമാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications