പെന്ഷന് 2500 ആക്കാമായിരുന്നില്ലേ? 900 രൂപ ഇപ്പോഴും നഷ്ടമല്ലേ; പെന്ഷന് വര്‍ധിപ്പിച്ചതില്‍ സതീശന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ച ക്ഷേമ പെന്ഷന് വര്‍ധനവ് അടക്കമുള്ളവയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സര്‍ക്കാരിന്റെ പൊടിക്കൈയാണിത് എന്നും എന്നാല്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഏത് തീരുമാനത്തേയും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സതീശന് പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് സാമൂഹിക സുരക്ഷാ പെന്ഷന് വര്‍ധിപ്പിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. പെന്ഷന് തുക 2500 രൂപയാക്കും എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം എന്നും തിരഞ്ഞെടുപ്പ് അടുത്ത സായാഹ്നത്തില്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും സതീശന് ചോദിച്ചു.

'പ്രകടന പത്രികയിലെ വാഗ്ദാനം നാലരക്കൊല്ലം കഴിഞ്ഞാണ് കൂട്ടിയത്. അടുത്ത ആഴ്ച തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അത് കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. നാലരക്കൊല്ലത്തിലധികം കാലം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചില്ല. 2500 കൊടുക്കാമെന്ന് പറഞ്ഞിടത്ത് 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്,' സതീശന് ആരാഞ്ഞു. പെന്ഷന് വാങ്ങുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ 900 രൂപ വീതം നഷ്ടമായിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാലര വര്‍ഷം കൊണ്ട് ഒരാള്‍ക്ക് 52000 രൂപ വീതം നല്‍കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെന്ഷന് കൂട്ടിയത് നല്ല കാര്യമാണ് എന്നും അഞ്ച് മാസം പെന്ഷന് മുടക്കിയ ആളുകളാണ് ഇവര്‍ എന്നും അദ്ദേഹം പറഞ്ഞു. പെന്ഷന് കൂട്ടിയതിനെ എതിര്‍ക്കില്ല എന്നും എന്നാല്‍ 2500 രൂപ തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് അഞ്ചാമത്തെ കൊല്ലമായപ്പോള്‍ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പാണ് 2000 രൂപ ആക്കിയത്.
എന്നാല്‍ ആദ്യം പ്രഖ്യാപിച്ച 2500 ആക്കാന്‍ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. 'ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാരാണ് ഓണറേറിയം 1000 രപ കൂട്ടിയിരിക്കുന്നത്. നിലവില്‍ അവര്‍ക്ക് ദിവസവും 233 രൂപ വീതമാണ് കിട്ടുന്നത്. എല്ലാ ദിവസവും 700 രൂപ വേണം എന്ന് ആവശ്യപ്പെട്ടിടത്ത് ഇപ്പോള്‍ 33 രൂപയാണ് കൂടുതല്‍ കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധിയായി 2500 കോടി രൂപയാണ് കൊടുക്കാനുള്ളത് എന്നും ക്ഷേമനിധികള്‍ ഇതുപോലെ മുടങ്ങിയ കാലമില്ല എന്നും സതീശന് പറഞ്ഞു.
ഇകെ നായനാര്‍ സര്‍ക്കാരാണ് പെന്ഷന് കൊടുത്ത് തുടങ്ങിയതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് മനസിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. 18 മാസത്തെ കുടിശ്ശിക ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം ക്യാപ്സ്യൂള്‍ ആണ് എന്നും അത് തെളിയിക്കാന്‍ മുഖ്യമന്ത്രിയേയും ധനകാര്യമന്ത്രിയേയും വെല്ലുവിളിക്കുന്നുവെന്നും സതീശന് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications