കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി; പുതിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയാം

Google Oneindia Malayalam News

ദില്ലി: പി സദാശിവത്തിന്‍റെ കാലാവധി തീരുന്ന പശ്ചാത്തലത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്‍റെ പുതിയ ഗവര്‍ണ്ണറായി നിയമിച്ചത്. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയത്.

കോണ്‍ഗ്രസ് നേതാവായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോട് കലഹിച്ച് പാര്‍ട്ടി വിട്ടനേതാവാണ്. പിന്നീട് ജനതാദള്‍, ബിഎസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആരിഫ് മുഹമ്മദ് ഖാനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ

1951 ല്‍ ബുലന്ദ് ഷഹറില്‍ ജനിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ഭാരതീയ കാന്ത്രി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സിയന്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ആരിഫ് നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986 ല്‍ കോണ്‍ഗ്രസ് വിടുന്നു

1986 ല്‍ കോണ്‍ഗ്രസ് വിടുന്നു

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായി ഉയര്‍ന്നു വന്നു. 1980 ല്‍ കാണ്‍പൂരില്‍ നിന്ന് ലോകസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് മുഹമ്മദ് ഖാന്‍ 1986ലാണ് പാര്‍ട്ടി വിടുന്നത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധിയോടുള്ള എതിപ്പായിരുന്നു ആരിഫ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയത്.

1989 ല്‍ കേന്ദ്രമന്ത്രി

1989 ല്‍ കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് വിട്ട ആരിഫ് ജനതാദളില്‍ ചേര്‍ന്നു. 1989 ല്‍ ലോക്സഭയിലെത്തിയ അദ്ദേഹം വിപി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാറില്‍ കേന്ദ്ര-വ്യോമായന ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി. പിന്നീട് ജനതാദള്‍ പലപാര്‍ട്ടികളായി ചിതറിയപ്പോള്‍ ബിഎസ്പിയിലേക്ക് ചുവട് മാറ്റി.

2004 ല്‍ ബിജെപിയില്‍

2004 ല്‍ ബിജെപിയില്‍

ബിഎസ്പിയില്‍ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതിയുയര്‍ത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ 2004 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2007 ല്‍ ബിജെപി വിട്ട ഖാന്‍ 13 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിന് പിന്തുണ

കേന്ദ്രത്തിന് പിന്തുണ

പാര്‍ട്ടി വിട്ടെങ്കിലും ബിജെപിയുമായി അടുത്ത ബന്ധം നിലനിര്‍ത്തി പോന്നിരുന്ന അദ്ദേഹം മുത്തലാഖ് ബില്‍, കശ്മീരിന്‍റെ സ്വയംഭരണാവകാശം എടുത്തുകളയല്‍ തുടങ്ങിയ നടപടികളില്‍ കേന്ദ്രസര്‍ക്കാറിനെ പരസ്യമായി പിന്തുണച്ച് അദ്ദേഹം രംഗത്ത് എത്തി. മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബിജെപിയുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു.

മറ്റ് നാല് സംസ്ഥാനങ്ങളിലും

മറ്റ് നാല് സംസ്ഥാനങ്ങളിലും

കേരളത്തിന് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണ്ണര്‍; വിജ്ഞാപനം പുറത്തിറക്കിമുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്‍റെ പുതിയ ഗവര്‍ണ്ണര്‍; വിജ്ഞാപനം പുറത്തിറക്കി

നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും; പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ?നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും; പാലായില്‍ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ?

English summary
Who is arif muhammed khan? everything to know about him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X