മെറിറ്റുകൾ നിശ്ചയിക്കേണ്ടത് കാക്കിട്രൗസറിന്റെ നീളമാണെന്ന് ആരാണ് അദ്ദേഹത്തെ പഠിപ്പിച്ചത്: വി ശിവദാസന്‍
തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് സർവ്വകലാശാലകളിലെ വിസിമാർ ഇന്ന് തന്നെ രാജിവെക്കണമെന്ന നിർദേശം നല്‍കിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. മെറിറ്റുകൾ നിശ്‌ചയിക്കപ്പെടേണ്ടത് നാഗ്പൂരിൽ ആയുധപരിശീലനവേളയിൽ അണിഞ്ഞ കാക്കിട്രൗസറിന്റെ നീളമാണെന്ന് ആരായിരിക്കും അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ടാവുകയെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി ശിവദാസന്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വൈസ്ചാൻസലർമാർ
രാജിവെക്കണമെന്ന്
ഗവർണർ
തമ്പുരാൻ
ഉത്തരവിട്ടിരിക്കുന്നു.
നിയമനത്തിലെ
മെറിറ്റിലാണത്രേഗവർണദ്ദേഹത്തിന്റെ
സംശയം.
അത്
സംശയമല്ല.
ആർ
എസ്
എസിന്റെ
നിശ്ചയമാണെന്ന്
കേരളീയർക്കറിയാം.
മെറിറ്റുകൾ
നിശ്‌ചയിക്കപ്പെടേണ്ടത്
നാഗ്പൂരിൽ
ആയുധപരിശീലനവേളയിൽ
അണിഞ്ഞ
കാക്കിട്രൗസറിന്റെ
നീളമാണെന്ന്
ആരായിരിക്കും
അദ്ദേഹത്തെ
പഠിപ്പിച്ചിട്ടുണ്ടാവുക.
ആ പാതിരാസന്ദർശനം അതു പഠിക്കാനായായിരുന്നോ?ഗവണറദ്ദേഹം നിയമിക്കപ്പെട്ട രീതിയും മാനദണ്ഡവുമറിയാൻമാലോകർക്കും താൽപര്യം കാണുമല്ലോ. അതദ്ദേഹമൊന്ന് പറഞ്ഞാൽ നാട്ടാർക്കുമുന്നിൽ കാര്യങ്ങൾ വ്യക്തമാകും..ഇത് ജനാധിപത്യ ഇന്ത്യയാണെന്ന് രാജാവ് വിസ്മരിക്കരുത്.
മലയാള നടന്മാർ പച്ചക്ക് ചതിച്ചെന്ന് ബാല: കുടുംബജീവിതം രണ്ടാമതും തകര്‍ന്നു; മാധ്യമങ്ങള്‍ക്കും വിമർശനം
അപ്രഖ്യാപിത
അടിയന്തിരാവസ്ഥയ
അടിപ്പിച്ചേൽപ്പിക്കുമ്പോൾതമ്പ്രാൻ
വിളികളുമായി
കുനിഞ്ഞുനിൽക്കുന്നഏറാൻമൂളികളെ
മാത്രമാകും
ഗവർണറദ്ദേഹത്തിനു
പരിചയം.
ബ്രിട്ടീഷുകാർക്ക്
മാപ്പെഴുതിക്കൊടുത്ത്
സ്വാതന്ത്ര്യസമരത്തെഒറ്റുകൊടുത്തവരുടെ
സേവകർക്ക്
യജമാനമാതൃകകൾ
മഹത്തരമായി
തോന്നിയേക്കാം.
സവർക്കറുടെ, വാജ്പേയിയുടെ മാപ്പപേക്ഷയല്ല ഭഗത്സിങിന്റെ രക്തസാക്ഷിത്വമാണ് ജനാധിപത്യ ഇന്ത്യയെ സൃഷ്ടിച്ചത്. പരാജയത്തെക്കാൾ മരണംകൊതിച്ച പതിതരുടെ പടയാളികൾ ജനാധിപത്യത്തിനും നീതിക്കുമായി സമരം തുടരും. രാജഭവനത്തിൽ വാഴുന്നവർ അറിയുക, പണക്കൊഴുപ്പിന്റെ പിൻബലത്താലല്ല. പണമുള്ളവർ നിർമ്മിച്ച നിയമത്തിൽ പ്രതീക്ഷ വെച്ചല്ല.
ആർ എസ് എസിന്റെ, ബി ജെ പിയുടെ, യൂണിയൻ സർക്കാരിന്റെ തിണ്ണമിടുക്കിന്റെ രാഷ്ട്രീയത്തോടെതിരിടാനുള്ള കരുത്തുമായ് കേരളീയർ മുദ്രാവാക്യം മുഴക്കും. ഇന്ത്യൻ ജനത ശബ്ദമുയർത്തും. പാർലമെന്റിലും പണിശാലയിലും നാട്ടിൻപുറത്തും നഗരത്തിലും നാടിന്റെ മക്കളുടെ മുദ്രാവാക്യമുയരും. ഒറ്റുകാരുടെ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായി