എന്റെ വോട്ടെവിടെ? കൊടുവള്ളിക്കാര്‍ ചോദിക്കുന്നു, കളക്ടറുടെ ഓഫീസിന് മുന്നിലേക്ക് ജനമൊഴുക്ക്
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കാനിരിക്കെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് എന്ന് ആരോപണം. ആയിരക്കണക്കിന് ആളുകളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കളക്ടറുടെ ഓഫീസിന് മുന്നില്‍ ജനങ്ങള്‍ ഒത്തുകൂടി. കൊടുവള്ളി നഗരസഭയിലെ വോട്ടര്‍മാരാണ് പ്രതിഷേധവുമായി എത്തിയത്.
എന്റെ വോട്ടെവിടെ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് ജനങ്ങള്‍ എത്തിയത്. സിപിഎമ്മും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് വോട്ടുകള്‍ വെട്ടി മാറ്റിയത് എന്ന് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്നു.

77 വയസായ വ്യക്തിക്ക് ഇത്തവണ വോട്ടില്ല. 10ാം ഡിവിഷന് കൗണ്‍സലറുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും വോട്ടില്ല. 25 വര്‍ഷമായി വോട്ട് ചെയ്യുന്നു. മിനിയാന്ന മുതല്‍ പട്ടികയില്‍ പേരില്ല... തുടങ്ങിയ കാര്യങ്ങളാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. കോഴിക്കോട് ജില്ലയില്‍ വ്യാപകമായി തിരിമറി നടക്കുന്നുണ്ടെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
കൊടുവള്ളി മുന്‍സിപ്പാലിറ്റിയെ മാത്രം കാര്യമാണിത്. ഇങ്ങനെ ജില്ലയിലെ പല പഞ്ചായത്തുകളിലും വോട്ട് നഷ്ടമായിട്ടുണ്ട്. ഇവിടെ പ്രതിഷേധവുമായി എത്തിയത് കുറച്ച് പേര് മാത്രമാണ്. ഇതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നഷ്ടമായിട്ടുണ്ട് എന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
25 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റിയാണിത്. 29ന് വന്ന ആദ്യ വോട്ടര്‍ പട്ടികയില്‍ ഇവരെല്ലാം ഉണ്ടായിരുന്നു. നിരവധി പേര് അനധികൃതമായി വോട്ട് ചേര്‍ത്തിരുന്നു. അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ആരെയും ഒഴിവാക്കിയില്ല. കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത് പോലീസിന്റെ സാന്നിധ്യത്തിലാണ്- റസാഖ് മാസ്റ്റര്‍ പറയുന്നു.
26ാം ഡിവിഷനില്‍ നേരത്തെ ആയിരത്തിലധികം വോട്ടുകളുണ്ടായിരുന്നു. ഇതില്‍ 300ല്‍ അധികം വോട്ടുകള്‍ 28ാം ഡിവിഷനിലേക്ക് മാറ്റി. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഇത്രയും വലിയ ക്രമക്കേടിന് കാരണം എന്നും റസാഖ് മാസ്റ്റര്‍ ആരോപിച്ചു. 30 ഡിവിഷനുകളില്‍ കൃത്രിമം നടന്നുവെന്നും സമരക്കാര്‍ പറയുന്നു.
വാര്‍ഡുകള്‍ പുനര്ക്രമീകരിച്ചത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയിരിക്കുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം ആരോപിക്കുന്നു. ഒരു വോട്ടറെ ചേര്‍ക്കുകയോ പട്ടികയില്‍ നിന്ന് നീക്കുകയോ ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ അറിയിക്കണം, നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇതൊന്നും നഗരസഭയില്‍ നടന്നിട്ടില്ലെന്നും റസാഖ് മാസ്റ്റര്‍ ആരോപിച്ചു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications