ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ആര്? യുഡിഎഫ് പതിവ് തുടരുമോ; പുതുപ്പള്ളി ഉടന്‍ പോളിംഗ് ബൂത്തിലേക്ക്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭ മണ്ഡലമായ പുതുപ്പള്ളിയില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. പുതുപ്പള്ളി മണ്ഡലത്തിലെ ജനപ്രതിനിധി അന്തരിച്ചെന്ന വിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. കമ്മിഷനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് വിഷയം സി പി എം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ട്.
എല്‍ ഡി എഫ് സര്‍ക്കാരിന് രണ്ടര വര്‍ഷത്തെ കാലാവധി ശേഷിക്കുന്നതിനാല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പ് അധികം വൈകില്ലെന്നാണ് സൂചന. രാജസ്ഥാന് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളിയും പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

അതേസമയം, പ്രിയപ്പെട്ട നേതാവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഇതേ കുറിച്ച് നേതൃത്വം ചര്‍ച്ച ചെയ്യുകയുള്ളൂ. ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍ നിന്നും പിന്മാഗാമികളെ കണ്ടെത്തുന്ന രീതിയാണ് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് സ്വീകരിച്ചു പോരുന്നത്. തൃക്കാക്കരയിലും ഇക്കാര്യം വ്യക്തമായി കണ്ടതാണ്.
അതിന് മുമ്പ് ടി എം ജേക്കബ് അന്തരിച്ചപ്പോള്‍ മകന് അനൂപ് ജേക്കബിനും ജി കാര്ത്തികേയന് അന്തരിച്ചപ്പോള്‍ കെ എസ് ശബരീനാഥന് മത്സരിച്ചത് ഇതിന് മുമ്പ് കേരളം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് പുതുപ്പള്ളിയിലും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാളാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യത.
അതേസമയം, ഉമ്മന്‍ചാണ്ടിക്ക് പകരക്കാരന് താന്‍ അല്ലെന്ന് മകന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാകാന്‍ ആര്‍ക്കും കഴിയില്ല. പുതുപ്പള്ളിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. മത്സരിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ഉമ്മന്‍ ചാണ്ടിക്ക് പകരം ഉമ്മന്‍ ചാണ്ടി മാത്രമാണ്. അദ്ദേഹം ജീവിച്ചതുപോലെ ആര്‍ക്കും ജീവിക്കാനാകില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ആര്‍ക്കുമാകില്ല. ഉമ്മന്‍ ചാണ്ടിയെ ജനം യാത്രയാക്കുകയല്ല, മനസില്‍ കുടിയിരുത്തുകയാണ് ചെയ്തത്. ജനകീയ ബഹുമതി കിട്ടിയാണ് അദ്ദേഹം യാത്രയായത്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 9 ഉപതിരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതില്‍ അഞ്ചിടത്തും യു ഡി എഫ് ആണ് വിജയിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വേങ്ങരയിലായിരുന്നു ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2018ല്‍ ചെങ്ങന്നൂരിലും 2019ല്‍ പാലായിലും ഉപതിരഞ്ഞെടുപ്പ് നടന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications